
കോഴിക്കോട് : ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം. നൽപത് പവൻ സ്വർണം കവർന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ട്റായ ഡോ. ഗായത്രിയുടെ വീട്ടിൽ നിന്നാണ് ഞയാറാഴ്ച പുലർച്ചെ 40 പവൻ സ്വർണം കവർന്നത്. മോഷ്ടാവ് എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലർച്ചെ 1: 55ന് മോഷ്ടാവ് വീട്ടിലേക്ക് എത്തുന്നതും ഗെയിറ്റ് കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷ്ടാവ് വീട്ടിലേക്ക് എത്തിയതും. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് വീട്ടിനകത്ത് കയറിയ കള്ളൻ കിടപ്പുമുറിയിലുള്ള അലമരായിലും മേശയിലും സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണമാണ് കവർന്നിരിക്കുന്നത്.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ മാസം 11 മുതൽ ഡോ ഗയത്രിയും കുടുംബവും വീട്ടിലില്ലായിരുന്നു. വീട് പൂട്ടിയിട്ട് തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇവർ പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് അലമാര തുറന്ന നിലയിലും സ്വർണം അപഹരിച്ചതായും കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടിയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. മുൻപ് പൂട്ടികിടന്ന വീട്ടിൽ നിന്ന് 25 ലക്ഷം കവർന്നതിലും കേസ് നിലനിൽക്കുകയാണ്.
robbery at kozhikode
