Home Blog Page 124

സ്റ്റേഡിയങ്ങളിൽ നിന്നു് സ്‌ക്രീനുകളിലേയ്ക്ക്:ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025

0

ആരാധകനെ പ്രഥമസ്ഥാനത്തിലിരുത്തിയ പരീക്ഷണങ്ങൾ , റെക്കോർഡ് പങ്കാളിത്തത്തിന് വഴിവെച്ച ഉപഭോക്തൃകേന്ദ്രികൃത നവീകരണങ്ങൾ മുതൽ, ചരിത്രത്തിൽ ആദ്യമായുള്ള പരസ്യദാതാക്കളുടെ പങ്കാളിത്തം വരെ ( , 425+ ) , ഇതുവരെ കണ്ടിട്ടില്ലാത്ത സബ്സ്ക്രൈബർ വളർച്ചയോടെ, ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025: ഒന്നാം സ്ഥാനങ്ങളുടെ വർഷം’’ ന്റെ റിപ്പോർട്ട് ടൂർണമെന്റിന്റെ ചരിത്രാത്മക സ്വാധീനം സമഗ്രമായി രേഖപ്പെടുത്തുന്നു.

ബാലി, ഇന്തോനേഷ്യ – ജൂൺ 25, 2025: മീഡിയ പാർട്ണേഴ്സ് ഏഷ്യ (MPA) യുമായി ചേർന്ന്, ജിയോസ്റ്റാർ APOS സമ്മേളനത്തിൽ ‘ടാറ്റാ ഐപിഎൽ 2025 – A Year of Firsts’ എന്ന റിപ്പോർട്ട് പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, വ്യവസായത്തിലെ കുതിപ്പുകളും എന്നതാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം.

ജിയോസ്റ്റാർ, ലീനിയർ ടിവിയിലും ഡിജിറ്റലിലും ഐപിഎൽ അനുഭവം പൂർണ്ണമായി മാറ്റിമറിച്ചു — ആരാധകർ, ബ്രാൻഡുകൾ, പങ്കാളികൾ എന്നിവർ ലൈവ് സ്പോർട്സുമായി ബന്ധപ്പെടുന്ന രീതി പുനർനിർവചിച്ചു. ഉപയോക്താവിനെ കേന്ദ്രീകരിച്ച ഡിസൈൻ ചിന്തയുടെ അടിസ്ഥാനത്തിൽ, എല്ലാ ഉപകരണങ്ങളിലും, ഫോർമാറ്റുകളിലും, ഭാഷകളിലുമായി വ്യക്തിപരവും ഉൾക്കൊള്ളുന്നതുമായ അനുഭവങ്ങൾ ജിയോസ്റ്റാർ ഒരുക്കി.

“ടാറ്റാ ഐപിഎൽ 2025 ഒരു സീസണല്ലാതിരുന്നു — അത് ഒരു അനുഭവമായി. അത് കളിയുടെ അതിരുകൾ മറികടന്ന് കഥപറയലിലും, സംസ്കാരത്തിലും, വാണിജ്യത്തിലും ഒരുമിച്ചു ചേരുന്ന
2 / 4
ഒരു ആഘോഷമായിരുന്നു. ഓരോ സ്‌ക്രീനും വ്യക്തിപരമായി അനുഭവപ്പെടണം, ഓരോ ഇടപെടലും അർത്ഥവത്തായിരിക്കണം, ഓരോ നിമിഷവും ഓർമ്മക്കൊപ്പം നിലനില്ക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ഐപിഎൽ സീസൺ ആരാധനയുടെ എല്ലാ രൂപങ്ങളും ആഘോഷിച്ചതാണ്. സംഖ്യകളിൽ അല്ല, പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നിമിഷങ്ങളിലാണ് ഐപിഎല്ലിന്റെ യഥാർത്ഥ വിജയം.” എന്ന് ജിയോസ്റ്റാർ CEO – സ്പോർട്സ് & ലൈവ് എക്സ്പീരിയൻസസ് ആയ സഞ്ജോഗ് ഗുപ്ത പറഞ്ഞു.

