Home Blog Page 199

ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്; ആക്രമണം തിരഞ്ഞെടുപ്പ് റാലിക്കിടെ

0

ബെംഗളൂരു: വെെ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സിദ്ധം റാലിക്ക് ഇടയിലാണ്അപ്രതീക്ഷിതമായി കല്ലേറ് ഉണ്ടായത്. സംഭവത്തിൽ ജ​ഗന് പരിക്കേറ്റു. നെറ്റിയിൽ പരിക്കേറ്റ ആന്ധ്ര മുഖ്യമന്ത്രി ചികിത്സയിലാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം

അക്രമണത്തിന് പിന്നിൽ ടിഡിപി ആണെന്ന് വെെഎസ്ആർ കോൺഗ്രസ് ആരോപിച്ചു. റെഡ്ഡിയുടെ കൂടെയുണ്ടായിരുന്ന എംഎൽഎ വെല്ലംപള്ളി ശ്രീനിവാസിന് കല്ലേറിൽ കണ്ണിൽ പരിക്കേറ്റു. രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി.

മഞ്ഞുമ്മൽ ബോയ്‌സ്’ ബോക്സ് ഓഫീസ് തകർക്കുമ്പോൾ എട്ടിന്റെ പണിയുമായി സഹ നിർമ്മാതാവ്; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; 7 കോടി നൽകിയിട്ടും വഞ്ചിച്ചെന്ന് പരാതി

0

കൊച്ചി: മലയാളത്തിന്റെ കളക്ഷൻ റെക്കോർഡ് ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പുറത്തിറക്കിയ ഉത്തരവ് വിവാദ​ത്തിൽ.അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതിയുടെ വിധി എത്തിയത്. മഞ്ഞുമ്മൽ ബോയിസിനായി 7 കോടി രൂപ മുടക്കിയെന്നും, മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നുമാണ് സിറാജിന്റെ ഹർജി. ഇത് പരി​ഗണിച്ചാണ് കോടതി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് നിക്ഷേപമാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഇതോടെ തീയറ്റററിൽ ബോക്സ് ഓഫീസ് തകർത്ത് മുന്നേറിയ സിനിമി വിവാദത്തിലായിരിക്കുകയാണ്.

ചിത്രത്തിനായി മുതൽമുടക്കിയപ്പോൾ നിർമ്മാതാക്കളായ സൗബിനും സഹോദരനും 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നു മഞ്ഞുമ്മൽ ബോയ്സ് ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി കരാർ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹ‌ർജിക്കാരൻ വാദിച്ചു. എന്നാൽ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല, അതിന് ശേഷമാകും കേസ് പരി​ഗണിക്കുക.

ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ ! ടീസർ റിലീസായി…

0

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. ‘മഹാനടി’, ‘സീതാ രാമം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. താരത്തിന്റെ വരാനിരിക്കുന്ന ബഹുഭാഷാ ചിത്രമായ ‘ലക്കി ഭാസ്‌കർ’നായ് അദ്ദേഹം സംവിധായകൻ വെങ്കി അറ്റ്‌ലൂരിയുമായി ചേർന്നു.

‘ലക്കി ഭാസ്‌കർ’ൽ ദുൽഖർ ഒരു ലളിതമായ ബാങ്ക് കാഷ്യറുടെ വേഷം ചെയ്യുന്നു, ഇതുവരെ കാണാത്ത ലുക്കിൽ, അയാൾക്ക് കഴിയുന്നത് പോലെ അദ്ദേഹം ആകർഷകത്വം പ്രകടിപ്പിക്കുന്നു. ഈദിൻ്റെ സന്തോഷകരമായ സന്ദർഭം ആഘോഷിക്കുന്നതിനായി ലക്കി ബാസ്‌ഖറിൻ്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി.

വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ബാസ്‌ഖറിൻ്റെ അസാധാരണ യാത്രയാണ് ടീസർ പിന്തുടരുന്നത്. “ഒരു ഇടത്തരക്കാരന് പിശുക്ക് ജീവിതം നയിച്ച് തൻ്റെ സമ്പാദ്യം വർദ്ധിപ്പിക്കാനും വെല്ലുവിളിക്കുകയാണെങ്കിൽ വലിയ തുക ചെലവഴിക്കാനും കഴിയും” എന്ന ബാസ്കറിന്റെ ഡയലോഗാണ് ടീസറിൽ പ്രധാനമായും പ്രതിധ്വനിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ? അവൻ എങ്ങനെയാണ് ഇത്രയും വലിയ പണം സമ്പാദിച്ചത് ? തുടങ്ങിയ ചോദ്യങ്ങളാണ് ടീസറിലൂടെ പ്രേക്ഷകരിൽ കൗതുകമുണർത്തുന്നത്. ‍

ബ്ലോക്ക്ബസ്റ്റർ എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയുടെ മുൻ ചിത്രമായ ‘വാത്തി’ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്‌നർ എന്ന നിലയിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു.

ചിത്രത്തിൽ ദുൽഖറിനൊപ്പം നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. അടുത്തിടെ മഹേഷ് ബാബു നായകനായ ‘ഗുണ്ടൂർ കാരം’ത്തിൻ്റെ ഭാഗമായിരുന്ന അവർക്ക് തെലുങ്ക് നടിമാർക്കിടയിൽ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ലക്കി ബാസ്ഖറിന് ഛായാഗ്രാഹകൻ നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, എഡിറ്റർ നവിൻ നൂലി എന്നിങ്ങനെയുള്ള ഒരു മികച്ച സാങ്കേതിക സംഘത്തിൻ്റെ പിന്തുണയുണ്ട്.

ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ടീസറിന് അദ്ദേഹം നൽകിയ സ്കോർ കാഴ്ചക്കാരുടെ അനുഭവം ഉയർത്തുന്നു.

ലോകമെമ്പാടും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ‘ലക്കി ബാസ്‌ഖർ’ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും. പിആർഒ: ശബരി.

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..!വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഒരുക്കുന്ന പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

0

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെയും കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്ക വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിൽ ഏറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

യൗവ്വനത്തിൻ്റെ തിളപ്പും കൈയ്യിൽ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും ഉറച്ച മനസ്സുമുള്ള ഒരു യുവാവായ നായകന് ആൻ്റണി വർഗീസാണ് ജീവൻ നൽകുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്‌ലീ, രാഹുൽ രാജഗോപാൽ, അഫ്സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിൻ്റേതാണു സംഗീതം. ഗാനരചന – വിനായക് ശശികുമാർ, ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റിംഗ് – ശ്രീജിത്‌ സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രൻ, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – മനീഷ് തോപ്പിൽ, റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സ്റ്റിൽ – നിദാദ് കെ എൻ, പി ആർ ഒ – ശബരി, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പി ആർ ഓ മാനേജർ – റോജി പി കുര്യൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിമ്പ്‌സ് ശ്രദ്ധയേറുന്നു

0

The High Court issued notice to the accused in the appeal filed by the government against the District Sessions Court verdict acquitting the accused RSS workers in the Riyaz Maulavi murder case. The court ordered the opposing parties to appear before the Kasargod Sessions Court within 10 days of receiving the notice and deposit money. The order was accepted in the government appeal file.

The High Court also ordered that if the bond is not posted, the Sessions Judge should issue a warrant against them under the non-bailable section. The government’s appeal has been adjourned until after the summer recess. In the appeal, the government has pointed out that the trial court failed to examine the evidence.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കുബേര ക്ഷേത്രം , പൂജകൾ ഓൺലൈനിനായി ബുക്ക് ചെയ്യാം

0

തൃപ്രങ്ങോട് ശിവക്ഷേത്രത്തിനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനും മധ്യത്തിലായി ചെറിയപറപ്പൂർ എന്ന ഗ്രാമത്തിൽ ആണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ധനത്തിന്റെ അധിപതിയായ ശ്രീ കുബേരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. സാളഗ്രാമ വിഗ്രഹപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്. ഉപദേവൻ ഇരട്ട ഗണപതി.

