Home Blog Page 325

മോഹൻലാൽ ചിത്രം “മോൺസ്റ്റർ”- ൽ നായികയായി ലക്ഷ്മി മഞ്ചു

0

മോഹന്‍ലാലിനെ ( Mohanlal ) നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയചിത്രം മോൺസ്റ്ററിൽ ( Monster ) നായികയായി (actress ) ലക്ഷ്മി മഞ്ചു ( Lakshmi Manju ). ആന്റണിപെരുമ്പാവൂരാണ് ഈ ചിത്രം നിർമിക്കുന്നത്.

തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളാണ് നടിയും അവതാരകയുമായ ലക്ഷ്മി മഞ്ചു. ഈ അടുത്ത് മോഹൻലാൽ നടൻ മോഹൻ ബാബുവിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ ലക്ഷ്മി മഞ്ചു പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രമായി പുതിയൊരു ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

English Summary: Lakshmi Manju to star in Mohanlal’s Monster ‘

കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ

0

പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും   999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബർ 16 മുതൽ 2022 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ്‌ ആചാര അനുഷ്ടാനത്തോടെ നടക്കും.

എല്ലാ ദിവസവും  വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും.

ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും.

വൃശ്ചികം ഒന്നാം തീയതിരാവിലെ  5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ,കാവ്‌ ആചാരത്തോടെ താംബൂല സമർപ്പണം കളരിയിൽ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ 8.30 ന് വാനര ഊട്ട്, മീനൂട്ട് ഉപ സ്വരൂപ ഊട്ട്,9 മണിയ്ക്ക് പ്രഭാത വന്ദനം പൂജ, തുടർന്ന് 999 മലക്കൊടി എഴുന്നള്ളിച്ച് ഇരുത്തും. എല്ലാ ദിവസവും മലക്കൊടി ദർശനം ഉണ്ടാകും.

ഉച്ചയ്ക്ക് നിവേദ്യ പൂജയും വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജയും 6.30 ന് സന്ധ്യാ വന്ദനത്തോടെ ദീപാരാധനയും ദീപക്കാഴ്ചയും എന്നിവ നടക്കുമെന്ന് കാവ്‌ പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.

English Summary: Kalleli oorali appooppan kavu kerala Makara Lantern Festival from November 16 to January 14, 2022

ഡയാനാ ഹമീദ് ചിത്രം ” മെറി ക്രിസ്മസ്സ് “ടൈറ്റിൽ പോസ്റ്റര്‍ റിലീസ്

0

കാര്‍ത്തിക് രാമകൃഷ്ണന്‍,ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെറി ക്രിസ്മസ് ” (Merry Christmas) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ റിലീസ് ചെയ്തു.

കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ജെയിംസ് ഏലിയ, മാല പാര്‍വ്വതി,ജയരാജ് വാര്യര്‍,രാജ് കലേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.
എഡിറ്റർ-മിഥുൻ ജ്യോതി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്,പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍,മേക്കപ്പ്-ദേവദാസ് ചമ്രവട്ടം,കോസ്റ്റ്യൂം-ശൈത്യ കെ,ശ്രീകാന്ത്, സ്റ്റിൽസ്-റാഗൂട്ടീസ്,ഡിസൈൻ-ശരത് വി ജെ,ഒറിജിനല്‍ സ്‌കോര്‍- സഞജയ് പ്രസന്ന,സൗണ്ട് ഡിസൈന-കരുണ്‍ പ്രസാദ്, ഒ.എസ്.ടി. സഞജയ് പ്രസന്ന,മിഥുന്‍ ജ്യോതി.ഗാനരചന-അമല്‍ നൗഷാദ്,ഡോക്ടർ ദേവിക പി,അബ്‌സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടർ-അബ്‌സാര്‍ ടൈറ്റസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Diana Hameed movie “Merry Christmas” title poster release

കുറുപ്പ് റിവ്യൂ

0

റിവ്യൂ: കുറുപ്പ്

• ഭാഷ: മലയാളം

• സമയം: 156 മിനിറ്റ്

• വിഭാഗം: ബയോഗ്രാഫിക്കൽ ക്രൈം ത്രില്ലർ

• തിയറ്റർ: ഏരിസ് പ്ലസ് (ഹൗസ് ഫുൾ)

റിവ്യൂ ബൈ: NEENU S M

• പോസിറ്റീവ്:

  1. അഭിനേതാക്കളുടെ പ്രകടനം
  2. ഛയാഗ്രഹണം
  3. ഗാനങ്ങളും പശ്ചാത്തല സംഗീതവും
  4. ചിത്രസംയോജനം

നെഗറ്റീവ്:

  1. രണ്ടാം പകുതി
  2. ക്ലൈമാക്സ്
  3. ശരാശരിയിലുള്ള തിരക്കഥ

• വൺവേഡ്: പ്രതിക്ഷക്കൊത്ത് വളരാൻ കഴിയാത്ത കുറുപ്പ്.

• കഥയുടെ ആശയം: ക്രിമിനലും കൊലപാതകിയും ആയി മാറിയ ഗോപി കൃഷ്ണന്റെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. എങ്ങനെയാണ് ഗോപി കൃഷ്ണനെന്ന ചെറുപ്പക്കാരൻ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളി ആയിത്തീർന്നത്, എന്തിനാണ് അയാൾ വ്യാജ വ്യക്തിത്വത്തിലൂടെ പല പേരുകളിലും പ്രത്യക്ഷപ്പെട്ടത് എന്നതൊക്കൊയാണ് കുറുപ്പ് പറയുന്നത്.

കഥ,തിരക്കഥ, സംവിധാനം, സംഭാഷണം എന്നിവയ്ക്കുള്ള വിശകലനം:

ഇന്ത്യ കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ഇപ്പോഴും പിടിയിലാകാത്ത കുറ്റവാളി സുകുമാരക്കുറുപ്പിന്റെ പേര് കേരളത്തിലെ ജനങ്ങൾ മറക്കില്ല. തലമുറകൾ തോറും ആളുകൾ അയാളുടെ ജീവിതത്തിനു പിന്നിലെ നിഗൂഢതകൾ അറിയാൻ ആഗ്രഹിക്കുന്നു. തൊണ്ണൂറുകളിലെ കുട്ടിക്കാലത്ത്, സുകുമാരക്കുറുപ്പിന്റെ പേര് വാർത്തകളിലൂടെ ആദ്യമായി കേൾക്കുമ്പോൾ, അദ്ദേഹം എന്താണ് ചെയ്തതെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു, ഈ പേര് കേൾക്കുമ്പോൾ, അയാൾ എവിടെയാണ്, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യവും, നിഗൂഢതകളും സുകുമാരക്കുറുപ്പ് എന്ന പേരിനെ കൗതുകമാക്കുന്നു. അതിനാൽ ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ ആദ്യ ദിവസം തന്നെ കാണുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു, സിനിമ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിച്ചു, പക്ഷേ സങ്കടകരമെന്നു പറയട്ടെ, എന്റെ പ്രതിപക്ഷക്കൊപ്പം ചിത്രം ഉയർന്നില്ല.

