
മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനമാണ് പ്രധാനമായും ചർച്ചയായത്. യുകെയിലെ 9 സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകളാരംഭിക്കും. നേരത്തേയുണ്ടായ കരാറനുസരിച്ച് ഗുരുഗ്രാമിൽ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്രായേൽ പലസ്തീൻ യുദ്ധവും റഷ്യ യുക്രൈൻ യുദ്ധവും ചർച്ചയായി. കിയെർ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയും ബ്രിട്ടൻ ബന്ധങ്ങൾ ശക്തമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു.
100-ലധികം ബ്രിട്ടീഷ് ബിസിനസ് പ്രമുഖരടങ്ങുന്ന സംഘമാണ് സ്റ്റാര്‍മറിനൊപ്പം ഇന്ത്യയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്. സ്കോച്ച് വിസ്കി കമ്പനികളും സംഘത്തിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വിസ്കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിരുന്നു.
british pm india visit