നിത്യവും രാവിലെ ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്ന അപൂർവം ക്ഷേത്രം. പാർവതീ ദേവിയെ പ്രസാദിപ്പിക്കുന്നതിനും, ശിഖി ദോഷത്തിനുമാണ് മുക്കുറ്റി പുഷ്പാഞ്ജലി. മാസത്തിലെ ആദ്യ വെള്ളിയാഴ്ച ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്താറുണ്ട്. നാണയപ്പറ, കാര്യസിദ്ധി പൂജ, ജന്മനക്ഷത്ര പൂജ എന്നിവ ഇവിടെ വളരെ വിശേഷമാണ്. മുക്കുറ്റി പുഷ്പാഞ്ജലി കഴിപ്പിച്ചാൽ പാർവതീ പ്രീതി വഴി ദ്രുതഗതിയിൽ കാര്യസാധ്യമെന്നാണ് വിശ്വാസം.

ഇപ്പോൾ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ ഓൺലൈൻ ബുക്കിങ് ആപ്പ് ആയ ellam app വഴി പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യാം ബുക്കിങ് ലിങ്ക് Service (ellam.in)

പ്രധാന പൂജകൾ https://www.ellam.in/worship/Srivaisravanamahakshethram

കുബേര പ്രീതിക്കായി വൈശ്രവണ പൂജ

ലക്ഷ്മി പ്രീതിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി കുബേരലക്ഷ്മി പൂജ

കടബാധ്യത മാറി ഗ്രഹത്തിനും തൊഴിലിലും പൂർണ്ണ സമ്പത്ത് നിലനിൽക്കുന്നതിനായി നാണയപ്പറ

നക്ഷത്ര ദോഷനിനിവാരണത്തിന് ജന്മനക്ഷത്ര പൂജ

കാല ദുരിത മോചനത്തിനായി കുബേരാഷ്ട്ടോത്തര മന്ത്രാർച്ചന

ഐശ്വര്യത്തിനും ആഗ്രഹസാഫല്യത്തിനും വേണ്ടി കുബേര ലക്ഷ്മി മന്ത്രാർച്ചന

കടബാധ്യത മാറുന്നതിന് വേണ്ടി ഋണമോചനമന്ത്ര പുഷ്പാഞ്ജലി

ലക്ഷ്മി കടാക്ഷത്തിനും സർവ്വ ഐശ്വര്യത്തിനും ഭദ്രതയ്ക്കും വേണ്ടി ശ്രീകോവിലിൽ ലക്ഷ്മി കുബേര നെയ് വിളക്ക് സമർപ്പിക്കാം

ദേവ കടം മാറുന്നതിന് നെയ്ക്കിണ്ടി സമർപ്പണം

സർവ്വ ഐശ്വര്യത്തിന് വേണ്ടി തട്ടം പുഷ്പാഞ്ജലി

ഉദ്ദിഷ്ട കാര്യലബ്ധിക്ക് കാര്യസാധ്യ പൂജ

വിഘ്നേശ്വര പ്രീതിക്ക് ഗണപതി പൂജ

ആഗ്രഹ സാഫല്യത്തിന് വേണ്ടി മുക്കുറ്റി പുഷ്പാഞ്ജലി

ആയുർ ആരോഗ്യത്തിനും ദശകാല ദോഷ പരിഹാരത്തിനും വേണ്ടി പിറന്നാൾ ഹോമം

സമ്പൂർണ്ണ കുബേര പ്രീതിക്കും പൂർണ്ണ ധനാഗമത്തിനും തൊഴിൽ ഉന്നതിക്കും ഗൃഹത്തിലും തൊഴിലിടത്തും ലക്ഷ്മി സാന്നിധ്യത്തിനും വലിയ നാണയ പറ

ദേവി പ്രീതിക്കും ശത്രു ദോശ പരിഹാരത്തിനും സരസ്വതി കാളി ലക്ഷ്മി പ്രീതിക്കും തൃകാല ഭഗവതിസേവ.

ഇതിനുപുറമേ കുബേര കടാക്ഷത്തിനും ലക്ഷ്മി പ്രീതിക്കും ഒരു ദിവസത്തെ വിശേഷാൽ പൂജകൾ സമർപ്പിക്കാം