ജിതിൻ കെ ജോസ് എഴുതിയ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഇതിവൃത്തം പൂർണമായും നീതി പുലർത്തിയില്ല. എഴുത്ത് നന്നായിരുന്നു, പക്ഷേ ഒരു ചെറിയ നെഗറ്റീവായി എനിക്ക് തിരക്കഥയിൽ അനുഭവപ്പെട്ടത് വളരെ വേഗതയിൽ കഥയിലേക്ക് കടക്കുന്ന സംഭവഭഗുലമായ നിമിഷങ്ങൾ അവസാനിപ്പിച്ചു എന്നതാണ്. കഥാ രചനയിൽ എനിക്ക് ഇഷ്ടപ്പെട്ട പ്രധാന ഘടകം, എഴുത്തുകാരൻ ഒരിക്കലും കേന്ദ്ര കഥാപാത്രത്തെ വീരോചിതമായി അവതരിപ്പിച്ചിട്ടില്ല, അതിൽ രൂപാന്തരപ്പെടുത്തൽ ഒരിക്കലും ഉണ്ടായിട്ടില്ല, നമ്മൾ കേട്ടറിഞ്ഞ കഥകളെക്കാളും അപ്പുറത്തെക്കാണ് സിനിമയുടെ സഞ്ചാരം. നായകന്റെ ജീവിതം ചിത്രീകരിക്കാൻ എഴുത്തുകാർ കൃത്യമായ സമയം എടുത്ത് എഴുതിയിരിക്കുന്നു കൂടാതെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന വിവിധ സംഭവങ്ങൾ ശരിയായ പാതയിൽ നടപ്പിലാക്കുകയും ചെയ്തു. കെ.എസ്. അരവിന്ദിന്റെയും ഡാനിയൽ സായൂജ് നായരുടെയും തിരക്കഥയും സംഭാഷണവും ഉൾപ്പെടെയുള്ള രചനകൾ ചിത്രത്തിലെ സംഭവവികാസങ്ങളെ ത്രസിപ്പിക്കുന്നവയും ആകർഷകവുമാക്കി. സിനിമയുടെ ആദ്യപകുതി മുഖ്യകഥാപാത്രത്തിന്റെ വ്യക്തിജീവിതത്തെ കേന്ദ്രീകരിക്കുന്നതാണ്. ചിത്രത്തിലെ ഓരോ സംഭവങ്ങളും ചിട്ടപ്പെടുത്താനും സുസ്ഥിരമാക്കാനും സിനിമ മതിയായ സമയം എടുക്കുന്നു. കുറുപ്പ് ആരാണ്, അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു, അയാളുടെ പ്രണയവും കുടുംബവും, അവൻ എങ്ങനെ ഒരു വലിയ കുറ്റവാളിയായി മാറി എന്നതിനെകുറിച്ചൊക്കെയാണ് ആദ്യ പകുതിയിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്. രണ്ടാം പകുതിയിൽ കുറുപ്പിനെ കണ്ടെത്താനുള്ള പോലീസിൻ്റെ വേട്ടയാണ് നടക്കുന്നത് കൂടാതെ അപ്രതീക്ഷിതമായ പല സംഭവങ്ങളും, കുറുപ്പിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില വഴിത്തിരിവുകളും രണ്ടാം ഭാഗത്തിൽ കാണിക്കുന്നു.

എഴുത്തിൽ നേരിട്ട പ്രധാന പോരായ്മ യഥാർത്ഥമായി നടന്ന സംഭവങ്ങളിലേക്ക് എഴുത്തുകാരുടെ സാങ്കൽപ്പിക ഘടകങ്ങൾ കൂട്ടി ചേർത്തതാണ്, എഴുത്തുകാർ അവരുടെ സാങ്കൽപ്പിക കഥയെ യഥാർത്ഥ കഥയ്‌ക്കൊപ്പം എങ്ങനെ ചിത്രീകരിച്ചു എന്നത് എനിക്ക് അത്ര സുഖകരമായി അനുഭവപ്പെട്ടില്ല. എന്തുകൊണ്ടാണ് കുറുപ്പിനെ പിടിക്കാത്തത്, എന്തിന് വേണ്ടിയാണ് ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങൾ അദ്ദേഹം നടത്തുന്നത്, എന്ത് കാരണത്താലാണ് അദ്ദേഹം ഈ ഭയാനകമായ സംഭവങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്, മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം യഥാർത്ഥത്തിൽ നടന്നതിന് വിപരീതമാണ് അത് കാഴ്ചയിലും അനുഭവപ്പെട്ടു. എന്നാൽ ഇവിടെ യഥാർത്ഥ സംഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നത് എഴുത്തുകാരന്റെ ഭാവനകളാണ് അതിനോട് കൂടി തുടർന്നുള്ള സംഭവങ്ങളും നമുക്ക് കാണാൻ കഴിയും. ഒരു ബയോഗ്രഫിക്കൽ ചിത്രം എന്നതിലുപരി ഇത് കൂടുതൽ ഫിക്ഷൻ ചേർത്ത് സിനിമാറ്റിക് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. എനിക്ക് തോന്നിയ മറ്റൊരു നെഗറ്റീവ് രണ്ടാം പകുതിയിലാണ്, ക്ലൈമാക്സ് വേഗത്തിലായിപോയത് പോലെ തോന്നി,എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ സംഭവിക്കുന്നു, എഴുത്തുകാരും സംവിധായകനും സിനിമ വളരെ വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടു.നായകനെ മറ്റൊരു തലത്തിലേക്ക് മാറ്റി, അവൻ കുറ്റവാളിയായി മാറിയതിന്റെ യഥാർത്ഥ കാരണത്തിന് ആഴമില്ലായ്മയുണ്ട്, ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ സൃഷ്ടാക്കളുടെയും എഴുത്തുകാരുടെയും നിർവ്വഹണം കുറിച്ചുകൂടി മികച്ചതാകാമായിരുന്നു. അവസാനം സിനിമ മറ്റൊരു തരത്തിലേക്ക് മാറുന്നു, കേന്ദ്രകഥാപാത്രത്തിൻ്റെ അതിജീവനത്തിനായി നിർണായകമായ പല കാര്യങ്ങളും പ്രദർശിപ്പിച്ചു, പക്ഷേ ആ സീനുകൾക്കൊന്നും ഒരു പഞ്ച് വന്നില്ല. പ്രധാന കഥാപാത്രങ്ങൾ വരികയും പോവുകയും ചെയ്യുന്നു, കാര്യങ്ങൾ വളരെ ലളിതമായി കാണിക്കുന്നു,ആവേശഭരിതരാകാനുമുള്ള ഒരു വലിയ ഘടകവും ഞാൻ അതിൽ കാണുന്നില്ല.

