Home Blog

പുത്തൻ മിനി കൺട്രിമാൻ സി ഇന്ത്യയിലെത്തി; വില 47.53 ലക്ഷം രൂപ മുതൽ

0

പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ മിനി (Mini India), തങ്ങളുടെ ഏറ്റവും പുതിയ പെട്രോൾ എസ്‌യുവി മോഡലായ ‘മിനി കൺട്രിമാൻ സി’ (Mini Countryman C) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 47.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിൽ തദ്ദേശീയമായി അസംബിൾ ചെയ്യുന്ന ആദ്യ പെട്രോൾ കൺട്രിമാൻ മോഡലാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

എഞ്ചിനും പെർഫോമൻസും

  • എഞ്ചിൻ: 1.5 ലിറ്റർ, 3-സിലിണ്ടർ, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ.
  • കരുത്ത്: 156 എച്ച്പി (hp) പവറും 240 എൻഎം (Nm) ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും.
  • ഗിയർബോക്സ്: 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT).
  • മൈലേജ്: കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 15.92 കിലോമീറ്റർ ആണ്.
  • വേഗത: പരമാവധി വേഗത മണിക്കൂറിൽ 212 കിലോമീറ്റർ.

പ്രധാന ഫീച്ചറുകൾ

ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ കൺട്രിമാൻ സി എത്തിയിരിക്കുന്നത്.

  • എക്സ്റ്റീരിയർ: പുതിയ ഒക്ടഗോണൽ ഗ്രില്ല്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 19 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകൾ, റൂഫിലും മിററുകളിലും നൽകിയിരിക്കുന്ന ബ്ലാക്ക് ഫിനിഷിംഗ് എന്നിവ ഇതിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു. ബ്രിട്ടീഷ് പതാകയുടെ മാതൃകയിലുള്ള (Union Jack) എൽഇഡി ടെയിൽ ലൈറ്റുകളാണ് പിന്നിലെ പ്രധാന ആകർഷണം.
  • ഇന്റീരിയർ: ഉള്ളിലേക്ക് കടന്നാൽ ഏറ്റവും ആദ്യം കണ്ണിലുടക്കുക ഡാഷ്‌ബോർഡിന്റെ മധ്യത്തിലായുള്ള വലിയ വൃത്താകൃതിയിലുള്ള ഒഎൽഇഡി (OLED) ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. മിനി ഓപ്പറേറ്റിംഗ് സിസ്റ്റം 9-ലാണ് ഇത് പ്രവർത്തിക്കുന്നത്.
  • മറ്റ് സൗകര്യങ്ങൾ: പനോരമിക് സൺറൂഫ്, ലെവൽ 1 എഡിഎഎസ് (ADAS) സുരക്ഷാ ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറയുള്ള പാർക്ക് അസിസ്റ്റന്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), ഡ്രൈവർ സീറ്റിനായി മസാജ് ഫങ്ഷൻ, 12-സ്പീക്കറുകളുള്ള ഹർമൻ കാർഡൻ (Harman Kardon) മ്യൂസിക് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

ചില്ലി റെഡ്, സ്ലേറ്റ് ബ്ലൂ, നാനുക് വൈറ്റ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, സ്മോക്കി ഗ്രീൻ എന്നിങ്ങനെ 5 ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു എക്സ്1 (BMW X1), ഔഡി ക്യു3 (Audi Q3), മെഴ്‌സിഡസ് ബെൻസ് ജിഎൽഎ (Mercedes-Benz GLA) തുടങ്ങിയ ലക്ഷ്വറി കോംപാക്ട് എസ്‌യുവികളോടാണ് മിനി കൺട്രിമാൻ സി മത്സരിക്കുക.

മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി ചുവട് വെച്ച് കേറുകയാണ്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് ചിന്ന ചിന്ന ആസൈ.

