Home Blog Page 343

സി കെ ജാനു തന്നത് കടം വാങ്ങിയ പണമെന്നു മുൻ എം എൽ എ ശശീന്ദ്രൻ

0

കൽപ്പറ്റ : സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ.  2019-ൽ സി.കെ. ജാനു മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയിരുന്നു.

വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കുറച്ചു തുക നേരത്തെ തിരിച്ചു തന്നു. ബാക്കി കഴിഞ്ഞ മാർച്ചിലും തന്നെന്നും അദ്ദേഹം പറഞ്ഞു.വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു.2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു.പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് പണം കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു.

English Summary :Former MLA Sasindran said that the money given by CK Janu was borrowed

9,85,490 ഡോസ് വാക്സിൻ കൂടി എത്തി

0

സംസ്ഥാനത്തു  9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്. 

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്.
ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary :9,85,490 doses of vaccine reached in Kerala

ഫ്രഞ്ച്പടയെ പിടിച്ചുകെട്ടി ഹംഗറി

0

യൂറോകപ്പിൽ ലോകചാമ്പ്യൻ ഫ്രാൻസിനെതിരെ ഹംഗറിക്ക്  സമനില. എംബാപ്പെ,ഗ്രീസ്മാൻ, കാൻ്റെ,പോഗ്ബ തുടങ്ങി പ്രതിഭകളെല്ലാം അണിനിരന്ന ഫ്രാൻസിനെ 1-1 നാണ് ഹംഗറി സമനിലയിൽ തളച്ചത്.ആദ്യപകുതിയുടെ അധികസമയത്ത് ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. 66-ാം മിനിറ്റിൽ ഗ്രീസ്മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. വിജയത്തിനായി ഫ്രാൻസ് വിയർപ്പൊഴുക്കിയെങ്കിലും ഹംഗറിയുടെ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.

English Summary :Hungary Play 1-1 Draw Against France

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

0

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്.ഇന്നലെ രാത്രി വൈകിയാണ് സംഭവം.അക്രമികള്‍ ബിജെപി ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.ഓഫീസ് കെട്ടിടത്തിനകത്തും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കവരത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തിനിടയിലും ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

English Summary : Lakshadweep BJP committee office attacked

ഇന്നും നാളെയും ലോക്ഡൗണ്‍

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും,നാളെയും  സമ്പൂര്‍ണ ലോക്ഡൗണ്‍.ലോക് ഡൗൺ ഭാഗമായി കര്‍ശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളില്‍ മുമ്പ് നല്‍കിയ ഇളവുകള്‍ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം. ഹോട്ടലുകളില്‍ ടേക്ക്-എവെ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ലഅനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍നിന്ന് ഒരാള്‍ മാത്രം പുറത്തുപോകണം.പൊതുഗതാഗതമുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരി അനുവദിക്കില്ലഅത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ.ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.ട്രെയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിക്കണം. രേഖകള്‍ കാണിച്ച്‌ വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഇരുപതുപേരെ മാത്രമേ അനുവദിക്കൂ. പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷന്‍, ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വിസ് മാത്രമേ നടത്തൂ.

English Summary: Lock down today and tomorrow

മകന്റെ ഓൺലൈൻ ഗെയിമിലൂടെ അമ്മക്ക് നഷ്ടം മൂന്നു കോടി

0

മകന്റെ ഓണ്‍ലൈന്‍ ഗെയിമിലൂടെ അമ്മക്ക് നഷ്ടമായത് മൂന്നു  ലക്ഷം രൂപ.പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോര്‍ന്ന വഴി കണ്ടെത്തിയത്.ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരുസമയം ചാര്‍ജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്നു പണം പോകുന്നതായി അറിഞ്ഞത്.

മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുതെന്ന് പോലീസ് പറഞ്ഞു.

English Summary : Ninth class student loses Rs 3 lakh by playing online game

ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കമാകും

0

വിരാട് കൊഹ്‌ലിയുടെ കീഴില്‍ ആദ്യ ഐ.സി.സി ട്രോഫി  തേടി ഇന്ത്യ ഫൈനലിന് കച്ചമുറുക്കുമ്പോള്‍ പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ തോല്‍ക്കുന്ന ദൗര്‍ഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലന്‍ഡ് വില്യംസണിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്.

നാളെ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നുമണി മുതല്‍ സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ ലൈവായിട്ട് മത്സരം സംപ്രേഷണം ചെയ്യുക.

12 കോടി രൂപയാണ് ചാമ്പ്യന്‍മാരാകുന്ന ടീമിന് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ആറു കോടി രൂപ ലഭിക്കും. സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കിടുന്നതിനൊപ്പം സമ്മാനത്തുകയും പങ്കിടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്തെ ടീമിന് 2.62 കോടി രൂപയുമാണ് ലഭിക്കുക. 
അഞ്ചാം സ്ഥാനക്കാര്‍ക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് 75 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.ഇന്ത്യയും ന്യൂസിലന്‍ഡും ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുൻപ് ഇംഗണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പകളില്‍ ജയം നേടിയിരുന്നു.

The Test World Championship final starts tomorrow

ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിന്‍റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദം

0

കോവിഡ് വൈറസിന്‍റെ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിന്‍റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എൻ.കെ. അറോറ. യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം.

കോവിഷീൽഡ് വാക്സിന്‍റെ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് ചർച്ചകൾ നടക്കവേയാണ് അറോറ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കോവിഷീൽഡിന്‍റെ ഡോസുകൾ തമ്മിലുള്ള ഇടവേളകളുടെ ദൈർഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വർധിപ്പിച്ചത്. ഇടവേള വർധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു

English Summary: The single dose of Covi Shield Vaccine for Delta Variation is 61% result

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

0

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

English Summary :Lockdown Concessions: As Travel Guidelines

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

0

കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്.

 ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്‌എസ് ആരോപിച്ചു.

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നല്‍കിയിട്ടുണ്ട് . മദ്യശാലകള്‍ വരെ തുറക്കാനാണ് തീരുമാനം . പക്ഷെ ആരാധനാലയങ്ങളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും എന്‍എസ്‌എസ് ആവശ്യപ്പെട്ടു

English Summary :NSS against government decision

വാക്സിനുകളുടെ ഇടവേള വർധിപ്പിച്ചത് വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു കേന്ദ്രം

0

കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽനിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

English Summary: The Center said the increase in vaccine intervals was based on information

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്

0

സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിൽ  ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്നു  കോടതി ഉത്തരവ്. 
ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

English Summary : Order to file case against K Surendran