സർവ്വ ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക്

ലക്ഷ്മി വിനായക ഗണപതിഹോമം

ശ്രീലക്ഷ്മി പൂജ

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ

0

ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു.
വിഷു ദിനമായ ഏപ്രിൽ 14 ന് രാവിലെ 8:30 ന് കാണിപ്പയൂർ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന “വിഷു ഫലങ്ങൾ ” സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന്, രാവിലെ 10:30 ന്, സ്റ്റാർ സിംഗേഴ്‌സും വിധികർത്താക്കളായ കെ എസ് ചിത്രയും സിത്താരയും പങ്കെടുക്കുന്ന “വിഷുകൈനീട്ടം” എന്ന പ്രത്യേക പരിപാടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനുമായുള്ള പ്രത്യേക അഭിമുഖം ഉച്ചയ്ക്ക് 12:00 മണിക്കും മുതിർന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെയും സീരിയലുകളിലെ ജനപ്രിയ കലാകാരന്മാരെയും ഒരുമിക്കുന്ന “വിഷു താരമേളം” 12.30 നും സംപ്രേക്ഷണം ചെയ്യുന്നു.

മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ “കണ്ണൂർ സ്ക്വാഡ്” ഉച്ചയ്ക്ക് 2:00 നും , തുടർന്ന് 5:30 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രം “നേര് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയറും പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നു. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് നേരിൽ ഉള്ളത് .

എന്നാൽ ആഘോഷം അവിടെ അവസാനിക്കുന്നില്ല! വിഷു ആഘോഷങ്ങൾക്ക് ആവേശവും നാടകീയതയും പകർന്ന് രാത്രി 9:00 മണിക്ക് ബിഗ് ബോസിന്റെ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ജനപ്രിയ ക്യാബായ ഓല പലയിടത്തും പൂട്ടുന്നു; താഴിടുന്നത് ഈ രാജ്യങ്ങളിൽ

0

ഓല ക്യാബുകളിൽ ലോകത്ത് തന്നെ പ്രസിദ്ധമായത് വളരെ പെട്ടന്നാണ്. സർവീസ് കൊണ്ട് മികച്ച ഫീഡ് ബാക്കാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഓല നേടിയെടുത്തത്. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുകയാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഏപ്രിൽ 12 മുതൽ ഓസ്‌ട്രേലിയയിൽ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കെ, അടച്ചുപൂട്ടലിനെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് അറിയിപ്പുകൾ അയയ്‌ക്കാൻ തുടങ്ങിയിരുന്നു.

2018-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും കമ്പനി അതിൻ്റെ റോൾഔട്ട് പ്രഖ്യാപിച്ചിരുന്നു. ഭാവിയിലെ വളർച്ചയ്‌ക്കായി തങ്ങളുടെ വാഹനവ്യൂഹത്തിൻ്റെ വൈദ്യുതീകരണത്തിലും ഓഫറുകളുടെ പ്രീമിയം വർദ്ധനയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒല കാബ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് ബക്ഷി ജനുവരിയിൽ പറഞ്ഞിരുന്നു.

ബൈക്ക്-ടാക്‌സി സേവനങ്ങൾ നൽകുന്നതിനായി ഐപിഒ-ബൗണ്ട് സഹോദര സ്ഥാപനമായ ഓല ഇലക്ട്രിക്കിൽ നിന്ന് കമ്പനിക്ക് ഇതിനകം 8,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉണ്ട്. പ്ലാനിൻ്റെ സമയരേഖയോ വിശദാംശങ്ങളോ നൽകാതെ സ്ഥാപനം ജോലി ചെയ്യുന്ന ത്രീ വീലർ, ഫോർ വീലർ വാഹനങ്ങളും പൂർണ്ണമായും വൈദ്യുതീകരിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

ബെന്യാമിന് നൽകിയ തുകയുടെ പത്തിരട്ടി നജീബിന് ലഭിച്ചു; വെളിപ്പെടുത്തലുമായി ബ്ലസി

0

ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ കുതിക്കുകയാണ്. ബെന്യാമിന്റെ കഥയിൽ നജീബായി പൃഥ്വി എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ബ്ലസി ചിത്രം ഞെട്ടിപ്പിക്കുകയും ചെയ്തു. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

യഥാർത്ഥ ജീവിതത്തിലെ നജീബിന് സിനിമയുടെ അണിയറപ്രവർത്തകർ എന്ത് നൽകിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ടെന്നാണ് ബ്ലെസ്സി പറയുന്നത്.