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം സമ്മിശ്രമായിരുന്നു, നന്നായിരുന്നു എന്നാൽ അത്ര മികച്ചതുമല്ല. സിനിമ അദ്ദേഹം മികച്ച രീതിയിൽ തുടങ്ങി, എന്നാൽ രണ്ടാം പകുതിയുടെ പകുതി മുതൽ കാര്യങ്ങൾ സമതുലിതമാകാൻ തുടങ്ങി, സിനിമ സാങ്കൽപ്പിക തലത്തിലേക്ക് പ്രവേശിച്ചപ്പോൾ തുടക്കം മുതലുള്ള സ്ഥിര വേഗത കുറഞ്ഞു. അദ്ദേഹം സിനിമ നിർമ്മിച്ച രീതി ഒരു വിധം നല്ലാതായിരുന്നു, യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്നുള്ള അനുരൂപികരണം സത്യസന്ധമായി കൊണ്ടുവരികയും അഭിനേതാക്കളുടെ കഴിവുകൾ വിജയകരമായി ഉപയോഗിക്കുകയും ചെയ്തു. പക്ഷേ കൃത്യമായി പുറത്തുവരാത്തത് രണ്ടാം പകുതിയിലെ അദ്ദേഹത്തിന്റെ മേക്കിംഗ് ആയിരുന്നു, അതുകൊണ്ട് തന്നെ സിനിമ അവസാനിപ്പിച്ച രീതി ശരാശരിയായിരുന്നു. ക്ലൈമാക്‌സിലേക്ക് നയിക്കുന്ന സംഭവത്തെ ബന്ധിപ്പിക്കുന്ന ഘടകം യാഥാർത്ഥ്യത്തിന്റെ നിറവ്യത്യാസമാണ്, സ്‌ക്രീനിൽ നമ്മൾ കണ്ട എല്ലാ രംഗങ്ങളും വിശ്വസിക്കാൻ പ്രയാസമാണ്. വലിയ പ്രതീക്ഷകളുള്ളവരെ ചിത്രം നിരാശപ്പെടുത്തിയേക്കാം കാരണം യഥാർത്ഥ കഥ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്. ചിത്രത്തിൽ കൊണ്ടുവന്ന സാങ്കൽപ്പിക ഘടകങ്ങൾ കാഴ്ചക്കാർക്ക് ത്രില്ലടിപ്പിക്കാൻ ശരിയായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും സിനിമ അവസാനം വരെ കണ്ടിരിക്കാൻ കഴിയും. എന്നിരുന്നാലും ക്ലൈമാക്സ് വരെ കഥയും മേക്കിംഗും എല്ലാം മികച്ചതായിരുന്നു, പല സത്യങ്ങളും യാഥാർത്ഥ്യങ്ങളും മികച്ച പ്രകടനത്തോടെ ശരിയായ പാതയിൽ ഘടനാപരമായി കാണിച്ചു, എന്നാൽ ഫിക്ഷൻ പ്രത്യക്ഷപ്പെടുമ്പോൾ സംവിധായകനും എഴുത്തുകാർക്കും അവരുടെ ഏറ്റവും മികച്ചത് കൊണ്ടു വരാൻ കഴിയാതെ വന്നു, അതോടെ എല്ലാം ശരാശരിയിൽ മാറി. അവരുടെ പരിശ്രമവും ഭാവനയും കുറച്ചു കൂടി നന്നാക്കാമായിരുന്നു.

• അഭിനേതാക്കളുടെ പ്രകടനം:

സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമോ, അദ്ദേഹത്തിന്റെ രൂപം അതിനോട് പൊരുത്തപ്പെടുന്നുണ്ടോ, യഥാർത്ഥ ജീവിതത്തിലെ ഒരു വില്ലൻ ഷേഡ് കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ആശയം കൊണ്ട് എന്റെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കെ അതെല്ലാം അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനത്താൽ ഇല്ലാതായി. തുടക്കം മുതൽ അവസാനം വരെ തന്റെ ഊർജ്ജസ്വലമായ പ്രകടനത്തിലൂടെ അദ്ദേഹം മികച്ചു നിന്നു. ആ കഥാപാത്രത്തെ ദുൽഖർ ഏറ്റെടുത്ത രീതിയും കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉപയോഗിച്ച വിവിധ നയങ്ങളും അദ്ദേഹത്തിന്റെ അതുല്യമായ അഭിനയ പാടവം കാണിച്ചു തന്നു. ഒരുപാട് നാളുകൾക്ക് ശേഷം ദുൽഖർ സൽമാനെ വലിയ സ്‌ക്രീനിൽ കണ്ടതിൽ എനിക്ക് ശരിക്കും സന്തോഷമായി, കുറുപ്പിന്റെ പ്രകടനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ മനോഭാവശൈലിയും അഭിനയത്തിന്റെ രീതികളും തരക്കേടില്ലാത്ത ഡയലോഗ് ഡെലിവറിയുമാണ്. മുഴുവൻ പ്രകടനവും ഒരു തെറ്റും കൂടാതെയുള്ള ഒരു പാക്കേജായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിൽ ഞാൻ കണ്ട തീവ്രത ശക്തമായിരുന്നു, നിർണായകമായ പല രംഗങ്ങളിലും അദ്ദേഹത്തിന്റെ കണ്ണുകൾ തീക്ഷ്ണമായിരുന്നു, അത് ആ രംഗങ്ങൾക്ക് നല്ലൊരു പ്രാധാന്യം നൽകി. ഭാവങ്ങൾ ശ്രദ്ധേയമായിരുന്നു, ഏത് രംഗമായാലും ആധികാരികമായ പെരുമാറ്റവും ശരിയായ ഉച്ചാരണവും ശരിയായ ശൈലിയും അദ്ദേഹം നൽകുന്നു, അതിനാൽ അഭിനയം കൃത്യമാണെന്ന് തോന്നി, മാത്രമല്ല കഥാപാത്രത്തെ ആകർഷകമാക്കാൻ അദ്ദേഹം കുറെയധികം പാഠനം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഒരു വില്ലന്റെ ഘടകവുമായി ഇടകലർന്നതാണ്, അതിനാൽ വില്ലനായി അവതരിപ്പിക്കാൻ ദുൽഖർ സൽമാൻ സ്വീകരിച്ച തന്ത്രങ്ങൾ അതിശയിപ്പിക്കുന്ന നിരവധി ഘടകങ്ങളാൽ ശ്രദ്ധേയമായിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം ഒരു നെഗറ്റീവ് റോൾ ചെയ്യുന്നത് ഞാൻ കാണുന്നത്, അതിനാൽ ഒരു നായകനിൽ നിന്ന് വില്ലനിലേക്കുള്ള പരിവർത്തനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സ്വരത്തിലും നമുക്ക് കണ്ടെത്താനാകുന്നു, അടുത്തതായി അദ്ദേഹത്തിന്റെ സംഭാഷണ രീതിക്ക് വലിയൊരു കൈയ്യടി അർഹിക്കുന്നു, എന്തെന്നാൽ സംഭാഷണങ്ങൾ പറയുന്ന രീതിയുടെ ടൈമിംഗ് മികച്ചതായിരുന്നു, വ്യത്യസ്ത തരം സീനുകൾക്കനുസരിച്ച് വിവിധ തരം മോഡുലേഷൻ സത്യസന്ധമായി കൈകാര്യം ചെയ്തു. വൈകാരിക രംഗങ്ങളിലെ സംഭാഷണങ്ങൾക്ക് വികാരങ്ങളുടെ മൂഡ് കൊത്തിവച്ചിരുന്നു. റൊമാന്റിക് രംഗങ്ങളിൽ വരുമ്പോൾ, അദ്ദേഹത്തിന്റെ ആകർഷകമായ രൂപവും ശോഭിത ധൂലിപാലയുമൊത്തുള്ള ആ പ്രണയ ഗാനങ്ങൾ പിടിച്ചടക്കിയ രീതിയും ആ സീനുകളെ മികവുറ്റതാക്കി. അവസാനം, തന്റെ വില്ലൻ സൈഡ് പ്രദർശിപ്പിക്കാനുള്ള തന്ത്രപരമായ വശത്തേക്ക് വരുമ്പോൾ, ദുൽഖർ തന്റെ അഭിനയത്തിൽ അവിശ്വസനീയമായ ഒരു പ്രകടനം കാഴ്ച വെച്ചു. കഥാപാത്രം ഒരു വഞ്ചകന്റെ തന്ത്രപരമായ വശം ആവശ്യപ്പെടുന്നു, അതിനാൽ വഞ്ചനയുടെ രീതികളും കഥാപാത്രത്തിന്റെ ഇരുണ്ട വശങ്ങളും അതിശയകരമായി അഭിനയിച്ചു, നെഗറ്റീവ് ഷേഡുള്ള ഈ ഘടകങ്ങൾ ദുൽഖറിന്റെ കൈകളിൽ പൂർണ്ണമായും സുരക്ഷിതമായിരുന്നു. അതിനാൽ, ഈ പ്രകടനം മികച്ച വിജയങ്ങളിലൊന്നാണ്.

