സെക്രട്ടേറിയറ്റിന് മുന്നിൽ അഞ്ചു മണിക്കൂർ നീണ്ട സംഘർഷം ഉണ്ടായി. സി.പി.എം- ബി ജെ പി പ്രവർത്തകർ പരസ്പരം വെല്ലുവിളിച്ചു. പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.സെക്രട്ടേറിയറ്റിൽ അതിക്രമിച്ച് കയറിയ ബിജെപിക്കാരായ നാല് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. പാലക്കാട്ടും കോഴിക്കോട്ടും തൊടുപുഴയിലും കർമസമിതിയുടെ മാർച്ചിൽ സംഘർഷവും നെയ്യാറ്റിൻകരയിൽ ലാത്തിച്ചാർജും ഉണ്ടായി.ഗുരുവായൂരിലും നെയ്യാറ്റിൻ കരയിലും സി.ഐമാർക്ക് പരുക്ക്. കൊല്ലത്തും തിരുവല്ലയിലും കടകൾ അsപ്പിക്കുന്നതിനിടെ സംഘർഷാവസ്ഥ. മാവേലിക്കര താലൂക്ക് ഓഫീസ് ആക്രമിച്ചു.റാന്നി- കോഴഞ്ചേരി റൂട്ടിൽ ബസിന് കല്ലേറും ഉണ്ടായി.