കണക്റ്റഡ് ടിവിയോ മൊബൈലോ ആകട്ടെ, അനുഭവം ഡിസൈൻ ചെയ്തത് അവബോധജന്യവും ആഴത്തിലുള്ളതും ഉൾക്കാഴ്ചാധിഷ്ഠിതവുമാകാൻ വേണ്ടിയാണ്, ഇത് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കും പുതിയ മൂല്യം തുറന്നുകൊടുത്തു. ഈ ഡിസൈൻ തത്വമനുസരിച്ച് ആരാധകരുടെ ഇടപെടൽ വർധിപ്പിച്ചതിനോടൊപ്പം, വഴക്കമുള്ള പരിഹാരങ്ങൾ, ലക്ഷ്യബന്ധിതമായ എത്തിച്ചേരൽ, എല്ലാ പ്ലാറ്റ്ഫോമുകളിലുമുള്ള അളക്കാവുന്ന ഫലങ്ങൾ എന്നിവയിലൂടെ പരസ്യദാതാക്കൾക്കും വിതരണ പങ്കാളികൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുത്തു. ഇതിന്റെ ഫലമായി, ടൂർണമെന്റ് വ്യവസായത്തിലെ ആദ്യത്തെ നേട്ടങ്ങളുടെ ഒരു പ്രദർശനമായി മാറി.

ഒന്നാം സ്ഥാനങ്ങളുടെ വർഷം – IPL 2025 പ്രധാന ഹൈലൈറ്റുകൾ

പ്രമാണം (Scale)

  • 1.19 ബില്യൺ മൊത്തം റീച്ച്: ടിവിയിൽ 537 മില്യൺ, ഡിജിറ്റലിൽ 652 മില്യൺ – ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയത്
  • 426 മില്യൺ പ്രേക്ഷകർ IPL ഫൈനൽ കണ്ടു
  • JioHotstar സബ്സ്ക്രൈബർമാർ: 300 മില്യൺ, Android-ൽ 1.04 ബില്യൺ ഡൗൺലോഡുകൾ
  • 55.2 മില്യൺ പീക്ക് കോൺകറൻസി
  • 235 മില്യൺ Connected TV റീച്ച്
  • 417 മില്യൺ മൊബൈൽ റീച്ച്
    3 / 4
  • 514 ബില്യൺ മിനിറ്റുകൾ ട്രാക്ക് ചെയ്യുന്ന ടൂർണമെന്റ് വാച്ച് ടൈം
  • 129 മില്യൺ Star Sports HD ദർശകർ
  • 840 ബില്യൺ മിനിറ്റ് ആകെ വാച്ച് ടൈം
  • സ്റ്റാർ സ്‌പോർട്സിലെ ഐപിഎൽ കാണികളിൽ 47% പേർ സ്ത്രീകളാണ്.

എൻഗേജ്മെന്റ് (Engagement)

  • MaxView 3.0 ഉപയോഗിച്ചത് മൊബൈൽ വിയ്യൂവർസ്‌ന്റെ 30%
  • പ്രാദേശിക ഭാഷാ റീച്ച് വളർച്ച (YoY): ഹിന്ദി: +31%; തെലുങ്ക്: +87%; തമിഴ്: +52%; കന്നഡ: +65%; ബെംഗാളി: +34%; ഹരിയാന: +47%
  • 3.83 ബില്യൺ സോഷ്യൽ മീഡിയ ഇന്ററാക്ഷനുകൾ
  • 44% മൊബൈൽ ദർശകർ ‘ജീറ്റോ ധൻ ധന ധൻ’ പ്ലേ-എലോംഗ് ഗെയിം കളിച്ചു

ബ്രാൻഡുകൾ (Brand)
•● ജിയോസ്റ്റാറിലെ പരസ്യദാതാക്കളുടെ വർഷമായിരുന്നു അത്, 425+ പരസ്യദാതാക്കൾ; 40 സവിശേഷ വിഭാഗങ്ങളിലായി 270+ പുതുമുഖങ്ങൾ

● മാർക്കറ്റ് ലീഡർമാർ മുതൽ വെല്ലുവിളികൾ നേരിടുന്നവർ വരെ, 9 വിഭാഗങ്ങളിലായി 32 ബ്രാൻഡുകൾ നീൽസന്റെ തേർഡ് പാർട്ടി measurement പ്രയോജനപ്പെടുത്തി.