ഈ ചിത്രത്തിൽ സഹകഥാപാത്രങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, വിജയകുമാർ പ്രഭാകരൻ എന്നിവർ തങ്ങളുടെ പ്രധാന വേഷങ്ങൾ ചെയ്യാൻ പൂർണ്ണ നീതി പുലർത്തുന്നു. ഡിവൈഎസ്പി കൃഷ്ണദാസായി എത്തിയ ഇന്ദ്രജിത്ത് സുകുമാരൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആത്മാർത്ഥതയുള്ള ഒരു പോലീസ് ഓഫീസറുടെ വേഷം ചെയ്യാൻ അദ്ദേഹം സമീപിച്ച രീതി ആകർഷകമായിരുന്നു. എല്ലായിടത്തും സാധുവായ മനോഭാവം നിലനിർത്തുകയും അന്വേഷണാത്മക ട്രാക്കിലെ സംഭാഷണ രീതിയും ശരിയായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇന്ദ്രജിത്ത് സുകുമാരൻ സത്യസന്ധനായ ഒരു പോലീസുകാരന്റെ ഗൗരവം നിലനിർത്തി, കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണാത്മക പോലീസ് ഉദ്യോഗസ്ഥനിൽ നമുക്ക് കണ്ടെത്താനാകുന്ന പ്രതിബദ്ധത അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഉജ്ജ്വലമായി തോന്നുന്നു. വസ്‌തുതകൾ കണ്ടെത്താനുള്ള മിടുക്കുള്ള മനസ്സ്, തെറ്റും ശരിയും തിരിച്ചറിയാനുള്ള മാനസികാവസ്ഥ, ഒരു കുറ്റകൃത്യത്തിൽ അവർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനുള്ള അനുഭവപരിചയമുള്ള മാർഗം എന്നിങ്ങനെയുള്ള ഗുണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രം മുഴുവൻ സിനിമയിലും മികച്ച രീതിയിൽ ആയിരുന്നു, ശരിക്കും ഒരു നല്ല നടൻ, സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. ദുൽഖറിനേയും ഇന്ദ്രജിത്തിനെയും പോലെ തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈൻ ടോം ചാക്കോയാണ്. അദ്ദേഹത്തിന്റെ ഭാസ്കരൻ പിള്ള എന്ന കഥാപാത്രം നിരവധി നെഗറ്റീവ് ഷേഡുകൾ നിറഞ്ഞതായിരുന്നു, ഷൈൻ ടോം ചാക്കോ ആ കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതി ഗംഭീരമായിരുന്നു. അദ്ദേഹം സംസാരിക്കുന്ന രീതിയും ഭാവവും ഒരു വില്ലന്റെ യഥാർത്ഥ മുഖം നമുക്ക് അതിലൂടെ കാണാൻ കഴിയുന്നു, സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിലെ കൃത്യമായ തീവ്രത ശ്രദ്ധേയമായിരുന്നു. കുറുപ്പിന്റെ സുഹൃത്ത് ഷാഹു എന്ന കഥാപാത്രത്തെ ശിവജിത്ത് പത്മനാഭൻ തന്റെ മികച്ച പ്രകടനത്തിലൂടെ ശരിയായ പാതയിൽ കൊണ്ട് വന്നു, നെഗറ്റീവ് ഷേഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്തു, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രകടനവും ശ്രദ്ധേയമായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ മുൻ സിനിമകളിൽ, വിജയകുമാർ പ്രഭാകരൻ എന്ന നടന് എപ്പോഴും ഒരു പ്രധാന വേഷം ഉണ്ടായിരുന്നു, അദ്ദേഹം ആ കഥാപാത്രങ്ങൾ പോസിറ്റീവായി ചെയ്തു, അതിനാൽ ഇവിടെ ശ്രദ്ധേയമായത് ഒരു നടനോടുള്ള സംവിധായകന്റെ വിശ്വാസമാണ്. കുറുപ്പ് എന്ന സിനിമയിൽ വിജയകുമാർ പ്രഭാകരൻ ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട് നെഗറ്റീവ് ടച്ചോടെ, കുറുപ്പ് എന്ന കഥാപാത്രത്തിന്റെ വ്യക്തിഗത ഡ്രൈവറായി വീഴാതെ അദ്ദേഹം മികച്ച ഒരു നല്ല പ്രകടനം നടത്തി. കേന്ദ്ര കഥാപാത്രമായ കുറുപ്പിന്റെ ഭാര്യ ശാരദ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ശോഭിത ധൂളിപാൽ അവതരിപ്പിക്കുന്നത്. അവൾ ഒരു മികച്ച അഭിനേത്രി ആണ്, ദുൽഖർ സൽമാനുമായുള്ള അവരുടെ കോമ്പിനേഷൻ രംഗങ്ങൾ വിവിധ സമ്മിശ്ര വികാരങ്ങളാൽ നിറഞ്ഞിരുന്നു. പ്രണയം മികച്ച രീതിയിൽ പ്രവർത്തിച്ചു, ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശരിയായ ബന്ധവും ഭാവവും ഉള്ളതായിരുന്നു. അവരുടെ വികാരാത്മകമായ സീനുകൾ നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്, സെന്റിമെന്റുകൾക്ക് ശരിയായ ഫീലിംഗ് ഉണ്ടായിരുന്നു.

• ഗാനങ്ങളും പശ്ചാത്തല സംഗീതവും:

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്. സുലൈമാൻ കക്കോടനും ചിത്രത്തിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അൻവർ അലിയുടെ വരികൾക്ക് നേഹ നായരും സുഷിൻ ശ്യാമും ചേർന്ന് ആലപിച്ച “പകലിരവുകൾ” എന്ന ഗാനം ശ്രുതിമധുരമായിരുന്നു. ദുൽഖറും ശോഭിത ധൂലിപാലും തമ്മിലുള്ള പ്രണയം ദൃഢമാകാൻ നേഹ നായരുടെ ഗാനത്തിലൂടെ സാധിച്ചു. “ഡിങ്കിരി ഡിങ്കലേ” എന്ന രണ്ടാമത്തെ ഗാനം നന്നായിരുന്നുവെങ്കിലും ആദ്യത്തെ ഗാനത്തിൻ്റെയത്രയും തീവ്രത ഉള്ളതുപോലെ തോന്നിയില്ല. ദുൽഖർ സൽമാൻ ആണ് ഈ ഗാനം ആലപിച്ചത്, അദ്ദേഹത്തിന്റെ ആലാപനം മികച്ചതായിരുന്നു, പക്ഷേ ടെറി ബത്തേയിയുടെ വരികൾക്ക് സമന്വയ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതം അതിശയിപ്പിക്കുന്നതായിരുന്നു, കാരണം ഓരോ പ്രത്യേക സീനിനും അദ്ദേഹം ശരിയായ ട്യൂണുകൾ നൽകി. ക്രൈം സീനുകളുടെ ആഴം മനസ്സിലാക്കാനായി മുഴുവൻ സാഹചര്യത്തെയും പശ്ചാത്തല സംഗീതത്തിലൂടെ വ്യത്യസ്തമായി ഉയർത്തി കൊണ്ട് വന്നു. നാടകീയമായ രംഗങ്ങൾ വരുമ്പോൾ പശ്ചാത്തല സംഗീതം വികാരങ്ങളുടെ മൂഡ് സ്ഥിരപ്പെടുത്താൻ സഹായിച്ചു. ചില പശ്ചാത്തല ട്യൂണുകൾ സസ്‌പെൻസും തീവ്രതയും വളർത്താൻ മികച്ചതായിരുന്നു, അടുത്തതായി എന്താണെന്നറിയാൻ കാഴ്ചക്കാരും രംഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. അന്വേഷണാത്മക രംഗങ്ങൾക്കായി, ശരിയായ ജിജ്ഞാസയും താൽപ്പര്യവും ഉണ്ടാക്കുന്നതിനായി പശ്ചാത്തല സംഗീതം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്, അതിനാൽ സുഷിൻ ശ്യാം രചിച്ച മുഴുവൻ പശ്ചാത്തല സ്‌കോറും ഗംഭീരമായി ഉയർന്നതും ഓരോ സീനിലും അതിന്റെ സ്വാധീനം ആശ്വാസം പകരുന്നതുമായിരുന്നു.

