
തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന സമരം ബല പ്രയോഗത്തിലും അറസ്റ്റിലേക്കും. കേരള സർവകലാശാല ആസ്ഥാനം എസ്എഫ്ഐ പ്രവർത്തകർ കയ്യടക്കി. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവർണറുടെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ഗവർണർക്കെതിരായ സമരം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിൽ മുഴുവൻ മനുഷ്യരും സമരത്തിന് െഎക്യദാർഡ്യം പ്രഖ്യാപിക്കുമെന്ന് എസ്എഫ്ഐ നടത്തി. വി.സി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദവും രംഗത്തെത്തി. വരും ദിവസങ്ങളിൽ രാജ് ഭവൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സൂചന നൽകി.
. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകളിലേക്കു എസ് എഫ് ഐ നടത്തിയ മാർച്ചാണ് സംഘർഷത്തില് കാലാശിച്ചത്. കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിസിക്കെതിരെ എസ് എഫ് ഐ പ്രതിഷേധ മാർച്ച് . എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.കയർ വെച്ച് കെട്ടിയ ഗേറ്റ് സമരക്കാർ അറുത്തുമുറിച്ചു അകത്തേക്ക് കയറാനുള്ള ശ്രമംപൊലീസ് തടഞ്ഞു.
State-wide strike by SFI
