വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. രണ്ടാഴ്ചക്കകം റിപ്പോർട്ട നൽകണമെന്നും നിർദ്ദേശം.
ലീഗയുടെ മൃതശരീരം ദഹിപ്പിക്കുവാൻ മണിക്കൂറുകൾ മാത്രം ഉള്ളപ്പോഴാണ് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് വന്നത്. ലിഗ കൊല്ലപ്പെട്ട കേസിൽ വ്യക്തത വരാതെ മൃതശരീരം ദഹിപ്പിക്കരുത് എന്നായിരുന്നു സുരേഷ് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.
