ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഊർജിതം; 65 പേരെ ഇന്ന് രക്ഷപ്പെടുത്തി; 190 പേരെ സുരക്ഷിതമായി മാറ്റി സൈന്യം

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ തകർന്ന ഉത്തരകാശി ജില്ലയിൽ പ്രവർത്തനങ്ങൾ ഊർജിതമായി സൈന്യം. ദുരന്തത്തിൽപ്പെട്ട 65 പേരെ രക്ഷാപ്രവർത്തനം നടത്തി മാറ്റ്‌ലിയിലേക്ക് ഹെലികോപ്റ്റർ വഴി എത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ വേഗത്തിലാക്കാൻ ഹിമാലയൻ ഗ്രാമമായ ധരാലിയിലേക്ക് നൂതന ഉപകരണങ്ങൾ വ്യോമമാർഗം എത്തിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയതായി സേന പറഞ്ഞു. ഇതുവരെ ഏകദേശം 190 പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് കണക്ക്.

മേഘവിസ്ഫോടനവും കനത്ത മഴയും ബാധിച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രി ധാമി സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. . അതേസമയം, പിപ്പൽകോട്ടിക്ക് സമീപമുള്ള കുന്നിൻചെരുവിൽ നിന്ന് പാറക്കഷ്ണങ്ങൾ പതിച്ച് ബദരീനാഥ് ദേശീയ പാത തടസ്സപ്പെടുകയും ചെയ്തു. ശക്തി പ്രാപിക്കുന്നതിനാൽ, ഗംഗോത്രി ധാമിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് അധികൃതർ മുൻഗണന നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നിന്നുള്ള 16 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജൽഗാവ് കളക്ടർ ആയുഷ് പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് നിരവധി ഹോട്ടലുകൾ നിർമ്മാണത്തിലിരുന്നതിനാൽ, നാട്ടുകാരെയും വിനോദസഞ്ചാരികളെയും കൂടാതെ, കാണാതായവരിൽ തൊഴിലാളികളും ഉൾപ്പെടാം.

uttar kashi flood update

By admin