ഈ ചിത്രം രചിക്കുന്ന വേളയിൽ നായക കഥാപാത്രമായി ഇന്ദ്രൻസ് ആയിരുന്നു തൻ്റെ മനസിൽ എന്ന് വർഷാ വാസുദേവ് പറയുന്നു. ചിത്രത്തിലെ നായികയായ ലീല എന്ന കഥാപാത്രമായി തമിഴിൽ നിന്ന് 50 വയസ്സിന് മേൽ പ്രായം വരുന്ന ഒരു നടി വേണം എന്നായിരുന്നു ആഗ്രഹമെന്നും, അതിനായി താൻ ആദ്യം തിരഞ്ഞത് മണി രത്നം സാറിൻ്റെ 1990 കളിൽ പുറത്ത് വന്ന ചിത്രങ്ങളിലെ നായികമാരെ ആയിരുന്നു എന്നും വർഷ വാസുദേവ് പറഞ്ഞു. മണി രത്നം ചിത്രങ്ങളിലെ നായികമാരെല്ലാം തനിക്ക് പ്രിയപ്പെട്ടത് ആണെങ്കിലും, അതിൽ ഏറ്റവും പ്രിയപ്പെട്ടത് മധുബാല അവതരിപ്പിച്ച റോജ ആണെന്നും, അത്കൊണ്ട് തന്നെ ലീല ആവാൻ ആദ്യം സമീപിച്ചത് മധുബാലയെ തന്നെയാണെന്നും വർഷ വാസുദേവ് വെളിപ്പെടുത്തി.

മധുബാല ചിത്രത്തിൽ അഭിനയിക്കാം എന്നുറപ്പ് നൽകിയതിന് ശേഷം ആണ് താൻ ചിത്രത്തിന് റോജയിലെ പ്രശസ്തമായ ഗാനത്തിൻ്റെ വരികളായ “ചിന്ന ചിന്ന ആസൈ” എന്ന പേര് നൽകിയതെന്നും വർഷ വാസുദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലീലക്കും റോജ എന്ന കഥാപാത്രത്തിനും സമാനതകൾ ഉണ്ടെന്ന് മധുബാല തന്നോട് സൂചിപ്പിച്ച കാര്യവും വർഷ വാസുദേവ് പ്രസ് മീറ്റിൽ പറഞ്ഞു. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരാകർഷണം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്” എന്ന ഗാനവും “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന “പ്രകമ്പനം” എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ – ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. പിആർഒ- ശബരി

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

0

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിന്റെ നൃത്തം ആയിരിക്കും പുറത്തു വരാൻ പോകുന്ന ആദ്യ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ്, ഗാനത്തിന്റെ പ്രോമോ റിലീസ് പ്രഖ്യാപന വീഡിയോ തരുന്നത്. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും, മമിതയും ചേർന്നുള്ള ഒരു രസകരമായ വീഡിയോ വഴിയാണ് ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന് റിലീസ് ചെയ്യുമെന്നുള്ള വിവരം പ്രഖ്യാപിച്ചത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. സൂര്യ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

0

ഇന്ത്യൻ സിനിമയിൽ, ഇതിഹാസ സിനിമാ കുടുംബങ്ങൾ, വിജയകരമായ തലമുറകൾ, ഒരേ വീട്ടിൽ നിന്ന് ഉയർന്നുവരുന്ന ഒന്നിലധികം താരങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്. എന്നാൽ 2026 ശരിക്കും അസാധാരണമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രമാണ് 2026 സൃഷ്ടിച്ചത്.

ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും ചെയ്ത “മന ശങ്കര വര പ്രസാദ് ഗാരു” എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചരിത്രം കുറിച്ചത്. മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ മകൻ മെഗാ പവർ സ്റ്റാർ രാം ചരൺ ഈ വിജയം കൂടുതൽ വലിപ്പമുള്ളതാക്കി.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ “പെദ്ധി”, മന ശങ്കര വര പ്രസാദ് ഗാരുവിൻ്റെ ഫൈനൽ ആഗോള കളക്ഷനെ മറികടന്ന് 2026 ലെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി മാറി. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം 400 കോടിയിലേക്ക് ആണ് നീങ്ങുന്നത്.

