വർഷങ്ങൾക്കു മുന്നേ അപ്രതീക്ഷിതമായി കീരവാണിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെ കുറിപ്പുമായി നടൻ വിനീത് ശ്രീനിവാസൻ

വർഷങ്ങൾക്കു മുന്നേ അപ്രതീക്ഷിതമായി സംഗീത സംവിധായകൻ എം എം കീരവാണിയെ പരിചയപെടാൻ ഇടയായ അനുഭവം ഷെയർ ചെയ്യുകയാണ്  നടനും ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ.  14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം കൊണ്ടുവന്ന സംഗീത സംവിധായകൻ എം എം കീരവാണിയെ അഭിനന്ദിക്കുകയാണ് സിനിമ ലോകം.

” ഏതാനും വർഷങ്ങൾക്കു മുൻപ്, ഞാൻ താമസിച്ചു കൊണ്ടിരുന്ന അപാർട്മെന്റിന്റെ എതിർവശത്തു ഒരു ഭർത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ലൊരു കുടുംബമായിരുന്നു. ഭർത്താവ് തലശ്ശേരിക്കാരനും  ഭാര്യ ആന്ധ്രാകാരിയുമായിരുന്നു.

ഞങ്ങൾ കാണുമുട്ടുമ്പോഴെല്ലാം ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം ഞാൻ അപാർട്മെന്റിലേക്കു ഡ്രൈവ് ചെയ്തു വരുമ്പോൾ പാർക്കിംഗ് ഏരിയയിൽ ഞാൻ ആ ചേച്ചിയെ കണ്ടു.

അവരുടെ കൂടെ ഒരു മധ്യവയസ് കനായ ഒരാളും ഒപ്പം ഉണ്ടായിരുന്നു. കാർ പാർക്ക്‌ ചെയ്തിട്ട് ഞാൻ അവർക്കരികിലേക്ക് പോയി. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു, ചേച്ചി കൂടെയുള്ള ആളെ എനിക്ക് പരിചയപ്പെടുത്തി, വിനീത് ഇത് എന്റെ ബ്രദർ. കൂടെയുള്ള ആൾ എനിക്കു നേരെ തിരിച്ച് പേര് പറഞ്ഞു സ്വയം പരിചയപ്പെടുത്തി. ആ പേര് കേട്ടു എനിക്കു അക്ഷരാർഥത്തിൽ നേട്ടലാണ് ഉണ്ടായത്. ഒരു സാധാരണ ദിവസം പാർക്കിംഗ് ഏരിയയിൽ വെച്ചു കണ്ടുമുട്ടിയ ആ മനുഷ്യനാണ് ഇന്നലെ അദ്ദേഹത്തിന്റെ അതിമനോഹരമായൊരു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് നേടിയിരിക്കുന്നത്, എം എം കീരവാണി എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഗോൾഡൻ ഗ്ലോബ് നേട്ടത്തിൽ സംവിധായകൻ രാജാമൗലിയെയും സംഗീത സംവിധായകൻ കീരവാണിയെയും ആർ ആർ ആർ ടീമിനെയും അഭിനന്ദി ച്ച് ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, മോഹൻലാൽ, എ ആർ റഹ്മാന്, സുജാത മോഹൻ, കെ എസ് ചിത്ര എന്നിവരും കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

admin:
Related Post