ആത്‍മഹത്യ ചെയ്ത യുവ കശുവണ്ടി വ്യവസായിയുടെ ഭൗതിക ശരീരവുമായി റോഡ് ഉപരോധിച്ചു

കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം(01/10/2018) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിമൂലം കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യചെയ്ത ശ്രീ . ബിനുരാജ് (45) കർഡിയം കാഷ്യു കമ്പനി, കൊല്ലം ഉടമയുടെ ഭൗതിക ശരീരം കൊല്ലംചിന്നക്കട നാഷണൽ ഹൈവേ റോഡിന് കുറുകെ മണിക്കൂറുകളോളം പൊതുദർശനത്തിന് വച്ചുആദരാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് വ്യവസായികളും തൊഴിലാളികളും പ്രതിഷേധംരേഖപെടുത്തി . തുടർന്ന് വൻ വാഹനജാഥയായി കേരളപുരത്തെ മരണപ്പെട്ട വ്യവസായിയുടെവസതിയിലെത്തി അനുശോചനവും രേഖപെടുത്തി.

കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതിയുടെ സംസ്ഥാന കൻവീനർ രാജേഷ്. കെസംസ്ഥാന പ്രസിഡന്റ് ഐ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽനിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര-കേരള സർക്കാറുകളോട് ഉന്നയിച്ചആവശ്യങ്ങൾ ചുവടെ ചേർക്കുന്നു.

1) കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികളെപ്പറ്റിയും വ്യവസായികൾ ആത്മഹത്യ ചെയ്യുംഎന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ ത്തന്നെ നടന്ന വ്യവസായിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവക്കുക.

2) സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ് വ്യവസായിയുടെ കുട്ടികളുടെ വിദ്യാഭ്യാസവുംകുടുംബത്തിന്റെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കക.

3) സർക്കാർ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന വ്യവസായിയുടെ ഭാര്യക്ക് സർക്കാർജോലി നൽകുക.

4) വ്യവസായികളുടെയും കുടുംബങ്ങളുടെ ആത്മഹത്യ കൂടുവാനുള്ള  സാഹചര്യത്തിൽവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിച്ചുസർഫാസി ആക്ട് മുൻ നിർത്തി ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കിരാത നടപടികളിൽ നിന്നുംവ്യവസായികളെ സംരക്ഷിക്കുക.

admin:
Related Post