ഈ നേട്ടത്തിന്റെ പ്രാധാന്യം അക്കങ്ങൾക്കപ്പുറമാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ഇൻഡസ്ട്രിയിലും, ഒരു അച്ഛൻ-മകൻ ജോഡി ഒരു വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടില്ല. ഒരേ കുടുംബത്തിലെ രണ്ട് തലമുറകൾ ഒരേസമയം വ്യവസായത്തിൽ ആധിപത്യം സ്ഥാപിച്ച അപൂർവ നിമിഷമാണിത്.

ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നത് അവരുടെ വിജയത്തിന്റെ സമയമാണ്. വ്യവസായത്തിന് വലിയ വാണിജ്യ വിജയങ്ങൾ ആവശ്യമുള്ള സമയത്താണ് രണ്ട് സിനിമകളും വന്നത്. ഈ വമ്പൻ വിജയങ്ങൾ, സിനിമാ ബിസിനസിലേക്ക് പുതിയ ചലനങ്ങൾ കൊണ്ടുവന്നു. പ്രത്യേകിച്ച്, പെദ്ധി, ഏറെ മോശമായിരുന്ന ഒരു വേനൽക്കാല സീസണ് ശേഷം, വിതരണക്കാർക്കും പ്രദർശകർക്കും ആശ്വാസം നൽകുന്ന വിജയമാണ് സമ്മാനിച്ചത്.

ചിരഞ്ജീവിയും രാം ചരണും ചേർന്ന് 2026 നെ മെഗാ കുടുംബത്തിന് ഒരു ചരിത്ര വർഷമാക്കി മാറ്റി. വരും വർഷങ്ങളിൽ പോലും സമാനതകളില്ലാതെ നിലനിൽക്കാൻ സാധ്യതയുള്ള ഒരു ബോക്സ് ഓഫീസ് അധ്യായം ആണ് ഇരുവരും ചേർന്ന് രചിച്ചത്.

സിഎംആർഎൽ-എക്സാലോജിക് കേസ്: ടി. വീണ ഇഡിക്ക് മുന്നിൽ ഹാജരായി; കാർ ഉള്ളിലേക്ക് കടത്തിവിട്ടില്ല

0

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സമൻസിലെ നിർദ്ദേശം. കൃത്യസമയത്ത് തന്നെ വീണ ഓഫീസിലെത്തി.

കർശനമായ നടപടിക്രമങ്ങൾ പാലിച്ചാണ് വീണയെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിനായി എത്തിയ വീണയ്ക്ക് യാതൊരുവിധ പ്രത്യേക പരിഗണനയും നൽകിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീണ സഞ്ചരിച്ച കാർ ഇഡി ഓഫീസിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഓഫീസിന് മുന്നിൽ കാറിൽ നിന്നിറങ്ങി നടന്നാണ് വീണ ഉള്ളിലേക്ക് പ്രവേശിച്ചത്.

അന്വേഷണം 2.78 കോടിയുടെ ഇടപാടിൽ

നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ കമ്പനി വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും രണ്ട് വർഷങ്ങളിലായി 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഈ സാമ്പത്തിക ഇടപാടിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (PMLA) ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.