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 90 കോടിയോളം രൂപയാണ് ആടുജീവിതം വേൾഡ് വൈഡ് കളക്ഷനായി സ്വന്തമാക്കിയത്.വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

അബ്ദുൾ റഹീമിനെ തൂക്ക് കയറിൽ നിന്ന് രക്ഷിക്കാൻ വേണ്ടത് 34 കോടി; യാജകനായി തെരുവിൽ ഭിക്ഷയെടുത്ത് ബോചെ

0

തിരുവനന്തപുരം: പ്രവാസജീവതവും കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റണമെന്ന സ്വപ്നത്തോടെയുമാണ് 18 വർഷം മുൻപ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീം സൗദിയിലേക്ക് എത്തിയത്. എന്നാൽ നിരപരാധിയായ അബ്ദുൾ റഹീം ചെയ്യാത്തകുറ്റത്തിന് തടവിലായതോടെയാണ് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടത്. മകൻ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും പലരേയും കണ്ടു. എംബസിവഴിയും രാഷ്ട്രീയക്കാർ വഴിയും പല നിവേദനങ്ങളും നടത്തിയിട്ടും കണ്ണീര് മാത്രമായിരുന്നു കുടുംബത്തിന്റെ വിധി. .അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകേണ്ടത്.

ഇതോടെയാണ് ധന സമാഹരണത്തിന് ബോബി ചെമ്മണ്ണൂരിന്റെ ചാരിറ്റബിൾ സംഘടനയായ ബോചെ ഫാൻസ് ഇന്റർനാഷണൽ രം​ഗത്തെത്തുന്നത്. തെരുവിലിറങ്ങി ധനസമാഹരണം നടത്തിയാണ് ബോചെ പുതുവഴി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് തുടക്കം കുറിച്ച ധനസമാഹരണ യാത്രയ്ക്ക് തുടക്കത്തിൽ തന്നെ വലിയ വരവേൽപ്പ് ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച് ധനസമഹാരണം കേരളത്തിന്റെ തെക്കേ അറ്റം തുടങ്ങി വടക്കെ അറ്റം വരെ ഓടി നിർത്തുമെന്നാണ് ബോചെ വൺഇന്ത്യയോട് പ്രതികരിച്ചത്.

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. കാര്യവട്ടം ക്യാമ്പസിലേക്കും എത്തി യാത്ര അങ്ങനെ തുടരുകയാണ്. പണം നേരിട്ടും ഓൺലൈനിലൂടെയും നൽകാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ യാചക യാത്ര നടത്തുക. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബോബി ചെമ്മണ്ണൂർ യാചനയ്ക്കായി നേരിട്ട് എത്തും.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചുപോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.

പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു. ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്.

ജനപ്രീതിയിൽ ഒന്നമതെത്തി കന്നടക്കാരൻ; ഇലക്ട്രീക്ക് സ്കൂട്ടർ വിപണിയിൽ വിപ്ലവവുമായി ഏഥറിന്റെ റിസ്‍ത എത്തി

0

ജനപ്രീതി നേടിയെടുത്ത കമ്പനിയാണ് ഏഥർ. ബാം​​ഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ മികവ് കൊണ്ടാണ് വൻകിട കമ്പനികളെ അടിച്ച് താഴെയിട്ട് പേരെടുത്തത്. മുൻവർഷങ്ങളിൽ ഇറങ്ങിയ ജനപ്രിയ മോഡലുകളെല്ലാം വിപണിയിൽ തരം​ഗമായി മാറിയിരുന്നു, ഇപ്പോഴിതാ ഏറ്റവും പുതിയ അപ്പ്ഡേറ്റഡ് വെർഷനുമായി ഇറങ്ങുകയാണ് ഏഥർ. ഏഥർ റിസ്‍ത എന്ന തങ്ങളുടെ പുതിയ മോഡൽ കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിയത്.

