Home Blog Page 513

സന്ദീപാനന്ദഗിരിക്ക് ഗൺമാനെ അനുവദിച്ചു

0

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ  വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി .എന്നാൽ വിരലടയാളങ്ങളോ മറ്റു തെളിവുകളോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല .ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത് .ആക്രമികളുടെ ദൃശ്യങ്ങളോ മൊഴികളോ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.ഭീഷണികൾ ഉള്ളതിനാൽ സന്ദീപാനന്ദഗിരിയുടെ സുരക്ഷക്കായി ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.

സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നു : അമിത് ഷാ

0

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ .ബിജെപിയുടെ ദേശീയ നേതൃത്വം ഭക്തര്‍ക്കൊപ്പമുണ്ട് എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു .കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അമിത് ഷാ.ഭക്തരെ അടിച്ചമര്‍ത്താന്‍ എടുക്കുന്ന വ്യഗ്രത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ കണ്ടില്ല എന്നും അദ്ദേഹം ആരോപിച്ചു .അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നതിനിതിരെ  നടത്താന്‍ പോകുന്ന സമരപരിപാടികളില്‍ എന്‍എസ്എസ്സിനൊപ്പം ബിഡിജെഎസ്സിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു .സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത് .

ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും ചേർന്ന് ഉപരോധിച്ചു

0

കേരളത്തിലെ കശുവണ്ടി മേഖലക്ക് ഉണ്ടായ പ്രതിസന്ധി വക വെക്കാതെ ഫെഡറൽ ബാങ്കിലെ നാല് കശുവണ്ടിവ്യവസായികളുടെ താമസിക്കുന്ന വീട് ഉൾപ്പടെ ഉള്ള പണയ വസ്തുക്കൾ മുംബൈ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ARC ( Asset Reconstruction Company) ക് വിറ്റിരുന്നു ബഹു. കേരള മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും SLBC യുടെയുംബാങ്ക്കളുടെയും യോഗത്തിലെ തീരുമാനം അനുസരിച് വ്യവസായികളുടെ വീടുകൾ ജപ്തി ചെയ്യരുത് എന്നും , ജപ്തിചെയ്ത ഒരു കശുവണ്ടി വ്യവാസായുടെ വീട് തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടിട്ടും കേരള സർക്കാരിന്റെവാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മക നിലപാട് കയ്കൊണ്ടതിനെതിരെ കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതി യുടെ നേതൃത്വത്തിൽ ഇന്ന് വ്യവസായികളും തൊഴിലാളികളുംകുടുംബസമേതം കൊല്ലം കടപ്പാക്കടയിൽ സ്ഥിതി ചെയുന്ന ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് ഉപരോധിച്ചു. കേരളകശുവണ്ടി വ്യവസായ സംയുക്ത സമരസമിതി യുടെ സംസ്ഥന കൺവീനർ ശ്രി.രാജേഷ് കെ ഉത്‌ഘാടനം നിർവഹിക്കുകയുംശ്രി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു . “കേരളം ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്ബഹു.മുഖ്യമത്രിയുടയും ചീഫ് സെക്രട്ടയുടയും വാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മകമായ നിലപാട് തിരുത്തിഇല്ലങ്കിൽ ശക്തമായ സമരപരുപാടികൾ സങ്കടിപ്പിക്കും എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ കൺവീനർ ഉന്നയിച്ചു “. തുടർന്അംഗങ്ങൾ എല്ലാവരും ചേർന്നു കൊല്ലം ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ശ്രി.ടോം തോമസ് തെക്കതിലെന കണ്ട്നിവേദനം സമർപ്പിക്കുകയും ചെയ്തു .

പ്രധാന ആവശ്യങ്ങൾ

  1. ഫെഡറൽബാങ്ക് മുംബയിൽ ഉള്ള മാർവാടി കമ്പനിക് (ARC) വിറ്റ വ്യവസായികളുടെ സ്വത്ത് വകകൾ തിരികെ വാങ്ങുക .

2 . കേന്ദ്ര -സ്ഥാന സർക്കാരുകൾ കശുവണ്ടി മേഖലക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഫെഡറൽ ബാങ്ക് മാർവാടികമ്പനിക് (ARC) വിറ്റ എല്ലാ യൂണിറ്റുകൾക്കും ലഭ്യമാകുക.

