Home Blog Page 525

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

0

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. കോട്ടയം പാലസ്വദേശി എൻ അനൂപ് ആണ് വരൻ. സെപ്തംബർ 10ന് വിജയലക്ഷ്മിയുടെ വീട്ടിൽ വെച്ച് വിവാഹനിശ്ചയം നടക്കും.

കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുകയാണ് അനൂപ്. ഒരു മിമിക്രി കലാകാരൻ കൂടിയായ അനൂപിന് സംഗീതത്തോടോടുള്ള താൽപര്യമാണ് ഇരുവരും തമ്മിൽ അടുക്കാൻ കാരണം.

സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധനേടുന്നത്. തുടർന്ന് മലയാളത്തിലും അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ച ഗായികയാണ് വിജയലക്ഷ്മി.

ദുരന്തനിവാരണത്തിൽ സാങ്കേതിക സഹായവുമായി ഐ.ടി വകുപ്പ്

0


കൊച്ചി: മഴക്കെടുതിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ദുരന്ത ബാധിതരുടെ വിവര ശേഖരണവും സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന സപ്ലൈ ചെയിനുകളുടെ ഏകോപനവുമാണ് ഐടി മിഷൻ നിറവേറ്റി വരുന്നത്. keralarescue.in, ksrc.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെ വോളണ്ടിയർമാർക്ക് രജിസ്റ്റർ ചെയ്യുവാനും ഏകോപന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാധിക്കും. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതു മുതലുള്ള എല്ലാ വോളണ്ടിയർമാർക്കും വിവര ശേഖരണത്തിനും സാധനങ്ങളുടെ വിതരണ പ്രവർത്തനങ്ങളിലും പങ്കാളികളാകാവുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വോളണ്ടിയർമാർക്ക് ബൾക്ക് എസ്.എം.എസുകൾ നൽകിയാണ് തുടർന്നുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത്. അടിസ്ഥാന വിവര ശേഖരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ www.volunteers.rebuild.kerala.gov.in എന്ന പോർട്ടലിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരാണ് വോളണ്ടിയർമാർക്ക് പരിശീലനം നല്കുക.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് സപ്ലൈ ചെയിനിന്റെ ഏകോപനം. ഹെൽപ്പ് ഡെസ്ക്, സ്റ്റോക്ക് മാനേജ്മെന്റ് എന്നീ പ്രവർത്തനങ്ങളാണ് ആദ്യഘട്ടം.
സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. വിതരണ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ അപേക്ഷകൾ പരിഗണിക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും അപേക്ഷകൾ നൽകാവുന്നതാണ്. ആവശ്യമുള്ള വസ്തുക്കൾ, എത്തിക്കേണ്ട സ്ഥലം, ഓർഡർ ചെയ്യുന്ന തീയതി, ലഭ്യമാകേണ്ട വസ്തുക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ അപേക്ഷയിൽ നൽകണം. ലഭ്യമാകുന്ന അപേക്ഷകൾക്കനുസരിച്ച് സാധനങ്ങൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് സ്റ്റോക്ക് മാനേജ്മെന്റ് സംവിധാനം.

റീബിൽഡ് കേരള മൊബൈൽ ആപ്പ് വഴി ഓൺലൈനായി വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ട്. വോളണ്ടിയർമാർക്ക് അനുവദിക്കുന്ന ജില്ലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യാതൊരു കാരണവശാലും മാറ്റാൻ സാധിക്കില്ല. നാശനഷ്ടം സംഭവിച്ച വീടിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ, ഫോട്ടോകൾ, വീടിന്റെ സ്ഥാനം എന്നിവ ഈ ആപ്പിലൂടെ നൽകാം. മൊബൈൽ ആപ്പ് വഴി ശേഖരിച്ച വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിച്ച് സെക്രട്ടറി അംഗീകരിക്കണം. സുലേഖ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ പരിശോധിക്കുന്നവർക്ക് യൂസർ നെയിമും പാസ്‌വേഡും ലഭിക്കുന്നത്. വിവര ശേഖരണത്തിനായി ഇതുവരെ 650 ഓളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാനുള്ള വെബ്സൈറ്റാണ് keralarescue.in. സംഭാവന നൽകൽ, ജില്ലകളിലെ ആവശ്യങ്ങൾ, വോളണ്ടിയർ രജിസ്ട്രേഷൻ ,സഹായം ആവശ്യമുള്ള സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും, വിവിധ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നുമുള്ള അറിയിപ്പുകൾ, സ്വകാര്യ റിലീഫ് ആൻഡ് കളക്ഷൻ സെന്ററുകൾ, ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകൾ എന്നീ വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഓരോ പ്രവർത്തനങ്ങളും ചെയ്യേണ്ട വിധവും നൽകിയിട്ടുണ്ട്. 45723 പേരാണ് വിവിധ ജില്ലകളിൽ നിന്നായി ആവശ്യങ്ങൾ അറിയിച്ച് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിൽ മാത്രം ശുചീകരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകളിലേക്കുള്ള പാചകം, പ്ലംബിംഗ് ഇലക്ട്രിക്കൽ ജോലികൾ, ആരോഗ്യ പ്രവർത്തനങ്ങൾ, ബോട്ട് സർവ്വീസുകൾ, വാഹന സൗകര്യം തുടങ്ങിയ സേവനങ്ങൾക്കായി 7829 വോളണ്ടിയർമാരാണ് രജിസ്റ്റർ ചെയ്തത്. വോളണ്ടിയർമാർ ആവശ്യമുള്ള ജില്ലകൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ വെബ്സൈറ്റിലൂടെ സാധ്യമാണ്.

