രാജ്യത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി നിസാമുദ്ദീന്‍, തിരിച്ചറിയേണ്ടത് പതിനായിരങ്ങളെ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതിനിടെ ഡല്‍ഹിയിലെ നിസാമുദ്ദീനിലെമതസമ്മേ കോവിഡ് 19 വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് നിസാമുദ്ദീന്‍. മാര്‍ച്ച് 19ന് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 ഓളം പേരാണ് മത സമ്മേളനത്തില്‍ പങ്കെടുത്തത്.വീണ്ടും 500 പേര്‍ പങ്കെടുത്തു. ഇതില്‍ 280 പേര്‍ വിദേശികളാണ്. നിലവില്‍ 300ലധികം പേര്‍ വൈറസ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിസാമുദ്ദീനില്‍ ഇതുവരെ ഏഴ് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവര്‍  ഈ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരം പേരില്‍നിന്ന് എത്ര ആളുകളിലേയ്ക്ക് വൈറസ് പകര്‍ന്നിരിക്കാമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളില്‍ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

admin:
Related Post