ജയലളിതയുടെ മരണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ രാമസീത


ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിക്കുന്നതിനു മുൻപ് തന്നെ ജയലളിത മരിച്ചിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രിയിലെ മുൻ ഡോക്ടർ രാമസീത .ചെന്നൈയിലെ ഒരു പൊതു ചടങ്ങിൽ സംസാരിക്കവെയാണ് ഡോക്ടർ ഈ വിവരം പുറത്ത് വിട്ടത് .ജയലളിതയെ ആശുപത്രിയിൽ കൊണ്ടുവന്ന ദിവസം അത്യാഹിത വിഭാഗത്തിൽ ജോലി നോക്കുകയായിരുന്നു ഡോക്ടർ രാമസീത. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജയലളിത മരിച്ചിരുന്നു എന്നും . എന്നാൽ അധികൃതർ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും രാമസീത വെളിപ്പെടുത്തി. ഇതിനാൽ ആണ് താൻ രാജി വച്ചതെന്നും ഡോക്ടർ പറഞ്ഞു. ഇത് അന്വേഷണ കമ്മീഷന് മുന്നിൽ പറയാൻ താൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു .ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചു ദിവസങ്ങൾക്കകം തന്നെ മറീന ബീച്ചിലുള്ള എം ജി ആർ സമാധിക്കടുത്ത് പണികൾ ആരംഭിച്ചതായും ഡോക്ടർ ചൂണ്ടിക്കാട്ടി. ജയലളിതയുടെ കവിളിലെ തുളകൾ എംബാം ചെയ്തതിനുള്ള തെളിവാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തന്നെ പോലും കാണാൻ അനുവദിച്ചിരുന്നില്ല എന്ന പനീർശെൽവത്തിന്റെ വെളിപ്പെടുത്തലിനു തൊട്ടു പിന്നാലെ ആണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.

admin:
Related Post