Home Blog Page 503

ശബരിമല നിയന്ത്രണത്തിന് നേരിയ ഇളവ്

0

ശബരിമലയിൽ നിയന്ത്രണത്തിന് നേരിയ ഇളവ്. വലിയ നടപ്പന്തലിൽ നിയന്ത്രണം ഭാഗീകമായി നീക്കി. വലിയ നടപ്പന്തലിൽ തീർത്ഥാടകർക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനും ഇനി തടസ്സമില്ല. ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് നടപടി.ഭക്തർക്ക് മേൽ നിയന്ത്രണമിലെന്നും കോടതി നിർദ്ദേഷം പാലിക്കുമെന്നും ഐജി വിജയ് സാക്കറെ. സന്നിധാനത്ത് ഭക്തരുടെ നാമജപം നടക്കുകയാണ്.

ഒൻപത്പേരെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു

0

സന്നിധാനത്ത് ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു മണിക്കൂറിനകം തിരിച്ചിറങ്ങാമെന്നുള്ള നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ ഒൻപത് പേർ ആർ എസ് എസ് ബസമുള്ളവരാണെന്നും ശബരിമല പ്രതിഷേധത്തിന് ബി ജെ പി തയാറാക്കിയ ലിസ്റ്റിൽ പെട്ടവരെന്നും പോലീസ്. രണ്ട് പേർ നാമജപ പ്രതിഷേധത്തിൽ പങ്കെടുത്തവർ.

രൺവീർ ദീപിക വിവാഹചിത്രങ്ങൾ കാണാം

0

ആരാധകർ കാത്തിരുന്ന രൺവീർ ദീപിക വിവാഹചിത്രങ്ങൾ പുറത്തുവന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹവേദിയിൽ മൊബൈൽ കാമറകൾക്കും മറ്റും വിലക്കുണ്ടായിരുന്നതിനാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

കൂടുതൽ ചിത്രങ്ങൾ കാണാം ഞങ്ങളുടെ മെയിൻ ഹോം പേജ് www.kerala9.com സന്ദർശിക്കുക.  

ആർഎസ്എസ് നേതാവിന് സസ്‌പെൻഷൻ

0

കഴിഞ്ഞദിവസം ശബരിമലയിൽ ഭക്തരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് രാജേഷിന് സസ്‌പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്തത്. മലയാറ്റൂർ ഫാർമസിയിൽ ജീവനക്കാരനാണ് രാജേഷ്.

ശബരിമലയിൽ ചട്ടലങ്കനം നടത്തുകയും, നിരോധനാജ്ഞ നിലനിൽക്കെ കൂട്ടംകൂടി പ്രക്ഷോഭം നടത്തി, പോലീസ്‌കാരുടെ കൃത്യനിർവാഹരണത്തിനു തടസമായി എന്നീ കുറ്റങ്ങൾ ചുമത്തി രാജേഷ് ഇപ്പോൾ റിമാൻഡിലാണ്.

മന്ത്രിയുമായി വാക്കുതർക്കം ; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

0

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചയ്‌ക്കെത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മന്ത്രിയുമായി വാക്കുതർക്കം ഉണ്ടായതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തിന്‍റെ നേതൃത്വത്തിൽ  മന്ത്രിയെ കാണാനെത്തിയവരാണ് വാക്കുതർക്കത്തെത്തുടർന്ന് അറസ്റ്റിലായത്. ശരണം വിളിച്ചായിരുന്നു പ്രതിഷേധം.

സുജിത് വാസുദേവുമായി അനുശ്രീയുടെ ശത്രുത !

0

ജെയിംസ് ആൻഡ് അലിസിന് ശേഷം സുജിത് വാസുദേവന്റെ സംവിധാനത്തിൽ അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഓട്ടോർഷ. ചിത്രത്തിൽ ഓട്ടോർഷ ഡ്രൈവർ ആയാണ് അനുശ്രീ വേഷമിടുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിലാണ് അനുശ്രീ സുജിത് വാസുദേവിനോടുള്ള തന്റെ ശത്രുത പറഞ്ഞത്.

