കൊച്ചിൻ ഹനീഫയില്ലാതെ മലയാള സിനിമ 13 വർഷം പിന്നിടുന്നു

നർമ്മംനിറഞ്ഞ വർത്തമാനങ്ങളിലൂടെ നന്മനിറഞ്ഞ ജീവിതത്തിലൂടെ മലയാളചലച്ചിത്രലോകത്ത് ഒൗപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്നു കൊച്ചിൻഹനീഫ. കൊച്ചിൻഹനീഫയില്ലാതെ മലയാളസിനിമ 13 വർഷംപിന്നിടുന്നു. ഹാസ്യാത്മകമായ ആ മനസുംചിന്തയും അഭിനയവും ഇന്നും മലയാളസിനിമയിൽജീവിക്കുന്നു. വെറുമൊരുസാധാരണക്കാരനായിരുന്നു ഹനീഫിക്ക. തിരക്കഥാകൃത്തിന്റെയോ, സംവിധായകന്റെയോ ഗമയൊന്നും ആ മുഖത്ത്‌ ലവലേശം തെളിഞ്ഞിരുന്നുമില്ല. ക്യാമറയ്ക്ക്മുന്നിലും പിന്നിലും, ജീവിതത്തിലും, പച്ചയായമനുഷ്യൻതന്നെയായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ ഹാസ്യമായിരുന്നു കൊച്ചിന്‍ഹനീഫയുടെ മുഖമുദ്ര. “ആസാനേ… ” എന്ന ആവിളി. അംഗവിക്ഷേപങ്ങളില്ലാതെ, അതിഭാവുകത്വമില്ലാതെ ഹനീഫപകര്‍ന്നുതന്നഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍സമ്മാനിച്ചു. വില്ലനായിവന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായിരുന്നു. “വാത്സല്യം”പോലൊരു മെഗാഹിറ്റ്സിനിമയുടെ സംവിധായകനാണ് എന്നമേല്‍വിലാസത്തിലല്ല ഹനീഫ കൊമേഡിയനായി തിളങ്ങിയത്. അതിനുംമുമ്പ് പക്കാവില്ലന്‍വേഷങ്ങളില്‍നിന്ന് സംവിധായകനായി മാറിയപ്പോഴും ഇതായിരുന്നു
admin:
Related Post