Home Blog Page 30

മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; സഞ്ജു സാംസണെ ആദരിച്ചു

0

തിരുവനന്തപുരം: കേരളത്തിലെ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പുത്തൻ പ്രതീക്ഷയേകി മംഗലപുരം കെ.സി.എ. (KCA) ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഈ ഗ്രൗണ്ട് കായിക രംഗത്തെ യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറും.

ചടങ്ങിൽ വെച്ച് ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ അംഗവും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസണെ മുഖ്യമന്ത്രി ആദരിച്ചു. ക്രിക്കറ്റിലെ സഞ്ജുവിന്റെ മികച്ച നേട്ടങ്ങളെയും കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.

വിജയ്‌യുടെ ‘ജന നായകൻ’ നാളെ സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ

0

ചെന്നൈ: നടൻ വിജയ്‌യുടെ പുതിയ ചിത്രമായ ‘ജന നായകൻ’ നാളെ ചെന്നൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) റിവൈസിംഗ് കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിക്കും. സിബിഎഫ്സി ബോർഡ് അംഗവും പ്രശസ്ത കന്നഡ സിനിമാ സംവിധായകനുമായ ടി.എസ് നാഗഭരണയുടെ അധ്യക്ഷതയിലായിരിക്കും അവലോകന യോഗം നടക്കുക. മാർച്ച് 9 ന് നടത്താനിരുന്ന യോഗം ബോർഡ് അംഗങ്ങളിൽ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് നാളത്തേക്ക് മാറ്റിവെച്ചത്.

2025 ഡിസംബറിൽ എക്സാമിനിങ് കമ്മിറ്റി (Examining Committee) സിനിമ അവലോകനം ചെയ്യുകയും ചില രംഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് നിർമ്മാതാക്കൾ അംഗീകരിക്കുകയും 2026 ജനുവരി 9 ന് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാൽ, എക്സാമിനിങ് കമ്മിറ്റിയിലെ ഒരംഗം ചിത്രത്തിലെ ചില രംഗങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് സിബിഎഫ്സി മേധാവി പ്രസൂൺ ജോഷിക്ക് കത്തെഴുതിയതിനെ തുടർന്നാണ് വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. ഇതിനിടയിൽ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

എക്സാമിനിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ നിർമ്മാതാക്കൾ ഇതിനോടകം അംഗീകരിച്ചിട്ടുള്ളതിനാൽ, ചില മാറ്റങ്ങളോടെ റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് അനുമതി നൽകിയേക്കുമെന്നാണ് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നത്. കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷമായിരിക്കും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) മത്സരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസിന് ഏറെ പ്രാധാന്യമുണ്ട്.

അതേസമയം, കരൂരിലുണ്ടായ തിക്കത്തിരക്കുമായി ബന്ധപ്പെട്ട കേസിൽ വിജയ് ഇന്നലെ സിബിഐയ്ക്ക് (CBI) മുന്നിൽ ഹാജരായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളുള്ളതിനാൽ തന്റെ അടുത്ത ചോദ്യം ചെയ്യൽ തമിഴ്നാട്ടിൽ വെച്ച് നടത്തണമെന്ന് താരം അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Elections 2026) ഒരുക്കങ്ങൾ ഊർജ്ജിതമാക്കി ഭാരതീയ ജനതാ പാർട്ടി (BJP). ഇതിന്റെ ഭാഗമായി 47 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പാർട്ടി നേതൃത്വം പുറത്തുവിട്ടു. ഒരു കേന്ദ്ര മന്ത്രിയും രണ്ട് മുൻ കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നതാണ് ആദ്യ പട്ടിക.