ആ ജീപ്പ് ഓടിച്ചത് ഞാൻ അല്ല ; ജയറാം

0

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു ജീപ്പ് അപകടത്തിൽ പെടുന്ന വീഡിയോ വൈറലായിരുന്നു.  അപകടകരമായ വിധം ആ ജീപ്പ് ഓടിക്കുന്നത് ജയറാം ആണ് എന്ന ടാഗോടുകൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നത്.

ഇപ്പോൾ താരം തന്നെ താനല്ല ആ ജീപ്പ് ഓടിച്ചത് എന്നും താനും ആ വിഡീയോ കണ്ടിരുന്നെന്നും ഉള്ള വിശദീകരണവുമായി എത്തി.

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട് വാട്സാപ്പിലൊക്കെ ഒരു ജീപ്പ് പുറകിലേക്ക് അതിവേഗത്തിൽ എടുക്കുന്നതും ജീപ്പിലിരിക്കുന്നവർക്ക് എന്തോ അപകടം പറ്റുന്നപോലെയുള്ള പോസ്റ്റ് കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഞാനും ശ്രദ്ധിക്കുന്നതാണ്. ഞാനാണ് ആ ജീപ്പ് ഓടിച്ചത് എന്ന രീതിയിൽ വാർത്ത വന്നതിനെത്തുടർന്ന് ഒരുപാട് പേരോട് നേരിട്ടും ഫോണിലൂടെയും വിശദീകരണം നൽകേണ്ടിവരുന്നു. അതിനാലാണ് ഈ വീഡിയോ ഇടുന്നത്, അത് ഞാനല്ല അതിനകത്തിരിക്കുന്ന ആൾക്ക് എന്‍റെ സാമ്യം ആർക്കെങ്കിലും തോന്നിയതുകൊണ്ടാകാം അങ്ങനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. ജയറാം പറഞ്ഞു.

ചൂടൻ ഗാനരംഗവുമായി ദുൽഖർ

0

ദുൽഖർ സൽമാന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. മഹാനടി മുതൽ ഇങ്ങോട്ട് ദുൽഖറിന്റെ സമയമാണ്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലെ ചൂടൻ ഗാനവുമായിട്ടാണ് ഇത്തവണ താരത്തിന്റെ വരവ്.  ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.

ചിത്രത്തിലെ ഒരു പാർട്ടി മൂഡ് ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമാശയും പ്രണയവും എല്ലാം നിറഞ്ഞ ഈ ത്രില്ലിങ് ലൗസ്റ്റോറി എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷ എന്ന് ദുൽഖർ പറയുന്നു.

തോൽപ്പെട്ടി വന്യജീവി സങ്കേതം

0

കേരളത്തിലെവയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. ആനകൾക്കും പുലികൾക്കും ഇവിടം പ്രശസ്തമാണ്. വടക്കെ വയനാടിന്റെ അതിർത്തിയിൽ കർണാടകയുടെ കൂർഗ് ജില്ല വരെ വ്യാപിച്ചു കിടക്കുന്ന നിബിഡവനപ്രദേശമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം.  വയനാട് വന്യജീവി സങ്കേതത്തിന്റെ അനുബന്ധ പ്രദേശം തന്നെയാണ് തോൽപ്പെട്ടി കാടുകൾ. ആന, കാട്ടുപോത്ത്, മാൻ , പുലി, കടുവ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു. വനത്തിലൂടെ ജീപ്പിൽ യാത്ര ചെയ്യാം. അതിനായി ഒരു ജീപ്പിന് 600 രൂപ വാടകയും ആൾക്കൊന്നിന് 110 രൂപയുമാണ് ചാർജ്. 7 പേർക്ക് ഒരു ജീപ്പിൽ യാത്ര ചെയ്യാം.

രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 2 മുതൽ 5 വരെയുമാണ് വനത്തിനുള്ളിൽ പ്രവേശനാനുമതി. കാടും വന്യജീവികളെയും ഇഷ്ടപ്പെടുന്നവർക്ക് തോൽപ്പെട്ടിയിൽ പോകാം. വയനാട്ടിലേക്ക് യാത്രപോകുന്നവർ എന്തായാലും ഈ വന്യജീവി സങ്കേതം കാണാതെ മടങ്ങരുത്.

മാനന്തവാടിയിൽനിന്ന് 24 കിലോമീറ്റർ ദൂരവും കൽപ്പറ്റയിൽ നിന്ന് 59 കിലോമീറ്റർ ദൂരവും ബത്തേരിയിൽ നിന്ന് 66  കിലോമീറ്റർ ദൂരവും ഉണ്ട് തോൽപ്പെട്ടിയിൽ എത്താൻ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരിയാണ് (60 കിലോ മീറ്റർ )

കൂടുതൽ വുവരങ്ങൾക്ക് 
Asst. Wildlife Warden
Tholpetty
Ph: +91 4935 250853

പ്രഭാസ് കേരളത്തിന് നൽകിയത് 25 ലക്ഷം മാത്രം

0

കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടൻ പ്രഭാസ് നൽകിയത് 25 ലക്ഷം രൂപ മാത്രം.  പ്രഭാസ് ഒരു കോടി രൂപയാണ് നൽകിയത് എന്ന വാർത്ത വന്നിരുന്നു. എന്നാൽ, തെറ്റായ വാർത്ത വന്നത് എങ്ങനാണെന്ന് അറിയില്ലെന്നും 25 ലക്ഷം രൂപയാണ് പ്രഭാസ് കേരളത്തിനായി നൽകിയതെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

തെലുങ്കിൽ നിന്ന് വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയെന്ന വാർത്തക്ക് പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ നൽകുന്നു എന്ന വാർത്ത വരുന്നത്. എന്നാല്‍ തെലുങ്കിലെ പ്രമുഖ നിർമാതാവ് എസ്കെഎൻ ഓഗസ്റ്റ് പത്തൊൻപതിനു തന്നെ പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നൽകി എന്ന് ട്വീറ്റ് ചെയ്തിരുന്നു.

പി.കെ ശശിക്കെതിരായ പരാതി സ്ഥിരീകരിച്ച് സീതാറാം യച്ചൂരി

0

ഡിവൈഎഫ്ഐ നേതാവായ യുവതി ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ. ശശിക്കെതിരെ പീഡനാരോപനമായി രംഗത്തുവന്ന സാഹചര്യത്തിൽ യുവതിയുടെ പരാതി സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

യുവതി പി.കെ. ശശിക്കെതിരെ നൽകിയ പരാതിയിൽ തുടര്‍നടപടി  സ്വീകരിക്കാന്‍ കേരളഘടകത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. എത്രയും വേഗം റിപ്പോർട്ട നൽകാൻ സംസ്ഥാന ഘടകത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ പി.കെ.ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പ്രകാശ് കാരാട്ടും മന്ത്രി എ.കെ. ബാലനും ഡിവൈഎഫ്ഐയ്ക്ക് പരാതി കിട്ടിയിട്ടില്ലെന്ന് എം.സ്വരാജ് എം.എല്‍.എയും പ്രതികരിച്ചത്.

ഹനാനെ സർക്കാർ സഹായിക്കണമെന്ന് രമേശ്‌ ചെന്നിത്തല

0

വാഹനാപകടത്തിൽ പരിക്കേറ്റ ഹനാനെ സർക്കാർ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം .

നമ്മുടെ പ്രിയങ്കരിയായ ഹാനാന് കൊടുങ്ങല്ലൂർ വച്ച് രാവിലെ അപകടമുണ്ടായത് ഏറെ ഞെട്ടിപ്പിച്ചിരുന്നു.നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ തിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇപ്പോൾ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന് അടിയന്തരമായി ഒരുലക്ഷം രൂപ ഞാൻ നിർദേശിച്ചതിനെ തുടർന്ന് ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ ഹസർ കോളേജ് അടച്ചു. ഹനാന്റെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഇനിയും സാമ്പത്തിക ചെലവ് ആവശ്യമുണ്ട്. സർക്കാരിന്റെ മകളായി പ്രഖ്യാപിക്കപ്പെട്ട ഹനാൻ,തനിക്ക് ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഈ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനായി ചികിത്സയ്ക്ക് ആവശ്യമുള്ള തുക സർക്കാർ നൽകണം എന്ന് മന്ത്രി ഇ പി ജയരാജനോട് ഞാൻ ആവശ്യപ്പെട്ടു.അദ്ദേഹം ഇക്കാര്യം അംഗീകരിച്ചു. പഴയ ചുറുചുറുക്കോടെ നമ്മുടെ ഹനാൻ ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്നു ആശംസിക്കുന്നു.ഹാനാന് വേണ്ടി നിങ്ങളും പ്രാർത്ഥിക്കുമല്ലോ 

