തിരുവോണ ദിവസം ” പട്ടിണി സമരം ” നടത്തി കശുവണ്ടി വ്യവസായികൾ

തിരുവോണദിവസം സെക്രട്രറിയെറ്റിനുമുന്‍പിൽ  കശുവണ്ടി വ്യവസയത്തിന്‍റെ പുനരുദ്ധാരണം ആവശ്യപെട്ട് കശുവണ്ടി വ്യവസായസംയുക്ത സമരസമതി ട്ടിണി സമരം നടത്തി .നൂറിലതികം കശുവണ്ടി വ്യവസായികളും കുടുബങ്ങളും പങ്കെടുത്ത പട്ടിണി സമരം ഉദ്‌ഘാടനം ബഹു. കെ പി സീ സീ പ്രസിഡന്റ്‌ ശ്രി. എം എം ഹസ്സന്‍ നിര്‍വഹിച്ചു. ഉദ്‌ഘാട പ്രസംഗത്തില്‍ ഇന്ന്‍ കശുവണ്ടി വ്യവസായികളും കുടുംബങ്ങളും തൊഴിലാളി കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന്നും രകയറുന്നതിന് സംയുക്തസമരസമതിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് ബഹു. രാജ്യസഭ എം.പി ശ്രീ. സുരേഷ്ഗോപി സമരത്തിന്‍റെ ഭാഗമാകുകയും  2016 മുതല്‍ അദ്ദേഹം കശുവണ്ടി മേഖലയിലെ ഉന്നമനത്തിനുവേണ്ടി പ്രധാനമന്ത്രി ഉള്‍പടെ ചര്‍ച്ചകള്‍ നടത്തി എന്നും ”കേന്ദ്ര ക്യാഷു ബോര്‍ഡ്‌“ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു എന്നും ഇന്നത്തെ പട്ടിണി     സമരത്തിന്‍റെ അവശ്യകത മനസ്സിലാക്കി.”കേന്ദ്രക്യാഷുബോര്‍ഡ്‌” അത്യന്താപേക്ഷിതമാനെന്നും അതിനുവേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും കശുവണ്ടി മേഖലയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുമെന്നും എം.പി ഉറപ്പുനല്‍കി. 

സംയുക്ത സമരസമതിയുടെ അടിയന്തിര ആവശ്യങ്ങള്‍ 

1) കേരളത്തിലെ കശുവണ്ടി വ്യവസായികള്‍ക്ക് മേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്ന ജെപ്തി നടപടികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണം.  

2)കേന്ദ്ര-കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വ്യവസയികള്‍ക്കുമേല്‍നടത്തിവരുന്ന റെവന്യൂറിക്കവറി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക. 

3) നോണ്‍ പെര്ഫോര്‍മിംഗ് അക്കൗണ്ട്‌ ( N.P.A ) ആയിട്ടുള്ള അക്കൗണ്ട്‌കള്‍  ബഹു. മുഖ്യമന്ത്രിയും, SLBC, RBI, ബാങ്കുകളും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം റിവൈവല്‍ പ്ലാന്‍ 2018 മാര്‍ച്ച്‌ 31 സമര്‍പിച്ച ഫാക്ടറികള്‍ക്ക് ഉടന്‍തന്നെ ധനകാര്യസ്ഥാപനങ്ങളെക്കൊണ്ട് വ്യവസായം പുനരുദ്ധരിപ്പിക്കാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ക്ക് ബഹു. മുഖ്യമന്ത്രി മുന്കൈഎടുക്കണം  

4) ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗതമായ കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തില്‍ നിലനിത്തുക  

admin:
Related Post