ശ്രദ്ധേയമായ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ

പ്രമുഖ നേതാക്കളും പൊതുസമ്മതരും ഉൾപ്പെടുന്നതാണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക:

  • രാജീവ് ചന്ദ്രശേഖർ (നേമം)
  • കെ. സുരേന്ദ്രൻ (മഞ്ചേശ്വരം)
  • വി. മുരളീധരൻ (കഴക്കൂട്ടം)
  • പത്മജ വേണുഗോപാൽ (തൃശ്ശൂർ)
  • പി.സി ജോർജ് (പൂഞ്ഞാർ), ഷോൺ ജോർജ് (പാലാ)
  • ശോഭാ സുരേന്ദ്രൻ (പാലക്കാട്)
  • മുൻ ഡിജിപി ആർ. ശ്രീലേഖ (വട്ടിയൂർക്കാവ്)
  • മേജർ രവി (ഒറ്റപ്പാലം)

47 ബിജെപി സ്ഥാനാർത്ഥികളുടെ പൂർണ്ണ പട്ടിക

ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 47 മണ്ഡലങ്ങളും സ്ഥാനാർത്ഥികളും താഴെ പറയുന്നവയാണ്:

  1. മഞ്ചേശ്വരം: കെ സുരേന്ദ്രൻ
  2. ഉദുമ: മനു ലാൽ മേലോത്ത്
  3. കാഞ്ഞങ്ങാട്: ബൽരാജ്. എം
  4. പയ്യന്നൂർ: എ. പി ഗംഗാധരൻ
  5. അഴീക്കോട്: കെ. കെ വിനോദ് കുമാർ
  6. കണ്ണൂർ: സി രഘുനാഥ്
  7. മാനന്തവാടി: പി ശ്യാം രാജ്
  8. സുൽത്താൻബത്തേരി: കവിത എ. എസ്
  9. വടകര: കെ. ദിലീപ്
  10. കുറ്റ്യാടി: രാംദാസ് മണലേരി
  11. നാദാപുരം: സി. പി വിപിൻ ചന്ദ്രൻ
  12. കൊയിലാണ്ടി: സി. ആർ പ്രഫുൽ കൃഷ്ണ
  13. പേരാമ്പ്ര: എം മോഹനൻ മാസ്റ്റർ
  14. ബാലുശ്ശേരി: സി.പി സതീശൻ
  15. എലത്തൂർ: ടി. ദേവദാസ്
  16. കോഴിക്കോട് നോർത്ത്: നവ്യ ഹരിദാസ്
  17. കോഴിക്കോട് സൗത്ത്: ടി. റനീഷ്
  18. ബേപ്പൂർ: അഡ്വ. കെ. പി പ്രകാശ് ബാബു
  19. കുന്നമംഗലം: വി. കെ സജീവൻ
  20. ഷൊർണൂർ: ശങ്കു. ടി. ദാസ്
  21. ഒറ്റപ്പാലം: മേജർ രവി
  22. മലമ്പുഴ: സി. കൃഷ്ണൻ കുമാർ
  23. പാലക്കാട്: ശോഭാ സുരേന്ദ്രൻ
  24. ചേലക്കര: കെ. ബാലകൃഷ്ണൻ
  25. മണലൂർ: അഡ്വ. കെ. കെ അനീഷ് കുമാർ
  26. തൃശ്ശൂർ: പത്മജ വേണുഗോപാൽ
  27. ഇരിഞ്ഞാലക്കുട: സന്തോഷ് ചേരാക്കുളം
  28. ദേവികുളം: എസ് രാജേന്ദ്രൻ
  29. പാലാ: ഷോൺ ജോർജ്
  30. വൈക്കം: കെ. അജിത്ത്
  31. കാഞ്ഞിരപ്പള്ളി: ജോർജ് കുര്യൻ
  32. പൂഞ്ഞാർ: പി.സി ജോർജ്
  33. അമ്പലപ്പുഴ: അരുൺ അനിരുദ്ധൻ
  34. ഹരിപ്പാട്: സന്ദീപ് വാചസ്പതി
  35. ചെങ്ങന്നൂർ: എം.വി ഗോപകുമാർ
  36. തിരുവല്ല: അനൂപ് ആന്റണി ജോസഫ്
  37. കരുനാഗപ്പള്ളി: വി.എസ് ജിതിൻ ദേവ്
  38. കുന്നത്തൂർ: രാജി പ്രസാദ്
  39. കൊട്ടാരക്കര: ആർ രശ്മി
  40. ചാത്തന്നൂർ: ബി. ബി ഗോപകുമാർ
  41. ആറ്റിങ്ങൽ: അഡ്വ. പി സുധീർ
  42. നെടുമങ്ങാട്: യുവരാജ് ഗോകുൽ
  43. കഴക്കൂട്ടം: വി. മുരളീധരൻ
  44. വട്ടിയൂർക്കാവ്: ആർ. ശ്രീലേഖ
  45. നേമം: രാജീവ് ചന്ദ്രശേഖർ
  46. പാറശ്ശാല: അഡ്വ. ഗിരീഷ് നെയ്യാർ
  47. കാട്ടാക്കട: പി. കെ കൃഷ്ണദാസ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് “നമോ രേ” ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. രാജീവ് എൻ കൃഷ്ണയുടെ വരികൾ, ആഴത്തിലുള്ള ആത്മീയത ഉളവാക്കുകയും വ്യക്തിപരമായ വിശ്വാസത്തെയും ദൈവിക ബന്ധത്തെയും പ്രതിഫലിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അരുണ മേരി ജോർജിന്റെ ശബ്ദം ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

