നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി; അശ്ലീല രംഗ അഭിനയ പരാതിയിൽ നടിക്ക് ആശ്വാസം

കൊച്ചി: സിനിമയിലെ അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം തട്ടിയെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സ്റ്റേ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കോടതി കണ്ടെത്തൽ. സെൻസർ ബോർഡ് അംഗീകരിച്ച ദേശീയപുരസ്കാരം വരെ വാങ്ങിയ സിനിമകളിലാണ് താൻ അഭിനയിച്ചതെന്നും അതിനാൽ തന്നെ കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടി ശ്വേതയുടെ ഹർജി. രം. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തിൽ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിക്കുന്നത്.

തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രതിനീർവേദം, കാമസൂത്ര അടക്കം വർഷങ്ങൾക്ക് മുൻപ് ചിത്രീകരിക്കുകയും പ്രദർശനത്തിന് എത്തുകയയും ചെയ്ത സിനിമകളുടെ പേരിലാണ് നടിക്കെതിരെ പരാതിയെത്തിയത്. രാജ്യത്ത് സെൻസർ ചെയ്‌ത ഈ ചിത്രങ്ങളിലൊക്കെ അഭിനയിച്ചതിന്റെ പേരിൽ പുരസ്കാരങ്ങളും തേടിയെത്തിയ നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എന്നാൽ താൻ നീലചിത്ര അഭിനയത്തിന്റെ പരിധിയില്ല ചിത്രം എന്നതും കോടതി പരിശോധിക്കും. സാങ്കേതികമായി കേസ് എടുക്കുന്നതിൽ പൊലീസും കുഴങ്ങിയ കേസായിരുന്നു. ഹർജിക്കാരന്റെ ആവശ്യം പലതവണ പൊലീസ് നിരാകരിച്ചതോടെയാണ് ഹൈക്കോടതിയെ ഹർജിക്കാരൻ സമീപിച്ചത്. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതക്കെതിരെ പെട്ടന്നുയർന്ന ആരോപണം സംശയങ്ങൾ ഉയരുന്നതാണെന്നും സിനിമ മേഖല ചർച്ച ചെയ്യുന്നത്.

ലൈംഗിക ആരോപണങ്ങളോ കേസുകളോ നിലനിൽക്കുന്ന താരങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന പൊതു അഭിപ്രായം വന്നതോടെ അമ്മയിലെ ചില മുതിർന്ന താരങ്ങൾ തിര‍ഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. ഇതിൽ നടൻ ബാബുരാജ് ഉൾപ്പെടയുള്ളവരും ഉൾപ്പെടുംയ. ശ്വേതക്കെതിരെ ഉയർന്ന ആരോപണം മത്സരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ആസൂത്രണമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

Shwetha menon case, no action need, court

By admin