നിലവിലെ സാഹചര്യത്തിൽ വീണയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലഭ്യമായ തെളിവുകളിലും രേഖകളിലും വ്യക്തത വരുത്തുക എന്നതിനാണ് ആദ്യ ഘട്ടത്തിൽ ഇഡി മുൻഗണന നൽകുന്നത്. പഴുതടച്ച തെളിവുകളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ഗോളിന് ശേഷം മെസ്സി കരഞ്ഞത് ഫുട്ബോൾ കൊണ്ടല്ല; കാരണം വെളിപ്പെടുത്തി താരം

0

ലണ്ടൻ: ഫിഫ ലോകകപ്പിലെ അൾജീരിയക്കെതിരെയുള്ള അർജന്റീനയുടെ ആദ്യ മത്സരത്തിൽ ഗോൾ നേടിയതിന് പിന്നാലെ ലയണൽ മെസ്സി കണ്ണീരണിഞ്ഞത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേട്ടത്തോടെ അർജന്റീനയെ 3-0 ന് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ, തന്റെ ആ വൈകാരിക പ്രകടനത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ആ കണ്ണീരിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലെന്നാണ് മെസ്സി വ്യക്തമാക്കിയത്.

മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.

“അതിന് ഫുട്ബോളുമായി ഒരു ബന്ധവുമില്ലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോയത്. കായികരംഗവുമായി തീർത്തും ബന്ധമില്ലാത്ത, വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ ആ ദിവസങ്ങളിൽ എനിക്കുണ്ടായിരുന്നു.” — ലയണൽ മെസ്സി

പ്രശ്നം എന്താണെന്ന് കൃത്യമായി വെളിപ്പെടുത്താൻ മുപ്പത്തിയെട്ടുകാരനായ മെസ്സി തയ്യാറായില്ലെങ്കിലും, ഈ കഠിനമായ സമയത്ത് തനിക്ക് വലിയ പിന്തുണ നൽകിയ സഹതാരങ്ങൾക്കും അർജന്റീന ടീം മാനേജ്‌മെന്റിനും അദ്ദേഹം നന്ദി അറിയിച്ചു. താൻ മാനസികമായി മികച്ച നിലയിലാണെന്ന് ഉറപ്പുവരുത്താൻ അവർ ഒരുപാട് പരിശ്രമിച്ചുവെന്നും മെസ്സി കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ ഈ ഘട്ടത്തെ ‘കേക്കിലെ ചെറിപ്പഴം’ (Cherry on top) പോലെയാണ് കാണുന്നതെന്നും, കരിയറിൽ കൈവരിച്ച എല്ലാ നേട്ടങ്ങളിലും സന്തോഷവാനാണെന്നും താരം പറഞ്ഞു. ഈ ലോകകപ്പ് മത്സരത്തോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് സാധിച്ചു.

അർജന്റീനൻ കോച്ച് ലയണൽ സ്കലോനിയും മെസ്സിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി. “മെസ്സിയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല, അവൻ അത്ഭുതമാണ്,” എന്നായിരുന്നു സ്കലോനിയുടെ പ്രതികരണം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടം ഉജ്ജ്വലമായ വിജയത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.

മെസ്സി മാജിക്; അൾജീരിയയെ തകർത്ത് അർജന്റീനയ്ക്ക് വിജയത്തുടക്കം

0

ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ (Group J) പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക്കാണ് അർജന്റീനയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

മത്സരത്തിലെ പ്രധാന വിവരങ്ങൾ:

  • ഫലം: അർജന്റീന 3 – 0 അൾജീരിയ
  • ഗോളുകൾ: ലയണൽ മെസ്സി (17′, 60′, 76′)
  • വേദി: കാൻസാസ് സിറ്റി സ്റ്റേഡിയം, മിസ്സൌറി

ചരിത്ര നേട്ടവുമായി ലയണൽ മെസ്സി

മത്സരത്തിൽ ഹാട്രിക് നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) ലയണൽ മെസ്സി എത്തി. കൂടാതെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ പുരുഷ താരമെന്ന ബഹുമതിയും, ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സ്) എന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി.