ഗണേഷ് ആചാര്യയുടെയും ശ്രാസ്തി വർമ്മയുടെയും മികച്ച നൃത്തസംവിധാനമാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന, ഏകദേശം 1,000 നർത്തകർ പങ്കെടുക്കുന്ന ഈ ഗാനം, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അശോക് കുമാറിൻ്റെ ഗംഭീര സെറ്റ് ഡിസൈനും സൗന്ദർ രാജൻ്റെ ഛായാഗ്രഹണവും നമോ രേയുടെ ദൃശ്യ ഭംഗിയെ ഉയർത്തുന്നുണ്ട്. ഒരു ഗാനം എന്നതിലുപരി, സ്നേഹം, ഭക്തി, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക ആഘോഷമാണ് “നമോ രേ”. വെല്ലുവിളികൾ നേരിടുന്ന ഒരു ലോകത്ത്, പ്രതീക്ഷയും സമൂഹബോധവും പ്രചോദിപ്പിക്കുക എന്നതാണ് ഈ ഗാനം ലക്ഷ്യമിടുന്നത്. ആത്മീയ അവബോധവും പരസ്പര സാംസ്കാരിക ബന്ധങ്ങളും വളർത്തുന്നതിൽ കലയുടെ പങ്ക് എടുത്തുകാണിക്കുന്ന ‘നമോ രേ’, ‘നാഗബന്ധത്തിനും’ ഇന്ത്യൻ കലകളുടെ ആവിഷ്കാരത്തിലും ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു. ആധുനിക ഇന്ത്യൻ സിനിമയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയ പൈതൃകവും പ്രദർശിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം, വലിയ സെറ്റുകൾ മുതൽ, വിഎഫ്എക്സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകി കൊണ്ട് ഇന്ത്യൻ സിനിമയിലെ നിർമ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകൻ വിരാട് കർണ്ണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്? സസ്പെൻസ് നിറച്ച് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മാർച്ച് 27-ന് തീയേറ്ററുകളിൽ….

0

കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച കിരാതയിൽ
പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു.

എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ബാനർ – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിർമ്മാണം – ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം – റോഷൻ കോന്നി, രചന – ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം – സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ,ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ – ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ – നിധിൻ രാജ്, കോറിയോഗ്രാഫി – ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ – നന്ദഗോപൻ, നവനീത്, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, വിതരണം – ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് – എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

വിമാനയാത്ര ചിലവേറിയതാകും: ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നു; പുതിയ നിരക്കുകൾ അറിയാം

0

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന (ATF) വിലയിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്ത് രാജ്യത്തെ മുൻനിര വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും സർചാർജ് ഏർപ്പെടുത്തുന്നു. മാർച്ചിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരും.

ഇൻഡിഗോയുടെ (IndiGo) പുതിയ നിരക്കുകൾ (മാർച്ച് 14 മുതൽ): രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ മാർച്ച് 14 മുതൽ പുതിയ ഇന്ധന സർചാർജ് നടപ്പിലാക്കും. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് 425 രൂപ മുതൽ 2,300 രൂപ വരെയാണ് വർദ്ധനവ്.

