
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണ്ണം മോഷ്ടിച്ച കേസ്, ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം തട്ടിയെടുത്ത കേസ് എന്നിങ്ങനെ രണ്ട് കേസുകളിലും തന്ത്രിക്ക് കോടതി ജാമ്യം നൽകി.
അന്വേഷണ സംഘത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് ജാമ്യം തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ശക്തമായി എതിർത്തിരുന്നു. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ വിവിധ ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്നും, ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, തന്ത്രിക്ക് കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയായിരുന്നു.
