ജമ്മു കശ്മീർ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. 70 വാഹനങ്ങളുള്ള സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു.കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ്.അക്രമണത്തെ രാഷ്ട്രപതിയും അപലപിച്ചു. എൻഐഎയുടെ 12 അംഗ സംഘം നാളെ സംഭവ സ്ഥലത്തെത്തും. എന്നാൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചു.

thoufeeq:
Related Post