കാർ സ്ഫോടനം: അമിത്ഷായുമായി സംസാരിച്ച് മോദി; ഡൽഹിയിൽ ഹൈ അലർട്ട്; അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

ന്യുഡൽഹി: ഡൽഹിയിലുണ്ടായ കാർ സ്ഫോടനത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദേശീയ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു. ഡൽഹിയിലുടനീളം ഹൈ അലർട്ട് പ്രഖ്യാപിച്ചു. ചെങ്കോട്ട, ചാന്ദ്നി ചൗക്ക്, കാശ്മീരി ഗേറ്റ് തുടങ്ങിയ പഴയ ഡൽഹി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.അടുത്തുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സുരക്ഷാ ശക്തമാക്കി. ഇന്നലെ തന്നെ ഡൽഹിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ പോലീസ് നടത്തിയ പരിശോധനയിൽ 2,900 കിലോഗ്രാം സ്ഫോടകവസ്തു പിടിച്ചെടുത്തിരുന്നു.ഈ കണ്ടെത്തലും ചെങ്കോട്ട സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടോ എന്നത് അന്വേഷണം നടക്കും.

ഡൽഹി പോലീസ് പൊതുജനങ്ങളെ ചെങ്കോട്ടയും ചാന്ദ്നി ചൗക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഔദ്യോ​ഗിക നിർദേശങ്ങൾ പാലിക്കാൻ പൊലീസ് മുന്നറിയിപ്പും നൽകി. പരിക്കേറ്റവരുടെ ചികിത്സ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു, 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം ഏകദേശം 7 മണിയോടെ ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷന്റെ സമീപത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.സ്‌ഫോടനത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. നാഷണൽ സെക്യൂരിറ്റി ഗാർഡ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (, ഫോറൻസിക് വകുപ്പ് എന്നിവയിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

newdelhi blast

By admin