ഓർത്തഡോക്സ് സഭയിലെ പീഡനം വൈദികൻ സുപ്രിം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. നാലാം പ്രതി ജെയ്‌സ് ജെ ജോർജ് തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകും. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുമുൻപ് ഒളിവിലുള്ളവരെ അറസ്ററ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