  1. മാർവാടികമ്പനി (ARC) കളുടെ പീഡനത്തിൽ നിന്നും വ്യവസായികളെ ഫെഡറൽ ബാങ്ക് സംരക്ഷിക്കുക .
  2. ബഹു.മുഖ്യമന്ത്രി,വകുപ്പ് മന്ത്രി,ചീഫ് സെക്രട്ടറി എന്നിവർ ഫെഡറൽ ബാങ്കിനോട് നിർദേശിച്ചട്ടുള്ളതും ബാങ്ക് പൂട്ടിയഒരു വ്യവസായിയുടെ വീട് തുറന്ന് നൽകാത്ത മനുഷ്യത്തരഹിത നടപടിയിൽനിന്നും പിൻമാറി വീട് തുറന്നു നൽകുക.
  3. ഫെഡറൽബാങ്കിന്റെ കശുവണ്ടി മേഖലയോട് ഉള്ള അവഗണന അവസാനിപ്പിക്കുക.

പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് അസിൻ

0

ഏറെ നാളുകൾക്ക് ശേഷമാണ് അസിൻ മാധ്യമ ശ്രദ്ധ നേടുന്നത്. തന്റെ മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അസിൻ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അസിൻ ബിസിനസ്സ്കാരനായ രാഹുൽ ശർമയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽനിന്നും മാറി നിന്ന അസിൻ പൊതുവേദിയിൽ വരുന്നതും കുറവായിരുന്നു.

ഇപ്പോൾ മകൾ എറിന്റെ ചിത്രങ്ങൾ പങ്കുവച്ച് വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ് അസിൻ.

 

“ഡ്രാമ” രണ്ടാമത്തെ ടീസറും എത്തി

0

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന “ഡ്രാമ”യുടെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കനിഹയും ആശാശരത്തും നായിക വേഷങ്ങളിൽ എത്തുന്നു.

സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി നിരഞ്ജന്‍, ബൈജു, തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഡ്രാമയുടെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. നവംബർ 1 ന് ഡ്രാമ തീയറ്ററുകളിൽ എത്തും.

സർക്കാരിന്റെ നിലപാട് അധാർമ്മികവും ജനാധിപത്യവിരുദ്ധവും :എന്‍എസ്എസ്

0

ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍നിലപാട്  എന്നും , വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല എന്നും ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല എന്നും എന്‍എസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു . അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ തരത്തിലാണ് വിശ്വാസികൾക്കെതിരെ പോലീസ് നടപടികൾ  സർക്കാർ നടത്തുന്നതെന്നും നായർ സർവീസ് സൊസൈറ്റി ഈ വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണെന്നും വാർത്താകുറിപ്പിൽ പറയുന്നു .

ഇതിനെതിരെ എന്‍എസ്എസ് ന്റെ പതാകദിനമായ  ഒക്ടോബർ 31 ന് സംസ്ഥാനമൊട്ടാകെ വിശ്വാസസംരക്ഷണനാമജപം നടത്തുമെന്നും വാർത്താകുറിപ്പിൽ പറയുന്നു

‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

രജീഷ് ലാൽ വംശ  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിഷ്ണു വംശ ആണ് സംഭാഷണം. പിക്സീറൊ യുടെ ബാനറിൽ ശ്രീജിത്ത് എസ് പിള്ള ആണ് നിർമ്മാണം.

ചിത്രത്തെക്കുറിച്ചു നീരജ്ന്റെ വാക്കുകൾ ഇങ്ങനെ  “ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട്‌ ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം ജേക്സ് ബിജോയാണ്. ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദെഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം,”

ശബരിമല ; അടിസ്ഥാനസൗകര്യമില്ലാതെ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി കോടതി തള്ളി

0

ശബരിമല പ്രവേശനത്തെ സംബന്ധിച്ച കോടതിയിൽ ധാരാളം ഹർജികൾ ലഭിച്ചിരുന്നു. അതിൽ അടിസ്ഥാനസൗകര്യമില്ലാതെ ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജിനൽകിയത് . സ്ത്രീകളെ പോലീസ് നിര്‍ബന്ധിച്ച് മലകയറ്റുന്നുവെന്നും മുന്‍കാലത്ത് ഉണ്ടായിരുന്നതില്‍ അധികമായി സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കാന്‍ ഒരുങ്ങുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ നിര്‍ബന്ധിച്ച് ശബരിമലയില്‍ എത്തിക്കുന്നതായി വ്യാഖ്യാനിക്കാൻ കഴിയില്ല , ഭരണഘടനയുടെ 140ാം അനുച്ഛേദം അനുസരിച്ച് വിധി പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.

പത്മിനി മേക്കിങ് വീഡിയോ കാണാം

0

പ്രശസ്ത ചിത്രകാരി പത്മിനിയുടെ ജീവിത കഥ പറയുന്ന ചിത്രം “പത്മിനി”യുടെ  മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ പത്മിനിയായി വേഷമിടുന്ന അനുമോൾ ആണ് തന്റെ പേജിലൂടെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

ടി കെ പദ്മിനി മെമ്മോറിയൽ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുസ്മേഷ് ചന്ദ്രോത് ആണ്.അനുമോളോടൊപ്പം ഇർഷാദ്, സഞ്ജു ശിവറാം എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകരുന്നത് ശ്രീവത്സൻ ജെ മേനോൻ ആണ്.

അനുമോളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പത്മിനി.

ഒരു വയസിന് താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്രപദ്ധതി

0
തിരുവനന്തപുരം : കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി  ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയ്യറാക്കുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ  അവകാശ നിയമം 2016 അനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്.  ഇരുപത്തി ഒന്ന് തരത്തിലുള്ള ഭിന്നശേഷി നിര്‍ണയിക്കുന്നതിന് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി.
ഒരു വയസിനു താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്ര പദ്ധതി ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് ആവിഷ്‌കരിച്ച് വരുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു വയസിനു താഴെയുള്ള കുട്ടികളുടെ കേള്‍വി, ശാരീരിക വളര്‍ച്ചാ പ്രശ്‌നങ്ങള്‍, വളര്‍ച്ചാ വികാസത്തിലെ നാഴികകല്ലുകള്‍ എന്നിവ നിര്‍ണയിക്കാന്‍ സര്‍വേ നടത്തും. സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകപ്പും സംയുക്തമായാണ് സര്‍വേ നടത്തുക. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്ന് മുതല്‍ ഒരു ആഴ്ച ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍  വീടുകളിലെത്തി ചെക്ക് ലിസ്റ്റ് പ്രകാരം ഭിന്നശേഷി സംശയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും വിവരങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ശേഖരിച്ച് നല്‍കി വിദഗ്ധ പരിശോധനകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഭിന്നശേഷി നിര്‍ണയത്തിലൂടെ കണ്ടെത്തിയ ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യും. ഭിന്നശേഷിയുടെ തോത് കുറയ്ക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ മുപ്പത്  ഐ.സി.ഡി.എസ്. ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചൈത്രം ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു. എന്‍.എച്ച്.എം. ഓഫീസില്‍ നടന്ന ശില്‍പശാലയില്‍ സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ആരോഗ്യ സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല ; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രാജകുടുംബം

0

ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളത്, ക്ഷേത്രം ആരുടേതെന്ന ചർച്ച പോലും ഉണ്ടാകാൻ പാടുള്ളതല്ല, ക്ഷേത്രത്തിന്റെ പൂര്‍ണ്ണ അധികാരം ദേവസ്വം ബോര്‍ഡിനാണുള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കൊണ്ട് പന്തളം രാജകുടുംബം.

ശബരിമലയിലെ സ്വത്തിൽ പന്തളം രാജകുടുംബം കണ്ണുവച്ചിട്ടില്ല, രാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ചുവർഷം കൂടുമ്പോൾ മാറുന്നതല്ല. ആചാര ലംഘനം നടന്നാൽ, ക്ഷേത്രം അടച്ചു ശുദ്ധിക്രിയയ്ക്കു ശേഷമേ തുറക്കാവൂ എന്നാണ് പറഞ്ഞത് അല്ലാതെ കടയടയ്ക്കുന്നതുപോലെ നട അടയ്ക്കും എന്നല്ല.

ശബരിമലയിൽനിന്നും ഒരു രൂപപോലും രാജകുടുംബത്തിന് വേണ്ട, ശബരിമലയുടെ സ്വത്തിൽ കണ്ണുള്ളവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ രണ്ടാക്കി രക്തംകുടിക്കാനുള്ള ശ്രമത്തിൽ ജനങ്ങൾ വീണില്ല അതിൽ സന്തോഷമുണ്ട്, ഭക്തരെ സംരക്ഷിക്കാൻ അയ്യപ്പനും മലവേടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും രാജകുടുംബ പ്രതിനിധികൾ പറഞ്ഞു.

പ്രളയം ; വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരതുക പ്രഖ്യാപിച്ചു

0

പ്രകൃതി ദുരന്തങ്ങളില്‍ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. ഏതു മേഖലയിലായാലും മഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.

പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും.
16-29 ശതമാനം നഷ്ടം – മൊത്തം 60,000 രൂപ
30-59 ശതമാനം നഷ്ടം – മൊത്തം 1,25,000
60-74 ശതമാനം നഷ്ടം – മൊത്തം 2,50,000

ഇതനുസരിച്ച് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോള്‍ ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ചെലവഴിക്കുക. കേന്ദ്ര ദുരന്തപ്രതികരണനിധിയില്‍ നിന്ന് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. നാശനഷ്ടത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചത്. മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്.