സാങ്കേതികവിദ്യ (Technology)

  • Multicam 16:9: ബാറ്റർ കാം, ബോളർ കാം, സ്റ്റംപ് കാം എന്നിവയ്ക്ക് ഇടയിൽ സ്വിച്ച് ചെയ്യാം
  • 360° / VR Streaming: മൊബൈലിലും JioDive പോലുള്ള VR ഡിവൈസുകളിലും ലൈവ് ആകാം
    4 / 4
  • MaxView 3.0: വെർട്ടിക്കൽ കാഴ്ച; സ്വൈപ്പ് അപ്പ് – ഹൈലൈറ്റുകൾ, സ്വൈപ്പ് സൈഡ് – മറ്റു ക്യാമറ ആംഗിളുകൾ
  • CTV വോയ്സ് അസിസ്റ്റ് സെർച്ച്: ശബ്ദത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന hands-free അനുഭവം
  • FAST ചാനലുകൾ: പരസ്യ പിന്തുണയുള്ള, സൗജന്യമായ ടാറ്റാ ഐപിഎൽ ഡെഡിക്കേറ്റഡ് ചാനലുകൾ
  • AI സപ്പോർട്ടഡ് Highlights: മത്സരാനന്തരം കുറച്ച് മിനിറ്റുകൾക്കകം ഓട്ടോമാറ്റിക് ഹൈലൈറ്റുകൾ ലഭ്യമായത്
  • ലൈവ് ട്രാൻസ്ലേഷൻ (AI): വിദഗ്ദ്ധരുടെ കമന്ററികൾ തൽക്ഷണം പലഭാഷകളിലേക്കു് മാറ്റം
  • കാഴ്ചക്കാരില്ലാത്തവർക്കായുള്ള ഓഡിയോ വിവരണം
  • ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചുള്ള ലൈവ് വിവരണം

പൂർണ്ണ റിപ്പോർട്ട് ലഭ്യമാകുന്നത് ഇവിടെ: www.jiostar.com / www.aposlive.com

ജിയോസ്റ്റാർ ഭാവിയിലേക്കുള്ള ദിശയിൽ മുന്നേറുമ്പോൾ, ടാറ്റാ ഐപിഎൽ 2025 സംയുക്തമായ അനുഭവങ്ങൾ, ടെക്‌നോളജി, കഥ, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയുടെ യാഥാർത്ഥ്യമായി മാറുന്നു – ആരാധകർക്കും ബ്രാൻഡുകൾക്കും ഒരേ പോലെ മറക്കാനാകാത്ത അനുഭവമായി മാറുന്നു.

റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0

തെലങ്കാന : റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഇതോ തുടർന്ന് ബെംഗളൂരു – ഹൈദരാബാദ് ട്രെയിൻ നിർത്തേണ്ടിവന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ചു കയറ്റിയെതെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. നിലവിൽ യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ച് കയറ്റിയത് ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയിൽ വീഡിയോയും പ്രചരണമാണ്.

തെലങ്കാന : റെയിൽവേ ട്രാക്കിൽ യുവതി കാർ ഓടിച്ചു കയറ്റി. തെലങ്കാനയിലെ ശങ്കർപള്ളിയിലാണ് സംഭവം. ഇതോ തുടർന്ന് ബെംഗളൂരു – ഹൈദരാബാദ് ട്രെയിൻ നിർത്തേണ്ടിവന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ചു കയറ്റിയെതെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു. നിലവിൽ യുവതി റെയിൽവേ ട്രാക്കിൽ കാർ ഓടിച്ച് കയറ്റിയത് ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയിൽ വീഡിയോയും പ്രചരണമാണ്.

