
തിരുവനന്തപുരം: ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് പിന്നാലെ കേരളത്തിലേക്കും ബോംബ് ഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ. മുംബൈ ഭീകരാക്രമണ തലവൻ എൻ.െഎ.എ കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ചയായി ഭീഷണി സന്ദേശങ്ങൾ കേരളത്തിലെ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. പാലക്കാടും, കൊല്ലം, ആലപ്പുഴ, എറണാകുളം കളക്ടറേറ്റുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയോടെ ഭീഷണി സന്ദേശം എത്തിയത്. ഈ മെയിൽ വഴിയാണ് സന്ദേശം എത്തിയത്. വിദൂരതയിൽ നിയന്ത്രിക്കുന്ന ബോംബ് സ്ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ഭീകരാക്രമണ തലവൻ തഹാവൂർ റാണയെ വിട്ടുകിട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സൂചന ഉയരുന്നുണ്ട്, കേരളത്തിലെ ബി.ജെ,പി നേതാക്കളെ ലക്ഷ്യം വച്ച് ഇന്ന് നടത്തിയ സ്ഫോടനങ്ങളും പൊലീസും ഇന്റലിജൻസും സസൂഷ്മം നിരീക്ഷിച്ച് വരികയാണ്. ബോംബ് സ്ഫോടന ഭീഷണിയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടാമായി എത്തുന്ന വിനോദ കേന്ദ്രങ്ങൾ, മാളുകൾ, ബസ് സ്റ്റാന്റുകൾ, പൊതു ഇടങ്ങളെല്ലാം പൊലീസ് പരിശോധനയിലാകും.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതും നിരീക്ഷണത്തിലാണ്. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ജില്ലയിലെ എല്ലാ ബിജെപി നേതാക്കളുടെയും വീടുകൾക്ക് സംരക്ഷണം നൽകാൻ പോലീസ് സർദേശം നൽകുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയിൽ രാത്രിയിൽ പ്രദേശത്തുകൂടി ഒരു കാർ പോകുന്നത് കണ്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകുകയും ചെയ്തു. ശോഭ സുരേന്ദ്രന്റെ വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്.
Rana tahawwur case











