സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം യുവതിക്കെതിരെ മാതാവും സഹോദരനും രംഗത്ത്‌

തിരുവന്തപുരം: ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി.മകൾക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എതിർത്തതാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിക്കാൻ കാരണമായതെന്നും ,സ്വാമി മകളെ  ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെനും . മകളുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

പരാതി :

ശ്രീഹരി സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളുടെ പരിചയമുണ്ട്. വളരെ നല്ല രീതിയിലാണ് സ്വാമി തങ്ങളോട് പെരുമാറിയിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോള്‍ എല്ലാം സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

തന്റെ മകള്‍ക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കണം എന്ന് പറഞ്ഞതാണ് സ്വാമിയോട് പെണ്‍കുട്ടിക്ക് വിരോധമുണ്ടാവാന്‍ കാരണം.

സംഭവമുണ്ടായ മെയ് 19-ന് രാവിലെ പെണ്‍കുട്ടി സ്വാമിയോട് ക്ഷമ ചോദിക്കുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. സംഭവം ഉണ്ടായ ദിവസം രാവിലെ പത്ത് മണിയോടെ പുറത്തു പോയ പെണ്‍കുട്ടി വൈകുന്നേരം ആറ് മണിക്കാണ് തിരിച്ച് വീട്ടിലെത്തിയത്. പകല്‍ സമയം കാമുകനൊപ്പമാണ് പെണ്‍കുട്ടി ചെലവിട്ടത്.

രാത്രി ഹാളില്‍ കിടന്ന സ്വാമിക്ക് താന്‍ പാലും പഴങ്ങളും നല്‍കി അതിന് ശേഷം റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ ആണ് സ്വാമിയുടെ നിലവിളി കേള്‍ക്കുന്നത്.ചെന്നു നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയേയും ഇറങ്ങിയോടുന്ന മകളേയുമാണ് കണ്ടത്.മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ സ്വാമി പോയിട്ടില്ല.മകളുടെ കാമുകന്‍ തങ്ങളുടെ പക്കല്‍ നിന്നും 6.6 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും . കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത്‌ ലക്ഷവും നല്‍കിയതായും . അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്നു പരാതിയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി മകളുടെ മാനസികനില ശരിയല്ല. ഇതിനകം രണ്ട് തവണ അവള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇങ്ങനെ മനോനില തെറ്റിയ സന്ദര്‍ഭത്തിലാണ് മകള്‍ സ്വാമിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ വീട്ടിലേക്കാണു മകള്‍ ഓടിക്കയറിയത്‌. എന്നാല്‍ തങ്ങളെ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു സ്വാമി മകളെ ബലാല്‍സംഗം ചെയ്‌തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നു മൊഴി നല്‍കണമെന്നു നിര്‍ബന്ധിച്ചതായും പരാതിയിൽ പറയുന്നു

admin:
Related Post