
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രതിഷേധ പ്രകടനങ്ങളെ കടയാൻ യുദ്ധ സന്നാഹമായ സുരക്ഷയൊരുക്കി സൈന്യം. തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ എന്ന തീവ്ര മത സംഘടനയുടെ പ്രതിഷേധ മാർച്ച് തടയുന്നതിനായി പാകിസ്ഥാൻ അധികൃതർ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള പ്രധാന റോഡുകൾ അടച്ചുപൂട്ടി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 9 ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ചെയർമാനെ അഭിസംബോധന ചെയ്ത ഒരു കുറിപ്പിൽ, “ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും നഗരങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ 3G/4G സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിപ്പ് പുറത്തുവിട്ടു.ആഭ്യന്തര സംഘർഷം പാകിസ്ഥാനിൽ രൂക്ഷമാകുന്നതിനിടയിലാണ് ഇന്റർനെറ്റ് ഉൾപ്പടെ വിച്ഛേദിച്ച് പുതിയ നീക്കം. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിനകത്തും പുറത്തുമുള്ള റൂട്ടുകളും മൊബൈൽ ഇന്റർനെറ്റും അടച്ചിട്ടതായി ഒലീസ് സ്ഥിരീകരിച്ചു. പ്രധാന പ്രവേശന കവാടങ്ങളിൽ പോലീസിനെ വിന്യസിക്കുകയും പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന റെഡ് സോൺ സീൽ ചെയ്യുകയും ചെയ്തു.
ഗാസയിലെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ടിഎൽപി ഇസ്ലാമാബാദിൽ ഒരു മാർച്ച് പ്രഖ്യാപിച്ചിരുന്നു, പ്രാദേശിക വെടിനിർത്തലിനോട് അനുബന്ധിച്ചായിരുന്നു ഇത്. ഇതിന് മറുപടിയായി, ആഭ്യന്തര മന്ത്രാലയം പ്രധാന റോഡുകൾ ഉപരോധിക്കാൻ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ സ്ഥാപിക്കുകയും ഇരട്ട നഗരങ്ങളിലെ മൊബൈൽ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.
Domestic unrest in Pakistan is crossing the line
