സിനിമ മേഖലയിൽ നിന്ന് തനിക്കു മോശമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പ്രമുഖ നടി പ്രിയങ്ക ചോപ്ര

ബോളിവുഡും കടന്നു ഹോളിവുഡിൽ എത്തി നിൽക്കുന്ന പ്രിയങ്കയുടെ ഓരോ വിശേഷങ്ങളും സിനിമ ആരാധകർ സ്വീകരിക്കാറുള്ളത്. ഇന്ത്യയിലും പുറത്തും നിരവധി ആരാധകരുള്ള താരം ഒരർത്ഥത്തിൽ ഗ്ലോബൽ ഐക്കൺ എന്ന പട്ടം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. പ്രിയങ്കയുടെ ആദ്യ ഹിന്ദി ചിത്രമാണ് അനിൽ ശർമ്മ സംവിധാനം ചെയ്ത ദി ഹീറോ : ലവ് സ്റ്റോറി ഓഫ് എ സ്പൈ 2003 ൽ. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം.

 അന്താശ് ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രക്കു ലഭിക്കുകയുണ്ടായി. എന്നാൽ നേട്ടങ്ങളുടെ കൊടുമുടിൽ നിൽക്കുമ്പോഴും തനിക്കും സിനിമ മേഖലയിൽ നിന്ന് മോശമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു പ്രിയങ്ക വെളിപ്പെടുത്തുന്നു. നായകനും നായികയും തമ്മിലുള്ള ഇന്റിമേറ്റ് സീൻ ചിത്രികരിക്കുന്നതിനിടെയായിരുന്നു സംവിധായകൻ തന്നോട് പാന്റ് മാറ്റി അടിവസ്ത്രം ഒന്ന് കാണിക്കാൻ ആവശ്യപെട്ടത്. തന്റെ സ്റ്റൈലിഷിനോട് പോലും സംവിധായകൻ ഇതിനെ പറ്റി സംസാരിച്ചെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. സംവിധായാകനോട് താൻ ഇക്കാര്യം സംസാരിച്ചപ്പോൾ എന്തു വന്നാലും അടിവസ്ത്രം കാണിച്ചേ തീരൂ എന്നാണ് പറഞ്ഞത്. ഇതോടെ താൻ ആ ചിത്രത്തിൽ നിന്ന് പിന്മാറി. അതെ സംവിധായകൻ തന്റെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി മോശമായി പെരുമാറി എന്നും അയ്യാളുടെ സംസാരവും പെരുമാറ്റവും തന്നെ വല്ലാതെ ചൊടിപ്പിച്ചെന്നും പ്രിയങ്ക വ്യക്തമാക്കി. നടൻ സൽമാൻ ഖാൻ തന്നെ അന്ന് രക്ഷിച്ചതെന്നും പ്രിയങ്ക പറഞ്ഞു. ‘അൺഫിനിഷ് ‘ എന്ന തന്റെ പുസ്തകത്തിലൂടെയാണ് പ്രിയങ്ക സിനിമ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതകളെ കുറിച്ച് വെളിപ്പെടുത്തിയത്.

admin:
Related Post