Car railway track accident

മൂന്ന് ഡോർ ഥാർ എത്തുന്നു ഇന്ത്യൻ കളം നിറയാൻ; അതിശയിപ്പിക്കുന്ന ലുക്ക് ; ചിത്രം വൈറൽ

0

ഥാർ മുഖം മിനുക്കി അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഫീച്ചറുകളില്‍ മാറ്റം ഉണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങളില്ലാതെയാണ് ഫേസ്‌ലിഫ്റ്റഡ് മോഡല്‍ എത്തുക. മാറ്റങ്ങളില്‍ പലതും ഥാര്‍ റോക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. മിഡ് ലൈഫ് മേക്ക് ഓവറിലെത്തുന്ന ഥാറിലെ പ്രധാന മാറ്റങ്ങളെ അറിയാം.

മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ കാബിന്റെ ചിത്രങ്ങള്‍ അടക്കം ഇത്തവണ പുറത്തുവന്നിട്ടുണ്ട്. കറുപ്പ് തീം തന്നെയാണ് കാബിനില്‍ തുടരുന്നത്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഥാര്‍ റോക്‌സില്‍ നിന്നും 3 ഡോര്‍ ഥാറിലേക്കും എത്തുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കിലും പുതിയ ഥാറില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളാനാവില്ല. ഫ്രണ്ട് ഡോര്‍ പാനലിലേക്ക് പവര്‍ വിന്‍ഡോ സ്വിച്ച് കണ്‍ട്രോള്‍ പാനല്‍ മാറ്റിയിട്ടുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടോഗിള്‍ സ്വിച്ചുകള്‍, മാനുവല്‍ ഗിയര്‍ നോബ്, സീറ്റ് അപോള്‍സ്ട്രി എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു.

Thar new facelift

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

0

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി.വോർക്കാടി സ്വദേശി ഹിൽഡ മൊറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ ഇവരെയും തീകൊളുത്തി.

ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയിൽ ഹിൽഡയെയും ലോലിറ്റയെയും കണ്ടെത്തിയത്.

manjeswaram son killed mother

അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാനില്ല;ഏഴ് പേരെ രക്ഷപ്പെടുത്തി

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. . ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.റോഡ് ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ് .

alaknanda river bus accident

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

0

തമിഴ്‌നാട് : വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചത്.

പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലിൽ തേയിലത്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

valparai tiger attack

പകുതിയിലേറെ ബസുകളുടെ കാലാവധി കഴിയാറായി; കേന്ദ്രം നിർദേശം കടുപ്പിച്ചാൽ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകും

0

തിരുവനന്തപുരം: 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശം കര്‍ശനമായാല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകൾ കുരുക്കിലാകും. അടുത്ത 11 മാസത്തിനുള്ളില്‍ നിലവിൽ ഓടുന്ന പകുതി ബസുകളും കാലഹരണപ്പെടും. 5062 ബസുകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന കോര്‍പറേഷന്‍ ദിവസം 4200 ബസുകളാണ് നിരത്തില്‍ ഇറക്കുന്നത്. അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹന വ്യൂഹമായിരിക്കും. അധികാരമേറ്റ് ഒരുവര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന 25 ശതമാനം ബസുകളും കാലപ്പഴക്കത്തില്‍ പിന്‍വലിക്കേണ്ടിവരും. മേയ് മാസത്തോടെ 2014 ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിയും. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ സര്‍ക്കാരും കോര്‍പറേഷനും വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം.

ഒമ്പത് വര്‍ഷത്തിനിടെ 544 ബസുകളാണ് വാങ്ങിയത്. ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം 143 ബസുകള്‍ വാങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്‍വലിക്കപ്പെടുന്ന ബസുകള്‍ക്ക് ഇവ പകരമാകില്ല. 2030 ല്‍ പൊതുഗതാഗത രംഗത്ത് നിന്നും ഡീസല്‍ ബസുകള്‍ പൂര്‍ണമായി പിന്‍വലിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നിലനില്‍ക്കെ ഇപ്പോള്‍ വാങ്ങുന്ന ഡീസല്‍ ബസുകള്‍ എത്രകാലം ഉപയോഗിക്കാന്‍ കഴിയുമെന്നതിലും ആശങ്കയുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദായ 1194 ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പറേഷനുകള്‍ക്ക് ഇന്‍ഷുറന്‍സ് അനിവാര്യമല്ലെന്ന വ്യവസ്ഥയാണ് സഹായകരമായത്. രജിസ്‌ട്രേഷന്‍ റദ്ദായ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കില്ല. പകരം നഷ്ടപരിഹാരം കോര്‍പറേഷന്‍ നല്‍കും.