മത്സരത്തിന്റെ ചുരുക്കം

മത്സരത്തിന്റെ തുടക്കത്തിൽ എട്ടാം മിനിറ്റിൽ ഫാരെസ് ചൈബിയിലൂടെ അൾജീരിയ വല കുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി ഗോൾ നിഷേധിക്കപ്പെട്ടു. തുടർന്ന് 17-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു മികച്ച ലോങ് റേഞ്ചറിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാൻ തടുത്തപ്പോൾ ലഭിച്ച റീബൗണ്ടിൽ നിന്നും മെസ്സി ടീമിന്റെ രണ്ടാം ഗോൾ നേടി. 76-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽ നിന്നും തന്റെ ട്രേഡ്മാർക്ക് കേളിംഗ് ഫിനിഷിലൂടെ മെസ്സി ഹാട്രിക് തികയ്ക്കുകയും അർജന്റീനയുടെ വിജയം ഉറപ്പാക്കുകയും ചെയ്തു. മികച്ച പ്രകടനത്തിന് ശേഷം 79-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് യുവതാരം നിക്കോ പാസിനെ കളത്തിലിറക്കി.

ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ജൂൺ 22 തിങ്കളാഴ്ച അർജന്റീന ഓസ്ട്രിയയെ നേരിടും.

ബിരുദദാന ചടങ്ങിൽ തിളങ്ങി ഹൻസിക കൃഷ്ണ; മാലാഖയെപ്പോലെ സുന്ദരിയായി താരപുത്രി | Hansika Krishnakumar Shines at Her Graduation

0

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ ബിരുദപഠനം പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മികച്ച ‘എ ഗ്രേഡോടെ’ ബാച്ചിലേഴ്സ് ബിരുദം കരസ്ഥമാക്കിയ ഹൻസികയുടെ ചിത്രങ്ങളിലെ ഫാഷൻ ചോയ്‌സാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ബിരുദദാന ചടങ്ങിനായി (Graduation Ceremony) അതീവ സുന്ദരിയായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

മാലാഖയെപ്പോലെ വെള്ള വസ്ത്രത്തിൽ (The Angelic Off-Shoulder Gown)

ബിരുദദാന ചടങ്ങിൽ ഹൻസിക ധരിച്ചിരിക്കുന്നത് മുത്തുകളും (pearls) സീക്വിൻസുകളും പിടിപ്പിച്ച മനോഹരമായ ഒരു ഓഫ്-ഷോൾഡർ സാറ്റിൻ ഗൗൺ ആണ്.

  • ഡിസൈൻ: വസ്ത്രത്തിന്റെ നെക്ക്‌ലൈനിലും അരക്കെട്ടിലും വളരെ സൂക്ഷ്മമായി നൽകിയിരിക്കുന്ന മുത്തുപണികൾ ഗൗണിന് ഒരു റോയൽ ലുക്ക് നൽകുന്നുണ്ട്.
  • ഫിറ്റിംഗ്സ്: ഓഫ്-ഷോൾഡർ സ്ലീവുകൾ താരത്തിന്റെ ലുക്കിന് കൂടുതൽ ക്ലാസിക് സ്വഭാവം നൽകുന്നു. വെളുത്ത മാലാഖയെപ്പോലെ തോന്നിപ്പിക്കുന്ന ഈ വസ്ത്രം ഒരു സ്വപ്നതുല്യമായ ബിരുദദാന ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്.

ഗ്രാജുവേഷൻ തൊപ്പിയും സാഷും (The Academic Elegance)

ബിരുദത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കറുത്ത ഗ്രാജുവേഷൻ തൊപ്പിയും (Mortarboard Cap) സ്വർണ്ണനിറത്തിലുള്ള ടാസ്സിലും ഹൻസികയുടെ ലുക്കിനോട് കൃത്യമായി ഇണങ്ങിനിൽക്കുന്നു. കൂടാതെ, കോളേജിന്റെ ലോഗോ പതിപ്പിച്ച പിങ്ക്, ഗോൾഡ് ബോർഡറുകളുള്ള സാഷ് (Stole/Sash) കൂടെ ധരിച്ചപ്പോൾ വസ്ത്രത്തിന്റെ ഭംഗി ഇരട്ടിച്ചു. വെളുത്ത ഗൗണിനൊപ്പം ഈ പിങ്ക് സാഷ് ഒരു മികച്ച കോൺട്രാസ്റ്റ് ലുക്കാണ് സമ്മാനിക്കുന്നത്.

