കർണാടക: കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റു നോക്കുന്ന വോട്ടെടുപ്പാണ് കർണാടകയിലേത്. 224 മണ്ഡലങ്ങളിൽ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിൽ എട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോ ടിഞ്ച് മത്സരമാണു നടക്കുന്നത്. ജെഡി-എസും ശക്തമായി രംഗത്തുണ്ട്. ചൊവ്വാഴ്ച വോട്ടെണ്ണും.