KSRTC bus registration

കേരളത്തിന്റെ ഐടി-എഐ രംഗത്തെ സ്വപ്നപദ്ധതി സ്മാർട്ട്സിറ്റിയിൽ പ്രവർത്തനസജ്ജമാകുന്നു

0
default

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളിലൂടെ 30,000 ത്തിലേറെ പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കും

ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 28ന് നിർവ്വഹിക്കും

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിൻ ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ ജൂൺ 28ന് പ്രവർത്തനം ആരംഭിക്കുന്നു. ഐടി-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുമായാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്.1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർത്ഥ്യമായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. വിദ്യാസമ്പന്നരായ കുട്ടികൾക്ക് നാട്ടിൽ തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ് ലുലു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് – റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോർട്ടിക് പാർക്കിങ്ങ്, 1300 കൺവെൻഷണൽ പാർക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും.

ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.

ടിയർ 2 നഗരങ്ങളിൽ കൊച്ചിയുടെ ഭാവി മുന്നിൽ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്ക്സിലൂടെ ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരം.

മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കമ്പനികൾക്ക് കൂടുതൽ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. മറ്റ് മെട്രോ നഗരങ്ങളേക്കാൾ മൂന്നിലൊന്ന് വാടക ചെലവ് മാത്രമാണ് കൊച്ചിയിലുള്ളത്. കുറഞ്ഞ ജീവിതചെലവ്, മെട്രോ, വാട്ടർമെട്രോ കണക്ടിവിറ്റി, മികച്ച ഭക്ഷണശാലകൾ, പ‍ഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ കൊച്ചിയെ ശ്രദ്ധേയമാക്കുന്നു.

ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതൽ വേഗത പകരുകയാണ് ലുലു ട്വിൻ ടവറുകളെന്നും, ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.

ട്വിൻ ടവറുകൾ കൂടി പ്രവർത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ക്ടച്ചർ പ്രൊജ്ക്ടാണ് യാഥാർത്ഥ്യമാകുന്നത്.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് ,ലുലു ഐടി പാർക്ക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട, തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Lulu IT smart city

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബിക്കു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ ഒരുക്കുന്ന ആലി ഫസ്റ്റ് ലുക്ക് റിലീസായി

0

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച “ആലി” സിനിമയുടെ ഫസ്റ്റ്ലുക്ക് പ്രകാശിതമായി. ചിത്രത്തിലെ പ്രധാന ആർട്ടിസ്റ്റുകളുടെ സോഷ്യൽ മീഡിയ ഹാൻ്റിൽസിലൂടെയായിരുന്നു പ്രകാശനം നടന്നത്.

കേരള -തമിഴ്നാട് അതിർത്തിയിൽ, തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ മുല്ല എന്ന സുന്ദരിയായ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായിട്ടാണ് മലയാളിയായ ഒരു ആയുർവേദ ഡോക്ടർ കടന്നു വരുന്നത്. മുല്ലയ്ക്കാരു അപകടം സംഭവിച്ചപ്പോൾ തക്കസമയത്ത് അവിടെ എത്തിയ ഡോക്ടർ അവളെ ആശുപത്രിയിലെത്തിച്ചതോടെയായിരുന്നു അത്. ആ പരിചയം അടുപ്പത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും കടന്നു. സൗണ്ട് എഞ്ചിനീയർ കൂടിയായ മുല്ലയുടെ അമ്മയും അച്ഛനും യഥാക്രമം ഹിന്ദുവും ക്രിസ്ത്യാനിയുമാണ്. അവരുടെ ബന്ധത്തെ ക്രിസ്ത്യൻ കുടുംബമായ ഡോക്ടറുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഡോക്ടറെ അവളിൽ നിന്നും അകറ്റാനായി പെട്ടെന്നു തന്നെ ഡോക്ടർക്കു വിവാഹാലോചനകൾ നോക്കി തുടങ്ങി. ഒരു നിർണ്ണായക ഘട്ടത്തിൽ അവരിരുവരും നാടുവിടാൻ തീരുമാനിച്ചു. തുടർന്ന് പ്രേക്ഷകരെ മുൾമുനയിൽ നിറുത്തുന്ന ത്രില്ലർ മുഹൂർത്തങ്ങളിലൂടെയാണ് ആലിയുടെ സഞ്ചാരം.

