പൊന്മുടിയുടെ പുതിയ പേര് ശങ്കിലി

കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പൊന്മുടി. ഈ സ്ഥലത്തിന്റെ പ്രത്യേകത വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയാണ്. ഇപ്പോഴുള്ള പുതിയ വാർത്ത അനുസരിച്ചു.  തിരുവനന്തപുരം ജില്ലാ കേന്ദ്രികരിച്ച് പുതിയൊരു വന്യജീവി സങ്കേതം രുപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. പൊന്മുടിയുടെ പേരിൽ സങ്കേതം രൂപികരിക്കാനായിരുന്നു വനം വകുപ്പ് നേരത്തെ ശുപാർശ നൽകിയിരുന്നത്.

എന്നാൽ ഇപ്പോൾ ഈ കാര്യത്തിന് മാറ്റം വന്നിരിക്കുകയാണ്. പൊന്മുടിയുടെ പേരുമാറ്റി ‘ശങ്കിലി’ എന്നാക്കി വന്യജീവി സങ്കേതം രൂപികരിക്കാനാണ് ഇപ്പോഴത്തെ നീക്കാമെന്നു സൂചനകൾ. തിരുവനന്തപുരം ജില്ലയിൽ 2 വന്യജീവി സങ്കേതങ്ങളാണുള്ളത്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളാണ്. തിരുവനന്തപുരം ഡിഎഫ്ഒയുടെ കിഴിലാണ് പുതിയ വന്യജീവി കേന്ദ്രം പ്രവർത്തിക്കുക. ഇതിനു കേന്ദ്ര ഫണ്ടും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂർ എന്നി താലൂക്ക്കളിലെ ജനവാസമേഖലകൾ ഉൾപെടാത്ത പ്രദേശങ്ങളാണ് പുതിയ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ ഉൾപ്പെടുക.

admin:
Related Post