  • ആഭ്യന്തര സർവീസുകൾ (ഇന്ത്യയ്ക്കുള്ളിൽ): 425 രൂപ.
  • ഇന്ത്യൻ ഉപഭൂഖണ്ഡം (SAARC രാജ്യങ്ങൾ): 425 രൂപ.
  • മിഡിൽ ഈസ്റ്റ് (ഗൾഫ് രാജ്യങ്ങൾ): 900 രൂപ.
  • തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക: 1,800 രൂപ.
  • യൂറോപ്പ്: 2,300 രൂപ.

ഐഎടിഎയുടെ (IATA) കണക്കുകൾ പ്രകാരം മേഖലയിലെ ഇന്ധനവിലയിൽ 85 ശതമാനത്തിലധികം വർദ്ധനവുണ്ടായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഇൻഡിഗോ വ്യക്തമാക്കി.

എയർ ഇന്ത്യ (Air India) ഗ്രൂപ്പിന്റെ നിരക്കുകൾ (മാർച്ച് 12 മുതൽ): എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മൂന്ന് ഘട്ടങ്ങളിലായാണ് നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്.

  • ഒന്നാം ഘട്ടം (മാർച്ച് 12 മുതൽ): ആഭ്യന്തര വിമാനങ്ങൾക്കും സാർക്ക് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റുകൾക്ക് 399 രൂപ സർചാർജ് ഈടാക്കും.
  • അന്താരാഷ്ട്ര നിരക്കുകൾ: * മിഡിൽ ഈസ്റ്റ്: 10 ഡോളർ (ഏകദേശം 830 രൂപ).
    • തെക്കുകിഴക്കൻ ഏഷ്യ: 40 ഡോളറിൽ നിന്ന് 60 ഡോളറായി ഉയർത്തി.
    • ആഫ്രിക്ക: 60 ഡോളറിൽ നിന്ന് 90 ഡോളറായി ഉയർത്തി.
  • രണ്ടാം ഘട്ടം (മാർച്ച് 18 മുതൽ): * യൂറോപ്പ്: 100 ഡോളറിൽ നിന്ന് 125 ഡോളറായി വർദ്ധിക്കും.
    • വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ: 150 ഡോളറിൽ നിന്ന് 200 ഡോളറായി ഉയരും.

എന്തുകൊണ്ടാണ് ഈ വർദ്ധനവ്? ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചിലവിന്റെ 40 ശതമാനത്തോളം വരുന്നത് വിമാന ഇന്ധനത്തിനാണ്. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നു. ഇതിനുപുറമെ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഉയർന്ന എക്സൈസ് ഡ്യൂട്ടിയും വാറ്റും (VAT) കമ്പനികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കാൻ: നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ അധിക നിരക്ക് ബാധകമായിരിക്കില്ല. എന്നാൽ ഈ തീയതികൾക്ക് ശേഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരും, പഴയ ടിക്കറ്റുകളിൽ തീയതി മാറ്റം (Date Change) വരുത്തുന്നവരും പുതിയ സർചാർജ് നൽകേണ്ടി വരും. വരും ദിവസങ്ങളിൽ സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ മറ്റ് കമ്പനികളും നിരക്ക് വർദ്ധിപ്പിച്ചേക്കാം.

* കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക് വിമാനകമ്പിനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക

1000+ സ്ക്രീനുകളിലേക്ക് വർധിപ്പിച്ച് ധുരന്ധർ റീ റിലീസ്; രണ്ടാം ഭാഗം ധുരന്ധർ പ്രതികാരം ആഗോള റിലീസ് മാർച്ച് 19 ന്