സിമ്പിൾ ആഭരണങ്ങളും മേക്കപ്പും (Minimalistic Styling & Makeup)

വസ്ത്രത്തിന്റെ പ്രൗഢിക്ക് കോട്ടം തട്ടാത്ത രീതിയിൽ വളരെ ലളിതമായ സ്റ്റൈലിംഗാണ് ഹൻസിക തിരഞ്ഞെടുത്തിരിക്കുന്നത്.

  • ആഭരണങ്ങൾ: കഴുത്തിൽ വളരെ ലളിതമായ ഒരു പെൻഡന്റ് മാലയും, കൈകളിൽ ഒരു സിമ്പിൾ ബ്രേസ്‌ലെറ്റും മോതിരവും മാത്രമാണ് താരം ധരിച്ചിരിക്കുന്നത്.
  • ഹെയർസ്റ്റൈൽ: നീളമുള്ള മുടി മനോഹരമായ സോഫ്റ്റ്‌ ചുരുളുകളാക്കി (Soft curls) അഴിച്ചിട്ടിരിക്കുന്നു. ഇത് ഗ്രാജുവേഷൻ തൊപ്പിക്കൊപ്പം വളരെ ഭംഗിയായി ഇണങ്ങുന്നുണ്ട്.
  • മേക്കപ്പ്: വളരെ സ്വാഭാവികമായി തോന്നിക്കുന്ന മിനിമൽ മേക്കപ്പ് രീതിയാണ് ഹൻസികയുടേത്. തിളക്കമുള്ള ചർമ്മവും, ഡാർക്ക് റെഡ് ലിപ്സ്റ്റിക്കും താരത്തിന്റെ മുഖത്തിന് പ്രത്യേക ആകർഷണീയത നൽകുന്നു.

സോഷ്യൽ മീഡിയയിലെ തങ്ങളുടെ പ്രിയപ്പെട്ട ‘ഡാൻസിങ് ക്വീൻ’ പഠനത്തിലും മുൻപന്തിയിൽ എത്തി നിൽക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ലളിതവും എന്നാൽ അതീവ മനോഹരവുമായ ഈ ഗ്രാജുവേഷൻ ലുക്ക് വരുംദിവസങ്ങളിൽ ക്യാമ്പസുകളിൽ ഒരു പുതിയ ഫാഷൻ ട്രെൻഡായി മാറുമെന്നതിൽ സംശയമില്ല.

Hansika Krishnakumar Shines at Her Graduation, dress and makeup look

എ പ്ലസ് ഗ്രേഡോടെ ബിരുദം നേടി ഹൻസിക കൃഷ്ണ; കോളേജ് ജീവിതത്തിലെ സൗഹൃദങ്ങളെയും വഞ്ചനകളെയും കുറിച്ച് ഹൃദ്യമായ കുറിപ്പ്! | Hansika Krishna Graduates with ‘A+’ Grade

0

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകൾ ഹൻസിക കൃഷ്ണ ബിരുദപഠനം പൂർത്തിയാക്കി. ഉന്നത മാർക്കോടെ (എ പ്ലസ് ഗ്രേഡ്) വിജയം വരിച്ച സന്തോഷം പങ്കുവെക്കുന്നതിനൊപ്പം, തന്റെ മൂന്ന് വർഷത്തെ കോളേജ് ജീവിതത്തെക്കുറിച്ചുള്ള ഒരു ഹൃദ്യമായ കുറിപ്പും ഹൻസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബിരുദദാന ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

കോളേജ് ജീവിതം തനിക്ക് നൽകിയ നല്ല ഓർമ്മകളെയും ഒപ്പം നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെയും കുറിച്ച് ഹൻസിക കുറിപ്പിൽ തുറന്നുപറയുന്നുണ്ട്.