കഥാപശ്ചാത്തലം കേരള – തമിഴ്നാട് അതിർത്തി ആയതിനാൽ മലയാളത്തോടൊപ്പം തമിഴും ചിത്രത്തിൽ സംസാരഭാഷ ആകുന്നുണ്ട്.
ഏഴോളം വരുന്ന ഗാനങ്ങൾ ചിത്രത്തിൻ്റെ വലിയ സവിശേഷതയാണ്. മലയാളം, തമിഴ്, ഹിന്ദി, അറബിക് സോംഗുകളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക തന്നെയാണ്. അറബിക് സോംഗ് മാത്രം ട്രാൻസ് ലേഷൻ വേണ്ടി വന്നു.

കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

ബാനർ, നിർമ്മാണം-മൻഹർ സിനിമാസ് & എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം – ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം – റിനാസ് നാസർ, എഡിറ്റിംഗ് – അബു ജിയാദ്, ഗാനരചന – ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം – കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം – കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി, കല – അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും – സിസിലി ഫെർണാണ്ടസ്, ചമയം – ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ – ശ്രീധർ, കാസ്റ്റിംഗ് ചീഫ് – ഡോ. രജിത്കുമാർ, കോറിയോഗ്രാഫി – അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് – എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് – അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ – ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാലകൃഷ്ണൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് ‘പ്രിൻസ് ആൻഡ് ഫാമിലി’

0

മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി” ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1.ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.

നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും ZEE5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക്‌ ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 “Most Searched” പട്ടികയിൽ ഇടം പിടിച്ചതോടെ,പ്രേക്ഷകർ ഇതിനെ ZEE5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.
ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.

റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.
മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും വാർത്തകളിൽ നിറയുന്നു. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പൻ ഗാന രംഗമാണ് ഒരുക്കികൊണ്ടിരികുന്നത്. 1000 നർത്തകർ പങ്കെടുക്കുന്ന ഗാനം, കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ചിത്രീകരിക്കുന്നത്. ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സെറ്റ് വലിയ അഭിനന്ദനം ആണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നേടുന്നത്. 10 കോടി രൂപ ചിലവഴിച്ച് ഒരുക്കുന്ന ഈ ഗാന രംഗത്തിൽ നായകനായ വിരാട് കർണ്ണയും പങ്കെടുക്കുന്നുണ്ട്. ആധുനിക ചലച്ചിത്ര സങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഈ വമ്പൻ ഗാനരംഗം ഒരു പാൻ ഇന്ത്യൻ ദൃശ്യ വിസ്മയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് മികച്ച ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വന്നത്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് യൂ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല, ദൃശ്യം 3 ഷൂട്ടിങ് ഒക്ടോബറിൽ

0

ജോർജ് കുട്ടിയും കുടുംബവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ വീണ്ടും എത്തുന്നു. ദൃശ്യം 3 യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ, ദൃശ്യം 3 യുടെ വരവറിയിച്ചുകൊണ്ടുളള മോഷൻപോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

മോഹൻലാലിന്റെ നിഗൂഢതകൾ നിറഞ്ഞ നോട്ടത്തോടെ തുടങ്ങുന്ന മോഷൻപോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്, ദൃശ്യം 2 തീയറ്ററിൽ കാണാൻ സാധിക്കാതെ പോയ പ്രേക്ഷകരുടെ വിഷമം ഇത്തവണ പരിഹരിക്കപ്പെടും, ജിത്തു ജോസഫ് എന്താണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

https://www.instagram.com/reel/DLKUGZnxk8T/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

drishyam 3 update