ഇഡി റെയ്ഡ് പൂർത്തിയായി; തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ വാഹനം തകർത്തു, സംസ്ഥാനവ്യാപകമായി സി.പി.ഐ.എം പ്രതിഷേധം

തിരുവനന്തപുരം/കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് പൂർത്തിയായി. എന്നാൽ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സംഘർഷവും സി.പി.ഐ.എം പ്രവർത്തകരുടെ വ്യാപക പ്രതിഷേധവുമുണ്ടായി. തിരുവനന്തപുരത്ത് പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.ഐ.എം പ്രവർത്തകർ അടിച്ചുതകർത്തു.

തിരുവനന്തപുരത്ത് പരക്കെ അക്രമം; പോലീസ് ലാത്തിവീശി

തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി സംഘത്തിന്റെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ സി.പി.ഐ.എം പ്രവർത്തകർ പൂർണ്ണമായി തകർത്തു. ഉദ്യോഗസ്ഥരുടെ കാറുകൾ വളഞ്ഞായിരുന്നു പരക്കെ അക്രമം അഴിച്ചുവിട്ടത്.

കണ്ണൂരിലും കോഴിക്കോട്ടും പരിശോധന പൂർത്തിയായി; രേഖകളൊന്നും ലഭിച്ചില്ല

കണ്ണൂർ പാണ്ടാല്യമുക്കിലെ പിണറായി വിജയന്റെ വീട്ടിലും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും നടന്ന പരിശോധനകൾ അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി. രാവിലെ 8.30 ഓടെയാണ് പിണറായിയുടെ കണ്ണൂരിലെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. എന്നാൽ, പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട യാതൊരുവിധ രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡിയുടെ മഹസറിൽ വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിൽ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞു; ഒടുവിൽ വഴിതുറന്ന് നേതാക്കൾ

കണ്ണൂർ പാണ്ഡല്യമുക്കിലെ വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ കൂകിവിളിച്ചാണ് നേരിട്ടത്. വൻ പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് ഏറെ നേരം മടങ്ങാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നതോടെ, അവർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ഇഡി സംഘം ജില്ലയിലെ പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു.

തുടർന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ ഇടപെട്ട് പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാനായത്.

സംസ്ഥാനവ്യാപക പ്രതിഷേധം: കണ്ണൂരിലെ പിണറായി വിജയന്റെ വീടിന് മുന്നിൽ ആരംഭിച്ച പ്രതിഷേധം നിമിഷങ്ങൾക്കകം സി.പി.ഐ.എം സംസ്ഥാനവ്യാപക പ്രതിഷേധമായി മാറ്റുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ വൻ ജനരോഷമാണ് പാർട്ടി പ്രവർത്തകർ ഉയർത്തുന്നത്.

By admin