“ഔദ്യോഗികമായി ഞാൻ ബിരുദധാരിയായിരിക്കുകയാണ്, അതും എ പ്ലസ് ഗ്രേഡോടെ! കഴിഞ്ഞ 3 വർഷത്തെ എന്റെ കോളേജ് ജീവിതം തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ് മനസ്സിലേക്ക് വരുന്നത്. ചില സൗഹൃദങ്ങൾ തകർന്നു, ചില വഞ്ചനകൾ നേരിടേണ്ടി വന്നു. അത് എന്നെ ഒരുപാട് കരയിപ്പിച്ചു. പക്ഷേ, അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ശക്തയായി മുന്നോട്ട് പോകാൻ എനിക്ക് സാധിച്ചു. നല്ലവരായ കുറച്ചു സുഹൃത്തുക്കളെയും എനിക്ക് ഈ യാത്രയിൽ ലഭിച്ചു,” ഹൻസിക കുറിച്ചു.

പഠനകാലത്ത് തന്നെ പൂർണ്ണമായി പിന്തുണച്ച അധ്യാപകർക്കും കുടുംബത്തിനും ഹൻസിക നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹൻസികയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഒരു യൂട്യൂബ് ചാനലുമുണ്ട്. ഹൻസികയുടെ പുതിയ നേട്ടത്തിൽ ആശംസകൾ നേർന്നുകൊണ്ട് ചേച്ചിമാരായ അഹാന, ദിയ, ഇഷാനി എന്നിവരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Hansika Krishna Graduates with ‘A+’ Grade

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യെ നേരിൽ കണ്ട് സിമ്രാനും ചിലമ്പരസനും; ചിത്രങ്ങൾ വൈറൽ! | Actors Simran and Silambarasan Meet Tamil Nadu Chief Minister Vijay

0

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്യെ ചെന്നൈയിലെ തമിഴക വെട്രി കഴകം (TVK) പാർട്ടി ആസ്ഥാനത്തെത്തി നേരിൽ കണ്ട് ആശംസകൾ അറിയിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളായ സിമ്രാനും ചിലമ്പരസനും (സിമ്പു). തിങ്കളാഴ്ചയാണ് താരങ്ങൾ മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തന്റെ കുടുംബത്തോടൊപ്പമാണ് നടി സിമ്രാൻ വിജയ്യെ കാണാനെത്തിയത്. വർഷങ്ങൾക്ക് ശേഷം വിജയ്യെ നേരിൽ കണ്ടതിന്റെ സന്തോഷം താരം പങ്കുവെച്ചു. “വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിട്ടതിന് ശേഷം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു വിജയ്യെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തെ ഒരുപാട് ആളുകൾക്ക് പ്രിയങ്കരനാക്കിയ ആ സ്നേഹവും വിനയവും ആത്മാർത്ഥതയും ഇന്നും അതുപോലെ തന്നെയുണ്ട്! നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും താല്പര്യവും പ്രചോദനാത്മകമാണ്,” സിമ്രാൻ കുറിച്ചു. നേരുക്ക് നേർ, വൺസ് മോർ, തുള്ളാത മനവും തുള്ളും, പ്രിയമാനവളെ, ഉദയ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വിജയ്യുടെ എക്കാലത്തെയും മികച്ച ജോഡിയായിരുന്നു സിമ്രാൻ.

തന്റെ പ്രിയപ്പെട്ട ‘വിജയ് അണ്ണനെ’ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നടൻ ചിലമ്പരസനും പങ്കുവെച്ചിട്ടുണ്ട്. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിജയ് അണ്ണനെ ഇന്ന് നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കുന്ന അദ്ദേഹത്തിന് എല്ലാ കരുത്തും വിജയവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,” എന്നാണ് സിമ്പു സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, മുൻപ് സിമ്പുവിന്റെ ‘വാല്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായ സമയത്ത് വിജയ്യും അദ്ദേഹത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറും സിമ്പുവിന് വലിയ പിന്തുണ നൽകിയിരുന്നു.