0

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരം ആഗോള റിലീസായി മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി, ചിത്രത്തിന്റെ ആദ്യ ഭാഗമായ ധുരന്ധർ ഇന്ന് മാർച്ച് 13 ന് ആഗോള തലത്തിൽ റീ റിലീസ് ചെയ്തു. ആദ്യം ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായി റീ റിലീസ് ചെയ്യാൻ നിശ്ചയിച്ച ചിത്രം, പ്രേക്ഷകരുടെയും എക്സിബിറ്റേഴ്സിൻ്റെയും ആവശ്യപ്രകാരം ഇപ്പൊൾ ആഗോള തലത്തിൽ 1000+ സ്ക്രീനുകളിൽ ആണ് റീ റിലീസായി എത്തിയത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഗോള റീ റിലീസുകളിൽ ഒന്നായി ഇതോടെ ചിത്രം മാറി. ധുരന്ധർ ഫ്രാഞ്ചൈസിയുടെ ആരാധകർക്ക്, ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുൻപ് ആദ്യ ഭാഗത്തിന്റെ ആവേശം വീണ്ടും അറിയാനും, രണ്ടു ഭാഗങ്ങളായി കഥ പറയുന്ന ഈ സ്പൈ ആക്ഷൻ ഇതിഹാസത്തിന്റെ അനുഭവം തുടർച്ചയായി തീയേറ്ററുകളിൽ അനുഭവിക്കാനുമുള്ള അവസരമാണ് നിർമ്മാതാക്കൾ ഈ റീ റിലീസിലൂടെ ഒരുക്കുന്നത്.

ഇന്ത്യൻ സിനിമയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത ചിത്രത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിലെ മറ്റൊരു പൊൻതൂവൽ ആയി മാറുകയാണ് ഈ വമ്പൻ റീ റിലീസും. ഇതോടെ ഏകദേശം 100 ദിവസത്തോളമാണ് ചിത്രത്തിൻ്റെ തിയേറ്റർ പ്രദർശനം നടന്നത് എന്നതും എടുത്തു പറയണം.

അടുത്തിടെ പുറത്തിറക്കിയ ധുരന്ധർ പ്രതികാരത്തിന്റെ ട്രെയ്‌ലർ ഇതിനകം തന്നെ ആഗോള തലത്തിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരം മാർച്ച് 18 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ലോകം മുഴുവൻ പ്രദർശനം ആരംഭിക്കും. പ്രീമിയർ ഷോ മുതൽ തന്നെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ആരംഭിച്ച ചിത്രം, ആദ്യ ദിന ഓപ്പണിങ്, ആദ്യ വീക്കെൻഡ് ഗ്രോസ് എന്നിവയിൽ ഇന്ത്യൻ സിനിമയിൽ പുതിയ നാഴിക്കല്ലുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ആദിത്യ ധർ ചിത്രം ധുരന്ധർ പ്രതികാരം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ സ്പൈ-ആക്ഷൻ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. അജ്ഞാതരായ പുരുഷന്മാരുടെ കഥ 2026 മാർച്ച് 19 ന്, ഗുഡി പാഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുമ്പും ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അരങ്ങേറുന്നു. പിആർഒ- ശബരി

കൊച്ചിയിൽ നിന്ന് 36 ടൺ പഴം- പച്ചക്കറികളുമായി കുവൈത്ത് എയർവേയ്സിന്റെ കാർ​ഗോ വിമാനം മടങ്ങി; ​ഗൾഫ് നാടുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എം.എ യൂസഫലിയുടെ മാസ്റ്റർ പ്ലാൻ

0

കൊച്ചി: ​ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാറ്റേർഡ് കാർ​ഗോ സർവീസുകൾ. ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർ​ഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്ന് രാവിലെ 10: 45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ ​ യു.എ.ഇയിൽ എത്തിച്ചതിന് പുറമേയാണിത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങൾ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്മെന്റും എം.എ യൂസഫലിയും ലക്ഷ്യമിടുന്നത്.

അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർറ്റേർഡ് വിമാന സർവീസ് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി- 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് ലുലു ഫെയർ എക്സ്പോർട്ട് കാര്യക്ഷമമായി ഭക്ഷ്യോത്പ്പന്നങ്ങൾ കയറ്റിയയ്ക്കുന്നത്.

പ്രാദേശിക കാർഷിക വിപണിക്ക് കരുത്തേകുന്ന നീക്കം കൂടിയാണിത്. കേരളത്തിൽ നിന്നും കൂടുതൽ കാർ​ഗോ വിമാന സർവീസുകളും വരും ദിവസങ്ങളിലും തുടരാനാണ്‌ ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡൽ​ഹി, ബം​ഗ്ലൂരു, മുംബൈ തുടങ്ങിയ വിപണികളിൽ നിന്നും ഭക്ഷ്യോത്പന്നങ്ങൾ ​ഗൾഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും സർക്കാർ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തി ​ഗൾഫ് മേഖലിയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്നും എം.എ യൂസഫലി ഉറപ്പ് നൽകിയിരുന്നു. ലുലു ഗ്രുപ്പിന്റെ ഈ നടപടി കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യാപാര സംരംഭങ്ങള്‍ക്കും തൊഴിലാളികൾക്കും കൂടുതൽ പുതിയ അവസരങ്ങൾ വർധിപ്പിക്കുന്നതിന് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് “കാസർഗോഡ് എംബസി” മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

0

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ “കാസർഗോഡ് എംബസി” മാർച്ച്‌ 20ന് റിലീസ് ചെയ്യുന്നു.

ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ,അബു സലിം,അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്.​അതീഷ് എം. നായർ സംവിധാനം ചെയ്ത് ഹീരജിന്റെ തിരക്കഥയിൽ, അനൂപ് പ്രകാശ് ആണ് സീരീസിന്റെ ക്രീയേറ്റീവ് ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത്.സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രതീഷ് വേഗയാണ് .നടൻ മമ്മൂട്ടി, “മമ്മൂട്ടി കമ്പനിയുടെ” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്,ഈ സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.

പല തലങ്ങളുള്ള ശക്തമായ കഥാപാത്രങ്ങളും വേഗത്തിൽ മുന്നേറുന്ന കഥപറച്ചിലുമാണ് ‘കാസർഗോഡ് എംബസി ’യെ വ്യത്യസ്തമാക്കുന്നത്.ചെറിയ ഒരു ആഗ്രഹം പോലും വലിയ പ്രശ്നങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും മാറാൻ ഇടയാകുന്ന സാഹചര്യങ്ങളാണ് സീരീസ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.

യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതും എന്നാൽ ആകാംക്ഷ നിറഞ്ഞതുമായ ഒരു ക്രൈം ത്രില്ലർ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന്‌ സീരീസിന്റെ സംവിധായകൻ അതീഷ് എം. നായർ കൂട്ടിചേർത്തു. കാസർഗോഡ് എംബസി ഉടൻ തന്നെ മലയാളം ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.

റമദാൻ സ്പെഷ്യൽ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് തുറന്നു

0

കൊച്ചി: വിശുദ്ധ റമദാൻ മാസത്തിലെ ഇഫ്താർ വിരുന്നിന് സ്വാദിഷ്ടമായ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് ഒരുങ്ങി. റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ടിനി ടോം, കൈലാഷ്, നടി സരയു മോഹൻ, സം​ഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു ഒരുക്കിയ റമദാൻ മാർക്കറ്റ് ​ഭക്ഷണ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് നടൻ കൈലാഷും ടിനിടോമും പ്രതികരിച്ചു. ഓരോ സീസണിലും ലുലു എത്തിക്കുന്ന രുചി വൈവിധ്യങ്ങൾ എടുത്തു പറയേണ്ടതാണെന്ന് നടി സരയു പ്രശംസിച്ചു. ലുലു ഇന്ത്യ മീഡിയ ​ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ സന്നിഹിതരായി.

നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങൾ ഒരുക്കിയാണ് റമദാൻ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഷ് ജ്യൂസ് വിഭവങ്ങൾ, ലൈവ് മലബാർ പലഹാര കൗണ്ടർ എന്നിവ സജ്ജമാണ്. ചിക്കൻ ഹലീം, മട്ടൻ ഹലീം തുടങ്ങിയ ഹൈദ്രാബാദി വിഭവങ്ങൾക്ക് പുറമേ മലബാറി സ്പെഷ്യൽ വിഭവങ്ങളായ മുട്ടയപ്പം, ചിരിമുട്ട, ഫിഷ്പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി, ഇറച്ചിപത്തിരി ചിക്കൻ, ഇറച്ചി പത്തിരി ബീഫ്, കൽമാസ് ഫിഷ്, കോഴി അട, ക്യാരറ്റ് പോള തുടങ്ങിയ മലബാറി വിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോ​ഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. കൂടാതെ 1,129 രൂപയ്ക്ക് 14 ഇനവും 1,499 രൂപയ്ക്ക് 17 ഇനവും ‌നിത്യോപയോ​ഗ സാധനങ്ങളുമായി റമദാൻ സ്പെഷ്യൽ കിറ്റും ലുലു ഒരുക്കിയിരിക്കുന്നു.

