വെള്ളം പോലും കുടിച്ചില്ല, രാത്രി 30 ml വോഡ്ക മാത്രം; ആട് ജീവിതത്തിനായി പൃഥ്വിനടത്തിയ മരണ ഡയറ്റിങ് ഇതാണ്

ബെന്യാമിന്റെ ആടുജീവിതം മലയാളത്തിന്റെ സർവകാല റെക്കോർഡുകളും തകർത്താണ് ബോക്സോഫീസിൽ കുതിച്ചു പായുന്നത്. പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ഇന്ത്യയൊട്ടാകെ ചർച്ചയായി മാറി കഴിഞ്ഞു. പല അറബ് രാജ്യങ്ങളും ചിത്രം വിലക്കുമെന്ന് പറഞ്ഞെങ്കിലും പലയിടത്തും ഇതിന് അയവും ലഭിച്ചു. ഇപ്പോഴിതാ ആട് ജീവിതത്തിലെ നജീബായി പൃഥ്വിരാജ് മാറിയ ട്രാസ്ഫർമേഷനെ കുറിച്ച് ചിത്രത്തിന്റെ ഛായാഗ്രഹകൻ സുനിൽ കെ. എസ് പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

ചിത്രീകരണത്തിന് മുന്നാരുക്കമായി മൂന്ന് ദിവസം പട്ടിണി കിടന്ന് ഉച്ചമുതൽ വെള്ളം പോലും കുടിക്കാതെ, രാത്രി 30 ml വോഡ്ക കൂടി കഴിച്ച ശേഷമാണ് പിറ്റേന്ന് ഉച്ചയ്ക്ക് പൃഥ്വിരാജ് ഷോട്ടിന് വേണ്ടി എത്തിയത്. പൃഥ്വിരാജിനെ ചെയറിൽ കൊണ്ടുവന്നിരുത്തി ഷോട്ട് എടുത്ത് അതുപോലെ തിരിച്ചുകൊണ്ടാക്കും. ഷോട്ട് കഴിഞ്ഞ് ഇരുന്നാൽ പൃഥ്വിക്ക് എഴുന്നേൽക്കാനായി ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ഡ്രൈൻഡ് ആയിരുന്നു പൃഥ്വിരാജ്. അന്നത്തെ ദിവസം ആ ഷോട്ട് മാത്രമേയൊളളൂ.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുനിൽ കെ. എസ് പറഞ്ഞത്.

“ഓരോ ഷോട്ടിനും സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയൊളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആണ്. തലേ ദിവസം ഉച്ചമുതൽ വെള്ളം കുടിച്ചിട്ടില്ല, രാത്രി 30 ml വോഡ്ക കൂടെ കൊടുത്തു. അതുകൂടെ കൊടുത്തു കഴിഞ്ഞപ്പോൾ ശരീരത്തിലെ മുഴുവൻ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആവും.വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം തരം​ഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്

admin:
Related Post