കഴിഞ്ഞ മെയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് നേരിട്ടെത്തി ആശംസകൾ അറിയിക്കുന്നത്. ദ്രാവിഡ പാർട്ടികളുടെ ആധിപത്യമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തിൽ കന്നി അങ്കത്തിൽ തന്നെ 108 സീറ്റുകൾ നേടിയാണ് വിജയ്യുടെ തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തത്.

Actors Simran and Silambarasan Meet Tamil Nadu Chief Minister Vijay

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി ചുമയ്ക്കുള്ള സിറപ്പുകൾ ലഭിക്കില്ല; നിയമം കർശനമാക്കി കേന്ദ്ര സർക്കാർ

0

ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) ഇല്ലാതെ ചുമയ്ക്കുള്ള സിറപ്പുകൾ (Cough Syrups) വിൽക്കാൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ഡ്രഗ്സ് നിയമങ്ങളിൽ മന്ത്രാലയം ഭേദഗതി വരുത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നേരിട്ട് ഫാർമസികളിൽ നിന്ന് വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ പട്ടികയായ ‘ഷെഡ്യൂൾ കെ’ (Schedule K)-ൽ നിന്നാണ് ചുമയ്ക്കുള്ള സിറപ്പുകളെ കേന്ദ്ര സർക്കാർ ഒഴിവാക്കിയത്.

അതേസമയം, ചുമയ്ക്കുള്ള ലൊസഞ്ചുകൾ (Lozenges), ഗുളികകൾ (Tablets, Pills) എന്നിവയെ ഈ പുതിയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ കുറിപ്പടിയില്ലാതെ തന്നെ തുടർന്നും ഫാർമസികളിൽ നിന്ന് ലഭിക്കും.

തീരുമാനത്തിന് പിന്നിൽ കുട്ടികളുടെ മരണം

ഗുണനിലവാരമില്ലാത്തതും വിഷാംശം കലർന്നതുമായ ചുമ സിറപ്പുകൾ കഴിച്ച് കുട്ടികൾ മരണപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി. കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മലിനമായ ചുമ സിറപ്പ് കഴിച്ച് 22 കുട്ടികൾ മരണപ്പെട്ടിരുന്നു. രാജസ്ഥാനിലും സമാനമായ രീതിയിൽ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പുതിയ നിയമം കൊണ്ടുവരുന്ന മാറ്റങ്ങൾ

  • നേരിട്ടുള്ള വിപണനം തടയും: സാധാരണ ജലദോഷത്തിനോ ചുമയ്ക്കോ തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി നേരിട്ട് സിറപ്പുകൾ വാങ്ങി കഴിക്കുന്ന രീതി ഇനി നടപ്പില്ല.
  • ലഹരി ഉപയോഗം നിയന്ത്രിക്കും: കോഡീൻ (Codeine) പോലുള്ള ഒപ്പിയോയിഡുകൾ അടങ്ങിയ, ലഹരിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള ചുമ സിറപ്പുകളുടെ ദുരുപയോഗം തടയാൻ പുതിയ നിയമത്തിലൂടെ സാധിക്കും.
  • കുട്ടികളുടെ സുരക്ഷ: ഡെക്സ്ട്രോമെത്തോർഫാൻ (Dextromethorphan) അടങ്ങിയ സിറപ്പുകൾ ചെറിയ കുട്ടികൾക്ക് (4 മുതൽ 6 വയസ്സിൽ താഴെയുള്ളവർ) നൽകുന്നത് ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമാകാം. സ്വയംചികിത്സയിലൂടെ കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകുന്നത് തടയാൻ പുതിയ കർശന നിയമം സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

Cough syrups are no longer available without a doctor’s prescription