കാരണം മതം, ബ്രേക്കപ്പായി’; പൊട്ടിക്കരഞ്ഞ് മീനാക്ഷി രവീന്ദ്രൻ! സത്യാവസ്ഥ വെളിപ്പെടുത്തി താരം

0

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും നടിയുമായ മീനാക്ഷി രവീന്ദ്രൻ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ കാമുകനുമായി പിരിഞ്ഞെന്നും അതിന് കാരണം മതപരമായ പ്രശ്നങ്ങളാണെന്നും പറഞ്ഞുകൊണ്ട് മീനാക്ഷി പങ്കുവെച്ച വീഡിയോ കണ്ട് ആരാധകർ ആദ്യം ഒന്ന് ഞെട്ടി.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. “അലക്സാ പ്ലേ ദേവി ഫ്രം ഞാൻ ഗന്ധർവ്വൻ, എന്നാലും ഞാൻ ദൈവവിശ്വാസിയാണ്” എന്ന കുറിപ്പോടെയാണ് താരം തന്റെ സങ്കടം പങ്കുവെച്ചത്. ഉടൻ തന്നെ നിരവധി ആരാധകർ താരത്തിന് ആശ്വാസവാക്കുകളുമായി എത്തി. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിലെ ട്വിസ്റ്റ് മീനാക്ഷി തന്നെ വെളിപ്പെടുത്തി.

ഇതൊരു തമാശ വീഡിയോ (Prank/Funny Video) മാത്രമാണെന്നും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും താരം കമന്റ് ബോക്സിൽ വ്യക്തമാക്കി. “എല്ലാവരും സമാധാനിക്കൂ, ഇതൊരു തമാശ വീഡിയോ മാത്രമാണ്. ആക്ടിങ് ആണ്” എന്നാണ് മീനാക്ഷി കുറിച്ചത്. താരത്തിന്റെ അഭിനയത്തെ പ്രകീർത്തിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ മീനാക്ഷി ‘പ്രേമലു’ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് സിനിമാ രംഗത്ത് വലിയ ജനപ്രീതി നേടിയത്. തട്ടുംപുറത്ത് അച്യുതൻ, മാലിക്, ഹൃദയം, തോൽവി എഫ്.സി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Anchor and actress Meenakshi breakup

വിജയ്-തൃഷ വിവാദം: “അത് അവരുടെ വ്യക്തിജീവിതം, മറ്റുള്ളവർക്ക് അതിൽ എന്ത് കാര്യം?” തുറന്നടിച്ച് ഖുശ്ബു

0

തമിഴ് സൂപ്പർതാരം വിജയും നടി തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തതിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഇത് പൂർണ്ണമായും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവർ ഇതിനെ ഇത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഖുശ്ബു പറഞ്ഞു.

ഐഎഎൻഎസിന് (IANS) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഖുശ്ബു തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഈ സംഭവത്തിൽ ജനങ്ങൾക്ക് എന്ത് ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ വ്യക്തിജീവിതം മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലുള്ളതാണെങ്കിൽ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. എന്നാൽ ഇതിൽ ജനങ്ങൾക്ക് ഒരു പങ്കുമില്ല. പിന്നെന്തിനാണ് ഇതൊരു വലിയ കാര്യമാക്കുന്നത്? അവർ അവരുടെ ജീവിതം നോക്കിക്കൊള്ളും,” ഖുശ്ബു വ്യക്തമാക്കി.

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഇത്തരം വാർത്തകൾ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. വോട്ട് ചെയ്യേണ്ടത് എപ്പോഴാണെന്നും ആർക്കാണെന്നും ജനങ്ങൾക്ക് കൃത്യമായി അറിയാം. വിജയ് ഒരു മനുഷ്യനാണ്, ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹത്തിനും സ്വന്തം ജീവിതമുണ്ട്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിജയും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒന്നിച്ച് പങ്കെടുത്തത്. വേദിയിൽ ഇരുവരും ഒന്നിച്ച് വന്ന് നവദമ്പതികളെ ആശംസിക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതാണ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്.

Trisha vijay controversy kushboo said her point