HomeNewsഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുമതി

ഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്കും സ്വകാര്യ മേഖലയിലെ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമായി മാത്രമാണ് മദ്യവിൽപ്പന അനുവദിക്കുക.

ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയായിരിക്കും. ലൈസൻസ് ലഭിച്ച കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രം വിദേശമദ്യം വാങ്ങാം. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം വിൽക്കരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

ഒരു ഐടി പാർക്കിൽ ഒട്ടനവധി സ്ഥാപനങ്ങൾ ഉണ്ടായാലും ഒരു ലൈസൻസ് മാത്രമേ നൽകൂ. മദ്യശാലകൾ കമ്പനികളോട് ചേർന്ന് പ്രവർത്തിക്കണെങ്കിലും ഓഫീസുകളുമായി ബന്ധമുണ്ടാകരുത്. പ്രത്യേക വഴികളുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ സ്ഥാപിക്കാൻ പാടുള്ളൂ. ഐടി പാർക്കിലെ ജീവനക്കാർക്കും സന്ദർശകർക്കുമായി മാത്രമാണ് മദ്യം ലഭ്യമാകുക, പുറത്തുനിന്നുള്ള ആർക്കും വിൽക്കാൻ അനുമതി ഇല്ല.

ഗുണമേന്മയില്ലാത്ത മദ്യം വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു . പരാതി ഉണ്ടായാൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ ഉദ്യോഗസ്ഥൻ നടപടി എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ നടപടി ഐടി മേഖലയിലെ പുതിയ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

പ്രസിദ്ധീകരിച്ചത്: ഏപ്രിൽ 25, 2025

RELATED ARTICLES
- Advertisment -
Google search engine

Most Popular