• സാങ്കേതിക വിദ്യയുടെ വിശകലനം:

ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ എല്ലാ രീതിയിലും സമ്പന്നമായിരുന്നു, മികച്ച നിലവാരമുള്ള ഛായാഗ്രഹണം, കൃത്യമായ എഡിറ്റിംഗ്, കാലഘട്ടത്തിനനുസരിച്ചുള്ള ശരിയായ വസ്ത്രധാരണം, കലാവിഭാഗത്തിന്റെ വിശദമായ വർക്കുകൾ എന്നിവ കുറുപ്പിനെ സമീപകാലത്തെ മികച്ച സാങ്കേതിക ചിത്രങ്ങളിലൊന്നാക്കി മാറ്റുന്നു. നിമിഷ് രവിയുടെ ഛായാഗ്രഹണം മികച്ചതായിരുന്നു, സിനിമയിൽ നമുക്ക് കാണാൻ കഴിയുന്ന ഓരോ ഫ്രെയിമും തിരക്കഥയ്ക്ക് അനുസൃതമായിരുന്നു. സിനിമയുടെ ഉത്ഭവകേന്ദ്രമായ കുറ്റകൃത്യം ഛായാഗ്രാഹകൻ സമർത്ഥമായി പകർത്തി, ഫ്രെയിമുകൾ കൊണ്ടും സിനിമയുടെ സ്വഭാവം കൊണ്ടും അത് വളരെ മനോഹരമായി ആസൂത്രണം ചെയ്യതു. അദ്ദേഹം എല്ലാ ഷോട്ടുകൾ ഗംഭീരമായി എടുത്തിട്ടുണ്ട്, പ്രത്യേകിച്ച് ക്രൈം സീനുകൾ, 1980 കാലഘട്ടത്തിന്റെ ഒരു അംശം തൻമയത്വമായ സമീപനത്തോടെ മനോഹരമായി പകർത്തി, ഛായാഗ്രാഹകന്റെ മുഴുവൻ പ്രയത്നവും പ്രത്യേക പരാമർശം അർഹിക്കുന്നു. ആക്ഷൻ സീക്വൻസുകൾക്കും ചേസ് സീനിനുമുള്ള ക്യാമറ ചലനങ്ങൾ ശരിയായ ചലനങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതായിരുന്നു. ഇൻഡോർ സീനുകൾക്കായി അദ്ദേഹം ഉപയോഗിച്ച ലൈറ്റിംഗ് ടെക്നിക്കുകളും ശ്രദ്ധേയമായിരുന്നു, കൂടാതെ ഔട്ട്ഡോർ സീനുകൾ പ്രത്യേകിച്ച് ഇന്ത്യയുടെ വടക്കൻ ഭാഗത്തെ രംഗങ്ങൾ ശരിയായ രീതിയിൽ നന്നായി പിടികൂടി എടുത്തിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ചില ക്ലോസപ്പ് ഷോട്ടുകൾ നൈസർഗികമായി എടുത്തതാണ്, മുഴുവൻ ക്യാമറാ വർക്കുകളും എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. വിവേക് ​​ഹർഷന്റെ എഡിറ്റിംഗ് കുറ്റമറ്റതായിരുന്നു, കട്ട്‌സ് ശരിയായ പാതയിലായിരുന്നു, സീനുകളുടെ പരിവർത്തനം ഒരു തരത്തിലുമുള്ള പൊരുത്തക്കേടുകൾ നൽകിയില്ല. എഡിറ്റിംഗിൽ എനിക്ക് രസകരമായി തോന്നിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്രേഡിംഗാണ്, രാത്രിയിലെ ഷോട്ടുകൾ സ്വാഭാവികമായി കാണപ്പെട്ടു, ഏത് തരത്തിലുള്ള സീനാണ് എന്നതിനെ ആശ്രയിച്ച് വിവേക് ​​ഹർഷൻ ശരിയായ ഗ്രേഡിംഗ് നൽകിയിട്ടുണ്ട്. വസ്ത്രാലങ്കാരം ഗംഭീരമായിരുന്നു അത് എടുത്തു പറയേണ്ടതാണ്, കാരണം ഒരു ആനുകാലിക സിനിമ എന്ന നിലയിൽ കഥാപാത്രങ്ങൾക്കായി നമുക്ക് സിനിമയിൽ കാണാൻ കഴിയുന്ന എല്ലാ വസ്ത്രങ്ങളും ആ സമയത്തിനും വർഷത്തിനും അനുസരിച്ചുള്ളതായിരുന്നു, ഒരു ക്രമക്കേടും അനുഭവപ്പെട്ടിരുന്നില്ല. ദുൽഖറിന്റെ വസ്ത്രങ്ങൾ സ്റ്റൈലിഷും 1980 കളിലെ ഫാഷനുമായി പൊരുത്തപ്പെടുന്നതുമായിരുന്നു. ആനുകാലിക സമയങ്ങളുടെ സെറ്റുകൾ നിർമ്മിക്കുന്നതിൽ കലാവിഭാഗം അവിശ്വസനീയമായ ഒരു ജോലി ചെയ്തിട്ടുണ്ട്, കൂടാതെ ഇന്ത്യയുടെ വടക്കൻ ഭാഗത്തെ സൂചിപ്പിക്കുന്ന ഫിലിം സെറ്റും യഥാർത്ഥമായി കാണപ്പെട്ടു. അതുകൊണ്ട് തന്നെ മുഴുവൻ സാങ്കേതിക വിഭാഗവും ഒരു ടീമായി പ്രവർത്തിച്ച് സിനിമയെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൊണ്ടുവന്നു.

• നിഗമനം:
മൊത്തത്തിൽ നോക്കുമ്പോൾ കുറുപ്പ് എന്ന ചിത്രം എനിക്ക് സമ്മിശ്ര അനുഭവമാണ്. ഒരുപാട് പ്രതീക്ഷകൾ ഇല്ലാതെ ഒറ്റ തവണ കാണാൻ കഴിയുന്ന ഒരു ചിത്രമാണിത്. അഭിനേതാക്കളിൽ നിന്നുള്ള മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിഭാഗത്തിന്റെ കഴിവു കൊണ്ടും ഈ ചിത്രം മികച്ചതാകുന്നു മേക്കിംഗ് അത്ര പെർഫെക്റ്റ് ആയില്ല, നിർമ്മാതാക്കളിൽ നിന്നുള്ള ഭാവനകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല, അതുകൊണ്ടുതന്നെ ചിത്രം ശരാശരിയിൽ നിൽക്കുന്നു.

