
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി (ഡിജിപി) ചുമതലയേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പുലർച്ചെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം, കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലും പങ്കെടുക്കും.

എന്നാൽ, കൂത്തുപറമ്പ് വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനെതിരെ സിപിഎമ്മിനുള്ളിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. വെടിവെപ്പിന് ഉത്തരവിട്ടത് റവാഡയാണെന്ന ആരോപണമാണ് വിമർശനത്തിന് കാരണം. എന്നാൽ , ഈ ആരോപണം തെറ്റാണെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.
