
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച (ഫെബ്രുവരി 17) ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇ.ഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘവും (SIT) ജയറാമിനെ ചോദ്യം ചെയ്തിരുന്നു.
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുടെ മറവിൽ സ്വർണക്കൊള്ള നടന്നതായി സൂചിപ്പിക്കുന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. പ്രാഥമിക പരിശോധനയിൽ ഏകദേശം 30 പവനോളം സ്വർണത്തിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്.