റേറ്റിംഗ്: 3/5

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിങ്ക റോയ്”; ടീസർ നവംബർ 18ന്

0

തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവുമാണ് ശ്യാം സിംങ്ക റോയി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ടീസർ നവംബർ 18 ന് പുറത്തിറങ്ങും. കൃഷ്ണകാന്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മിക്കി ജെ മെയർ ആണ്. വിശാൽ ദാദ്‌ലാനി, അനുരാഗ് കുൽകാർണി, സിസി സുങ് എന്നിവർ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്യാം സിങ്ക റോയിയായി നാനിയെത്തുന്ന പോസ്റ്റർ മികച്ച രീതിയിലാണ് ചെയ്തിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് കൃതി മഹേഷും കഴിവുള്ള കലാകാരൻ യാഷ് മാസ്റ്ററുമാണ് ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്.മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മലയാളത്തിലും തമിഴ്ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ഇതിനോടകം തെളിയിച്ചിട്ടുമുണ്ട് താരം. ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി.ആർ.ഒ: വംശി ശേഖർ, പി.ശിവ പ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary: Nani’s “Shyam Singa Roy” in four languages; Teaser on November 18th

മരട് 357 ഇനി വിധി (ദി വെര്‍ഡിക്ട്); ചിത്രം നവംബര്‍ 25ന് തിയറ്ററിലേക്ക്

0

മരട് 357 പേരു മാറ്റി വിധി-(ദി വെര്‍ഡിക്ട്). ചിത്രം നവംബര്‍ 25 മുതല്‍ തിയറ്ററിലേക്ക് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357′ എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. ഫെബ്രുവരി 19ന് തിയേറ്റര്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ശേഷം തീരുമാനം എടുക്കാനായി മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ‘വിധി-(ദി വെര്‍ഡിക്ട്) എന്നാക്കിയിരുന്നു.

നീണ്ട നാളുകള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ . അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.

കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് സിനിമ. വിധിക്കു ശേഷം വിചാരണ എന്ന ടാഗ് ലൈനോടെയാണ് ആദ്യം വന്നത്.

അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, സുനിത സുനിൽ

Maradu 357 movie name changed new name “The Verdict “; The film hits theaters on November 25

പോലീസ് സ്‌റ്റോറിയുമായി ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’; ചിത്രീകരണം പൂർത്തിയായി

0

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വീകം” ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് നിര്‍മ്മിക്കുന്നത്. പ്രധാനമായും മെഡിക്കല്‍ കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകർ, അജു വര്‍ഗീസ്, ജഗദീഷ്, ജി.സുരേഷ്കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ.സുനീര്‍, സൂര്യ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയരംഗത്തുണ്ട്. ധനേഷ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍.

പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ്: ഹരീഷ് മോഹൻ, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: അമല്‍ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സനു സജീവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി. ഫിനാന്‍സ് കണ്‍ട്രോളര്‍: അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ക്രിയേറ്റീവ് കോർഡിനേറ്റർ: മാർട്ടിൻ ജോർജ് ആറ്റവേലിൽ, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ മാനേജര്‍: സുനിഷ് വൈക്കം, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഫോട്ടോ: സന്തോഷ് പട്ടാമ്പി

English Summary : Dhyan Srinivasan’s ‘Veekam’ with Police Story; Filming is complete

‘‘മൈക്കിള്‍സ് കോഫി ഹൗസ്” ഡിസംബർ 10 മുതൽ തീയറ്ററുകളിൽ

0

അങ്കമാലി ഫിലിംസിന്‍റെ ബാനറില്‍ ജിസോ ജോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമ ഡിസംബർ 10 നു പ്രേക്ഷകരിലേക്ക് . അനില്‍ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികാ കഥാപാത്രമായെത്തുന്ന മാര്‍ഗ്രറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ശര്‍മ, കോട്ടയം പ്രദീപ്, ഹരിശ്രീ മാര്‍ട്ടിന്‍, സിനോജ് വര്‍ഗീസ്, രാജേന്ദ്രന്‍, ജയിംസ്, നൗഷാദ്, ഫെബിന്‍ ഉമ്മച്ചന്‍, സീത, ലത സതീഷ്, ബേബി, സനൂജ സോമനാഥ്, അതുല്‍രാജ്, സാനിയ ബാബു, ബെന്‍സി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്കുന്നു. എം. ജി ശ്രീകുമാര്‍, വിധു പ്രതാപ്, ഹരിശങ്കര്‍, നിത്യ മാമൻ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഛായാഗ്രഹണം ശരത് ഷാജി, എഡിറ്റര്‍ നിഖില്‍ വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍. കോസ്റ്റും അക്ഷയ പ്രേംനാഥ്, മേക്കപ്പ് റോണക്സ് സേവിയര്‍, ആര്‍ട്ട് ദിലീപ് ആര്‍ നാഥ്, ആക്ഷന്‍ അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് ഫിറോഷ് കെ ജയേഷ്, സൗണ്ട് ഡിസൈന്‍ ജെസ്‌വിൻ മാത്യു, സൗണ്ട് മിക്സിങ് ജിജുമോന്‍ റ്റി ബ്രൂസ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, പി.ആർ.ഒ: പി.ശിവപ്രസാദ് റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പ്പെടുത്താവുന്ന സിനിമയാണ് “മൈക്കിള്‍സ് കോഫി ഹൗസ്”

English Summary : “Michaels Coffee House” in theaters from December 10

വേറിട്ട കാസ്റ്റിങ് കോളുമായ് “കായ്പോള”; ശ്രദ്ധയാകർഷിച്ച് വീഡിയോ

0

വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്പോള’. ഇന്ദ്രൻസിനെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്ലോഗ്ഗേർസിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

തീർത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാൾ ആണ് ചിത്രത്തിതേയി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാൾ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മൾ കണ്ടു വരുന്ന “അഭിനേതാക്കളെ ആവശ്യമുണ്ട്” എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളിൽ നിന്നും എന്ത് കൊണ്ടും വേറിട്ടു നിൽക്കുന്നതാണ് ഈ ചിത്രത്തിന്റേത്. പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിർന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema [email protected] എന്ന സിനിമയുടെ മെയിൽ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയിൽ പറയുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

English Summary :”Kaypola” movie casting call

” എസ്.ദുർഗ്ഗ “സൈന പ്ലേ ഒടിടി യിൽ

0

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സനൽ കുമാർ ശശിധരൻ തിരക്കഥ സംവിധാനം ചിത്രസംയോജനം നിർവ്വഹിക്കുന്ന ‘എസ് ദുർഗ്ഗ’ സൈന പ്ലെ ഒ.ടി.ടി.യിൽ റിലീസായി. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ടൈഗർ പുരസ്‌കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്‌കാരങ്ങൾ വാരികൂട്ടിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെൻസർ ബോർഡിന്റെ ഇടപെടൽ ഒരു സിനിമയ്ക്ക് നൽകിയിരുന്ന പ്രദർശനാനുമതി പിൻവലിച്ച അനുഭവം കൂടിയുണ്ട് എസ് ദുർഗ്ഗയ്ക്ക്. ഒടുവിൽ ‘സെക്‌സി ദുർഗ്ഗ’ എന്ന പേര് ‘എസ് ദുർഗ്ഗ’യാക്കി മാറ്റിയ ശേഷം മാത്രമാണ് സനലിന്റെ മൂന്നാമത്തെ മുഴുനീള സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുന്നത്.