മുഖ്യമന്ത്രിക്ക് ആശംസകളുമായി മോഹൻലാൽ

0

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിൽ അദ്ദേഹത്തിന് ആശംസകളുമായി മോഹൻലാൽ. താങ്കളുടെ അസുഖം വേഗം ഭേതമാകട്ടെ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി മൂന്ന് ആഴ്ചയാണ് അവിടെ ചികിത്സയ്ക്ക് വിധേയനാകുക.

“കക്ഷി അമ്മിണിപിള്ള” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0

ആസിഫ് അലിയുടെ പുതിയ ചിത്രം കക്ഷി അമ്മിണിപിള്ളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖ താരമാണ് ആസിഫിന്റെ നായിക. ദിന്‍ജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രം സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് നിർമിക്കുന്നത്.  ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആസിഫ് അലി തന്നെയാണ് തന്റെ പേജിലൂടെ പങ്കുവച്ചത്.

മാധ്യമങ്ങളെ ഒഴിവാക്കി സ്വാതി റെഡ്‌ഡിയുടെ വിവാഹവിരുന്ന് കൊച്ചിയിൽ നടന്നു

0

ആമേൻ എന്ന മലയാളചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി സ്വാതി സ്വാതി റെഡ്‌ഡിയുടെ വിവാഹവിരുന്ന് ഇന്നലെ കൊച്ചിയിൽ മാധ്യമങ്ങളെ ഒഴിവാക്കി നടത്തി. മാധ്യമങ്ങൾക്ക് ശക്തമായ വിലക്കാണ് ചടങ്ങുനടക്കുന്ന സ്ഥലത്ത് ഏർപ്പെടുത്തിയത്. വിവാഹ വിരുന്ന് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ  ഇവിടെ നടക്കുന്നത് ഒരു സ്വകാര്യ വിരുന്നാണെന്നും നടിക്ക് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ താല്പര്യമില്ലെന്നും അറിയിച്ച് സുരക്ഷ ഉദ്യോഗസ്ഥർ പുറത്താക്കുകയായിരുന്നു.

മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ് ആണ് നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ സ്വാതിയെ വിവാഹം ചെയ്തത്. ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. തുടർന്ന് കൊച്ചിൻ യാച്ച് ക്ലബ്ബിൽ വച്ചുനടന്ന വിവാഹ സൽക്കാരത്തിൽ സിനിമ മേഖലയിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു.  സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി റെഡ്‌ഡി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്.കൂടുതൽ ചിത്രങ്ങൾക്ക് Kerala9.com ഹോം പേജ് സന്ദർശിക്കുക .

എലിപ്പനി പടരാതിരിക്കാന്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മഴക്കെടുതികള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എലിപ്പനി ബാധിക്കാതിരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ കഴിക്കണം.
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കും. എല്ലാ ക്യാമ്പുകളിലും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നു. അവര്‍ എത്രയും വേഗം പ്രതിരോധ ഗുളികള്‍ കഴിക്കാന്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയംപരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
രോഗം മൂര്‍ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികിത്സ ആവശ്യമായി വരും. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും എലിപ്പനി ഗുരുതരാവസ്ഥയിലെത്തിക്കും. സമയബന്ധിതമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ എലിപ്പനിയെ ഫലപ്രദമായി നേരിടാന്‍ കഴിയും.
 എലിപ്പനി പ്രതിരോധമാര്‍ഗ്ഗങ്ങള്‍
*   മലിനമായ വെള്ളത്തില്‍ ഇറങ്ങുകയോ നീന്തുകയോ ചെയ്യാതിരിക്കുക
*   ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വൃത്തിയായി കെട്ടി സൂക്ഷിക്കുക
*   വീടുകളിലെ കിണറും മറ്റ് ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുക
*   ഭക്ഷണവസ്തുക്കള്‍ നല്ലതുപോലെ വേവിച്ചും കുടിവെള്ളം തിളപ്പിച്ചാറ്റിയും              ഉപയോഗിക്കുക
*   ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം
*   സ്വയംചികിത്സ പാടില്ല

*  ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി.              ഡോക്സിസൈക്ലിന്‍ കഴിക്കണം.