ഏഥർ 450ന് ശേഷം ഏഥർ എനർജിയുടെ രണ്ടാമത്തെ മോഡൽ നിരയാണ് പുതിയ റിസ്‌റ്റ ഇലക്ട്രിക് സ്‌കൂട്ടർ. സുഖപ്രദമായ റൈഡിംഗിനും, മെച്ചപ്പെട്ട സുരക്ഷയ്ക്കുമാണ് ഈ സ്‌കൂട്ടർ പ്രാധാന്യം നൽകി കൊണ്ടാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. . ന്യൂഡൽഹിയിൽ ആതർ റിസ്‌റ്റയുടെ ഓൺറോഡ് വില ആരംഭിക്കുന്നത് ബേസ് എസ് വേരിയന്റിന് 1,04,882 രൂപ മുതലാണ്. കൂടുതൽ മെച്ചപ്പെട്ട വലിയ ബാറ്ററി പായ്ക്ക് ഉള്ള ടോപ്പ്-സ്പെക്ക് ഇസെഡ് വേരിയന്റിന് നിങ്ങൾ മുടക്കേണ്ടത് 1,36,607 രൂപയോളം ആയിരിക്കും(ഓൺറോഡ് വില).ഈ സ്‌കൂട്ടറിന്റെ നീളമേറിയ സീറ്റ് തന്നെയാണ് ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്.

അടിസ്ഥാന എസ്, മിഡ്-സ്പെക് ഇസെഡ് വേരിയന്റുകളിൽ 2.9 kWh ബാറ്ററിയാണ് വരുന്നത്, അതേസമയം ടോപ്പ്-സ്പെക്ക് മോഡലായ റിസ്‌റ്റ ഇസെഡിന് 3.7 kWh ബാറ്ററിയാണ് ലഭിക്കുന്നത്. മൂന്ന് മോണോടോൺ കളർ ഓപ്‌ഷനുകളിൽ റിസ്‌റ്റ എസ് ഓഫർ ആതർ നൽകുമ്പോൾ, 3 മോണോടോണും 4 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുന്ന 7 കളർ ഓപ്ഷനുകളിലാണ് റിസ്‌റ്റ ഇസെഡ് കമ്പനി അവതരിപ്പിക്കുന്നത്. എസ്, ഇസെഡ് മോഡലുകളിലായി മൂന്ന് വേരിയന്റുകളുള്ള രണ്ട് മോഡലുകളിലാണ് സ്‌കൂട്ടർ എത്തുന്നത്.

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നൂ. ടെസ്ല കാറ് സ്വന്തമാക്കിയ സന്തോഷവുമായി മനോജ് കെ ജയൻ

0

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ആഡംബര വാഹനമാണ് ടെസ്ല കാറുകൾ. വിദേശത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച കാറിന് എന്നാൽ ഇന്ത്യയിൽ ലോഞ്ച് ഇതുവരെ ആയിട്ടില്ല. രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തന്റെ സ്വപ്ന സാക്ഷാത്കാരം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരംമനോജ് കെ ജയൻ. യുകെയിലാണ് പുത്തൻ ടെസ്‌ല കാർ സ്വന്തമാക്കിയത്. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ ടെസ്‌ല മോഡൽ 3 -ആണ് താരം സ്വന്തമാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.

ടെസ്ല മോഡൽ 3 -യുടെ ഏറ്റവും പുതിയ അപ്പ്ഡേറ്റാണ് മനോജ് കെ ജയൻ സ്വന്തമാക്കിയത്. കാറിനൊപ്പം നിൽക്കുന്ന താരത്തിൻെറ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടു തന്നെ വൈറലായി മാറി. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തോടെയാണ് ടെസ്ല മോഡൽ 3 അവതരിപ്പിച്ചിരിക്കുന്നത്. മുൻ തലമുറ മോഡലിൽ നിന്ന് 50 ശതമാനത്തോളം പാർട്സുകൾ മാറിക്കൊണ്ട് ഫ്രെഷ് അപ്പ്ഡേറ്റുകളാണ് വാഹനത്തിന് ലഭിച്ചത്. അതോടൊപ്പം തന്നെ വാഹനത്തിന്റെ വേരിയന്റിനെ ആശ്രയിച്ച് 5.0 മുതൽ 8.0 ശതമാനം വളരെ ഡ്രൈവിംഗ് റേഞ്ച് ബൂസ്റ്റും വാഹനത്തിന് ലഭിക്കുന്നു. ഒരു സിംഗിൾ ചാർജിൽ WLTP സൈക്കിൾ അനുസരിച്ച് ഏറ്റവും ടോപ്പ് മോഡലിന് 629 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും താരത്തിന് അഭിനന്ദനം നിറയുകയാണ്.