ആഖ്യാന ശൈലി കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന ‘എസ് ദുർഗ്ഗ’ അവതരണത്തിലെ ‘സ്വാഭാവികത’ കൊണ്ടും ശ്രദ്ധേയമാകേണ്ട സിനിമയാണ്. കാളീ ആരാധനയുടെ ഭാഗമായ ഗരുഡൻ തൂക്കത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളിലാണ് തിരക്കഥയില്ലാത്ത സിനിമ ആരംഭിക്കുന്നത്. ദേവീ പ്രീതിക്കായ് സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ഉത്സവത്തിൽ നിന്നും അതിന്റെ പുരുഷാരവത്തിൽ നിന്നും പ്രതാപ് ജോസഫിന്റെ ക്യാമറ സഞ്ചരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിച്ച ദുർഗ്ഗയുടേയും കണ്ണൻ നായർ അവതരിപ്പിച്ച കബീറിന്റെയും യാത്രയിലേക്കാണ്.

രാത്രിയുടെ നിശബ്ദതയിൽ ആളൊഴിഞ്ഞ റോഡിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തിൽ ഉത്തരേന്ത്യക്കാരിയായ ദുർഗ്ഗയേയും കബീറിനേയും കാറിൽ കയറ്റി സഹായിക്കാനെത്തുന്ന ആയുധകടത്തുകാരായ സംഘത്തിന്റെ ക്രൂര വിനോദങ്ങളിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്.

എടുത്തുപറയത്തക്കതായ സംഭാഷണങ്ങളൊന്നും ഇല്ലാതെയും ദുർഗ്ഗ എന്ന കഥാപാത്രത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളെ സിനിമയിലുടനീളം നിലനിർത്താൻ സംവിധായകനാകുന്നു.രണ്ട് ദുർഗ്ഗമാരെയാണ് സിനിമ കാണിക്കുന്നത്. ഒന്ന് കാളിയാണ്, രണ്ട് ദുർഗ്ഗ തന്നെയും. ആദ്യത്തേതിൽ അവൾ ആരാധിക്കപ്പെടുകയാണ്. രണ്ടാമത്തേതിൽ ക്രൂശിക്കപ്പെടുകയാണ്.ആദ്യത്തെ ദുർഗ്ഗയ്ക്ക് പാരമ്പര്യ വാദ്യോപകരണങ്ങൾ അകമ്പടിയാകുമ്പോൾ, രണ്ടാമത്തെ ദുർഗ്ഗയ്ക്ക് ‘ത്രാഷ് മെറ്റലി’ന്റെ വേഗതയും ചടുലതയുമാണ് താളമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചതിലൊരു മെറ്റൽ ബാൻഡായ ‘കെയോസി’ലൂടെ സ്വതന്ത്ര സംഗീതവും സ്വതന്ത്ര സിനിമയും ഒന്നിക്കുന്ന ഒരിടമാകുന്നു ‘എസ് ദുർഗ്ഗ.’
സിനിമയോളം നിഗൂഢത സൂക്ഷിക്കാവുന്ന കല മറ്റൊന്നില്ലെന്ന് കൂടി സനൽ ഈ ചിത്രത്തിലൂടെ ഓർമിപ്പിക്കുന്നുണ്ട്.

നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ, ഷാജി മാത്യൂ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് ജോസഫ് നിർവ്വഹിക്കുന്നു.ലൈവ് റെക്കോർഡിംഗ് ആന്റ് സൗണ്ട് ഡിസൈൻ-ഹരികുമാർ മാധവൻ നായർ,സൗണ്ട് മിക്‌സിംഗ്-ടി.കൃഷ്ണനുണ്ണി, സംഗീതം-ബേസിൽ സി.ജെ., പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ, അസോസിയേറ്റ് എഡിറ്റർ-രാഹുൽ, അസോസിയേറ്റ് ഡയറക്ടർ-ചാന്ദിനി ദേവി, ജെ. ബിബിൻ ജോസഫ്, ലക്ഷ്മി,രാജ് ഗോവിന്ദ് & വിപിൻ വിജയൻ, പബ്ലിസിറ്റി ഡിസൈൻ- ദിലീപ്ദാസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

“S.Durga” on Saina OTT

കുഞ്ചാക്കോ ബോബന്റെ ” പദ്മിനി “

0

ഏറേ ശ്രദ്ധേയമായ “തിങ്കളാഴ്ച നിശ്ചയം” എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പദ്മിനി “.

കുഞ്ഞിരാമായണം,എബി,കൽക്കി, കുഞ്ഞെൽദോ എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം “കുഞ്ഞിരാമായണം” ഫെയിം ദീപു പ്രദീപ് എഴുതുന്നു.പദ്മിനി എന്ന ടൈറ്റിൽ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: Kunchacko Boban movie “Padmini”

രാജീവ് രവി,നിവിന്‍ പോളിയുടെ ‘തുറമുഖം’ ഡിസംബർ 24-ന്

0

മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച രാജീവ് രവി ( Rajeev Ravi ) സംവിധാനം ചെയ്യുന്ന ” തുറമുഖം ” ( Thuramukham ) ഡിസംബർ 24-ന് ക്രിസ്മസിന് തിയ്യേറ്ററിലെത്തുന്നു.

നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപൻ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റർ- ബി അജിത്കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് ‘തുറമുഖം’.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Rajeev Ravi, Nivin Pauly’s movie ‘Thuramukham’ on December 24th