ഒരു റിയാലിറ്റി ഷോ വഴി അഭിനയ രംഗത്തെത്തിയ അനുശ്രീ തുടക്കത്തിൽ ഒരു സീരിയലിന്റെ ഒഡിഷനായി പോയിരുന്നു. അവിടെ അച്ഛൻ മരിക്കുമെന്നറിഞ്ഞ മകളുടെ വിഷമമാണ് അഭിനയിക്കാൻ പറഞ്ഞത്. തന്നാൽ കഴിയുന്ന വിധം അത് നന്നായി അനുശ്രീ അവതരിപ്പിച്ചു. എന്നാൽ ജഡ്ജ് ചെയ്യാനിരുന്ന വ്യക്തി അനുശ്രീയുടെ അഭിനയം കണ്ടിട്ട് തനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു. ആ വാക്കുകൾ അനുശ്രീയ്ക്ക് വളരെയേറെ വിഷമം ഉണ്ടാക്കി. സുജിത് വാസുദേവായിരുന്നു അത്. അന്നുതൊട്ട് അനുശ്രീയ്ക്ക് സുജിത്തിനോട് ദേഷ്യമായിരുന്നു. ഈ സിനിമ ഉണ്ടയില്ലായിരുന്നെങ്കിൽ തന്റെ ദേഷ്യവും മാറില്ലായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്.

നവംബര് ഇരുപത്തി മൂന്നാം തിയതി ഓട്ടോർഷ റിലീസിനെത്തും.

ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തം ചെയ്ത് അഭിഷേക് ; ചിത്രങ്ങൾ കാണാം

0

മകൾ ആരാധ്യയുടെ പിറന്നാൾ ഐശ്വര്യയും അഭിഷേകും ആഘോഷമാക്കി മാറ്റി. സിനിമാമേഖലയിൽനിന്നും അടുത്ത സുഹൃത്തുക്കളും ആരാധ്യയുടെ സുഹൃത്തുക്കളുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.

ചിത്രങ്ങൾ കാണാം

അനുഷാ നായരുടെ രണ്ടാമൂഴം അപ്പാനി ശരത്തിനൊപ്പം

0
മൂന്നാം വയസിൽ  ചിലങ്കയണിഞ്ഞു നൃത്തം അഭ്യസിച്ചു തുടങ്ങിയ ബാംഗ്ലൂർ വാസിയായ  ആലപ്പുഴക്കാരി അനുഷാ നായരുടെ സിനിമയിലെ തുടക്കം മലയാളത്തിൽ ആയിരുന്നുവെങ്കിലും നായികാ പദവി നേടിയത് തമിഴിൽ . ഖൽബിലെ മുറിവുകൾ തുടങ്ങി ഒട്ടനവധി ടെലി ഫിലിമുകളിൽ അഭിനയിച്ച അനുഷയുടെ വെള്ളിത്തിര പ്രവേശം താവളം എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ മകളായിട്ട്.
തുടർന്ന് തമിഴിലിൽ ശനിക്കിഴമൈ സായംകാലം 5 മണി എന്ന സിനിമയിലൂടെ നായികാ പദവി . അതിനു ശേഷം നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അനുഷ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചു വരവ് നടത്തിയത് അന്നയും റസൂലിലൂടെ . നൃത്തവും സിനിമാ അഭിനയവും രണ്ടു കണ്ണുകളായി  കരുതുന്ന ഈ നടി നെല്ല് എന്ന  സിനിമയിലൂടെ  വീണ്ടും തമിഴിൽ നായികയാവുകയാണ് .  അപ്പാനി ശരത്താണ് അനുഷയുടെ നായകൻ.  ഏറെ അഭിനയ സാധ്യതയുള്ള  നായികാ  കഥാപാത്രമത്രേ നെല്ലിലേത്. ഈ സിനിമയോടൊപ്പം തമിഴിലും മലയാളത്തിലും സജീവമാകാനുള്ള തയാറെടുപ്പിലാണ് അനുഷാ നായർ , ഒപ്പം നൃത്തത്തിലും. സിനിമയിൽ നിന്നും ശക്തമായ കഥാപാത്രങ്ങളെയാണ്  അനുഷ പ്രതീക്ഷിക്കുന്നത് .
                                                                                                                                        സി .കെ .അജയ് കുമാര്‍

സന്നിധാനത്ത് ഇന്നും പ്രതിഷേധം

0

സന്നിധാനത്ത് ഇന്നും നാമജപ പ്രതിഷേധം. വാവര് നടയ്ക് മുന്നിലാണ് നാമജപ പ്രതിഷേധം.20 ഓളം പേരടങ്ങുന്ന സംഘത്തെ വാവര്യ്ക്ക് നടയ്ക്ക് സമീപം നിന്ന് മാളികപ്പുറത്തെ വിരി പന്തലിനു സമീപം എത്തിച്ചു. എന്നാൽ വൃത്തിഹീനമായ സ്ഥലമെന്ന് ചൂണ്ടി കാട്ടി പോലിസിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംഘം പ്രതിഷേധത്തിലാണ്.

