
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉന്നയിച്ച തടസ്സങ്ങൾ കോടതി നീക്കി. സിനിമ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. യാതൊരു വൈകലും കൂടാതെ എത്രയും വേഗം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു.
വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപുള്ള ചിത്രമായതിനാൽ ആരാധകരും രാഷ്ട്രീയ കേന്ദ്രങ്ങളും വലിയ ആവേശത്തോടെയാണ് ഈ വാർത്തയെ കാണുന്നത്. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തിൽ വിജയം നേടിയതോടെ ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ജനനായകൻ’ സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ്.സെൻസർ ബോർഡ് അപ്പീൽ പോകും
