വിവാഹമോചനം ലഭിക്കും വരെ ഇനി സിനിമയിലേക്ക് ഇല്ല’; പൊട്ടിക്കരഞ്ഞ് നടൻ ജയം രവി

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെയാകെ നടുക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പ്രമുഖ നടൻ രവി മോഹൻ (ജയം രവി). തന്റെ വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച താരം, തന്റെ മുൻ കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കടുത്ത മാനസിക വിഷമത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കോടികൾ വിലമതിക്കുന്ന സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട് നിലവിൽ താൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

തുടർച്ചയായ സൈബർ ആക്രമണങ്ങളിലും അപമാനങ്ങളിലും മനംനൊന്താണ് താരം വാർത്താസമ്മേളനം വിളിച്ചുചേർത്തത്. വാർത്താസമ്മേളനത്തിൽ ജയം രവി പങ്കുവെച്ച ഞെട്ടിക്കുന്ന വിവരങ്ങൾ താഴെ നൽകുന്നു:

  • വിവാഹമോചനം ലഭിക്കും വരെ സിനിമയിലേക്ക് ഇല്ല: “എന്റെ ഡിവോഴ്സ് ലഭിക്കുന്നത് വരെ ഇനി ഞാൻ അഭിനയിക്കില്ല. എനിക്ക് നേരെ നടക്കുന്ന അനാവശ്യമായ അപമാനങ്ങൾ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നെ തകർക്കാൻ നോക്കുന്നവർക്ക് ഒളിച്ചിരുന്ന് ആക്രമിക്കാതെ നേരിട്ട് എന്റെ ഓഫീസിലേക്ക് വരാം. ഇത്രയും നാൾ മിണ്ടാതിരുന്നത് എന്റെ മണ്ടത്തരമായിപ്പോയി. ഇനി ഞാൻ ഈ സാതുവായിരിക്കില്ല,” താരം വിതുമ്പിക്കൊണ്ട് മുന്നറിയിപ്പ് നൽകി,.
  • എല്ലാം അവർക്ക് നൽകി, എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് പോലുമില്ല: “ഞാൻ സമ്പാദിച്ചതെല്ലാം അവരുടെ കൈകളിലാണ് ഏൽപ്പിച്ചത്. എന്റെ പേരിൽ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. മുൻ കുടുംബവുമായി ചേർന്നുള്ള ഒരൊറ്റ ജയിന്റ് അക്കൗണ്ട് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഞാൻ എവിടെ പണം സ്വൈപ്പ് ചെയ്താലും അവർ എന്നെ ചോദ്യം ചെയ്യുമായിരുന്നു. പറയാൻ പറ്റാത്തത്ര വലിയ അന്യായങ്ങളാണ് ആ വീട്ടിൽ എനിക്ക് നേരെ നടന്നത്,” താരം വെളിപ്പെടുത്തി.
  • മക്കളെ കാണാൻ അനുവദിക്കുന്നില്ല: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തന്നെ പൂർണ്ണമായി ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണെന്ന് താരം പറഞ്ഞു. “എന്നെ തകർക്കാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ ജീവനോടെ ഇരിക്കരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ കുട്ടികളെപ്പോലും അവർ എന്നെ കാണാൻ അനുവദിക്കുന്നില്ല. എന്റെ പാസത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളത്?,” അദ്ദേഹം ചോദിച്ചു,.
  • കെനിഷയ്ക്കെതിരെയുള്ള സൈബർ ആക്രമണം: ഗായിക കെനിഷ ഫ്രാൻസിസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും താരം ശക്തമായി പ്രതികരിച്ചു. “സൈബർ ബുല്ലിംഗ് നടത്തി നിങ്ങൾ കെനിഷയെ ഇല്ലാതാക്കി. എന്നെ മനസ്സിലാക്കിയ ഒരു പെൺകുട്ടിയാണവർ. മനോഹരമായ സ്ത്രീകളോടൊപ്പം അഭിനയിക്കുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്നെ തകർക്കാൻ വേണ്ടി മാത്രമാണ് അവർ ഈ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇതിനെതിരെ ഞാൻ നിയമപരമായി മുന്നോട്ട് പോകും,” ജയം രവി വ്യക്തമാക്കി,.
  • മാതാപിതാക്കളുടെ മുന്നറിയിപ്പും ഫെമിനിസവും: ഈ വിവാഹബന്ധത്തിന് തുടക്കത്തിൽ തന്നെ മാതാപിതാക്കൾ എതിരായിരുന്നുവെന്ന് താരം ഓർത്തു. “എന്റെ അച്ഛനും അമ്മയും കൈകൂപ്പി കാലിൽ വീണ് പറഞ്ഞതാണ് ആ കുടുംബവുമായുള്ള ബന്ധം വേണ്ടെന്ന്. സ്ത്രീകൾക്ക് അവകാശങ്ങൾ വേണമെന്ന് സിനിമകളിലൂടെ സംസാരിച്ചവനാണ് ഞാൻ. ‘പേരാൺമൈ‘ പോലുള്ള ചിത്രങ്ങളിൽ സ്ത്രീകളുടെ ശക്തിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്താണ് ഫെമിനിസമെന്ന് ഇവർക്കറിയാമോ?,” ജയം രവി ചോദിച്ചു,.
  • സിനിമയിലെ ചിലർക്കെതിരെ കടുത്ത വിമർശനം: സിനിമാരംഗത്തുള്ള ചിലർക്കെതിരെയും താരം രൂക്ഷവിമർശനം ഉന്നയിച്ചു. തന്റെ കുടുംബജീവിതം തകർക്കാൻ ചില നടിമാരും പ്രമുഖ നടന്മാരും ശ്രമിച്ചുവെന്നും, മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ നടക്കുന്ന ഇവർ ഇപ്പോൾ ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുന്നത് വലിയ നാടകമാണെന്നും താരം ആഞ്ഞടിച്ചു,.

തന്റെ 23 വർഷത്തെ സിനിമാ ജീവിതത്തിൽ 95 ശതമാനം സിനിമകളും വിജയമായിരുന്നുവെന്നും സംസ്ഥാന അവാർഡും കലൈമാമണി പുരസ്കാരവും സ്വന്തം അധ്വാനം കൊണ്ട് നേടിയതാണെന്നും താരം ഓർമ്മിപ്പിച്ചു,. തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച്, നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചതിന് ശേഷം മാത്രമേ ഇനി സിനിമയിലേക്ക് മടങ്ങിയെത്തുകയുള്ളൂ എന്ന് പറഞ്ഞാണ് താരം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

By admin