ശബരിമല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

0

ശബരിമലയിൽ വന്ന ഭക്തരെ ആർ എസ് എസ് ആക്രമിച്ചു ,ചില ശക്തികൾ കേരളത്തെ ഇരുട്ടിലാക്കാൻ ശ്രമിക്കുന്നു, അർഎസ്എസ് നേതാവ് ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടി.തന്നെ ചവിട്ടി കടലിലെറിയാമെന്ന പ്രസ്ഥാവന വകവെയ്ക്കുന്നില്ലെന്നും അതിനീ രാമകൃഷ്ണന്റെ കാലു മതിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയുടെ ഒരു പിത്തലാട്ടവും നടക്കില്ലെന്നും ശബരിമലയിൽ സ്ത്രീ സ്വാതന്ത്ര്യം നൽകിയ സുപ്രീം കോടതി വിധിയെ സർക്കാർ അനുസരിക്കുമെന്നും മുഖ്യമന്ത്രി.

ഇതാ നിങ്ങളാവശ്യപ്പെട്ട ചിത്രം; ശോഭന

0

എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ശോഭന – മോഹൻലാൽ. ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുമാണ്. ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല, എന്നാലും ആ താരം എല്ലാവരുടേം മനസിലുണ്ട്.

നടി സുഹാസിനിയുടെ നേതൃത്വത്തിൽ എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ക്ളാസ് ഓഫ് 80. ഇത്തവണത്തെ അവരുടെ ഒത്തുചേരലിനു ശേഷം ആരാധകർ ചോദിച്ചത് മോഹൻലാലും ശോഭനയും ചേർന്നുള്ള ചിത്രമാണ്. കുറച്ച് വൈകിയാണെങ്കിലും ആരാധകരുടെ ആവശ്യത്തിന് മറുപടിയായി തന്റെ സോഷ്യൽ മീഡിയ പേജിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം ശോഭന പങ്കുവച്ചു.

“ഇതാ നിങ്ങൾ ആവശ്യപ്പെട്ട ചിത്രം, അല്പം വൈകിയതിൽ ക്ഷമിക്കണം എന്നും ശോഭന കുറിച്ചു”. നാളിത്രയുമായിട്ടും ഈ താര ജോഡികൾക്ക് പകരം കണ്ടെത്താനായിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

ശബരിമല ; സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

0

ശബരിമലയിൽ പോലീസ് അതിരുകടക്കുന്നെന്ന് കോടതി. സന്നിധാനത്ത് ഇത്രേയും പോലീസ് എന്തിന്, ഭക്തരെ ബന്ദിയാക്കി അല്ല നിയമം നടപ്പാക്കേണ്ടത്, അയ്യപ്പന്മാരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തത് ആരുടെ നിർദ്ദേശപ്രകാരമാണെന്നു വ്യക്തമാക്കണം എന്നും ഹൈക്കോടതി പറഞ്ഞു. എ .ജി ഇന്ന് ഒന്നേമുക്കാലിന് ഹാജരായി വിശദീകരണം നൽകാനും കോടതിയുടെ ഉത്തരവ്. ഹൈകോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്.

പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസില്‍ സര്‍ക്കാര്‍ ഇടപെടരുത്, നിലയ്ക്കൽ പോലും ഭക്തർക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്, നടപ്പന്തലിൽ അയ്യപ്പഭക്തന്മാർ വിരിവയ്ക്കാതിരിക്കാൻ വെള്ളം ഒഴിച്ചത് ആരുപറഞ്ഞിട്ടാണ് എന്നും ചോദിച്ച കോടതി ശബരിമല സ്ത്രീപ്രവേശന ഹർജ്ജിക്കുമേൽ ജനുവരി 22 നാണ് കോടതി വാദം കേൾക്കുക എന്നും ആവർധിച്ചു പറഞ്ഞു.