പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

ഫ്‌ലോറിഡ: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഫ്‌ലോറിഡയിലെ ഷൈല ഓ ലെറി, റയാന്‍ ഓ ലെറി എന്നീ ദമ്പതികളാണ് അറസ്റ്റിലായത്. മൂലം പതിനെട്ട് മാസം പ്രായമുളള ആണ്‍കുഞ്ഞാമ് മരിച്ചത്. സസ്യാഹാരം മാത്രമാണ് കുഞ്ഞിന് കഴിക്കാന്‍ കൊടുത്തിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കുട്ടി മരിച്ചത് പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കരള്‍വീക്കം, നിര്‍ജലീകരണം, ശ്വാസതടസം എന്നീ അസുഖങ്ങളും കുഞ്ഞിനുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ കൈകാലുകള്‍ ശോഷിച്ച അവസ്ഥയിലായിരുന്നു.
ഇവര്‍ എല്ലാവരും പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ മാത്രമാണ് കഴിച്ചിരുന്നത്. കുഞ്ഞ് മരിക്കുമ്പോള്‍ വെറും ഏഴരക്കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്.  മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിലായി കുഞ്ഞ് ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഡോക്ടറെ കാണിച്ചിരുന്നില്ല. ഇവര്‍ക്ക് മുതിര്‍ന്ന രണ്ട് കുട്ടികള്‍ വെറെയുമുണ്ട്. ഇവരും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ വനിതാ ശിശു വികസന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.  

admin:
Related Post