71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ;അവാർഡ് ജേതാക്കൾ

ന്യൂഡൽഹി: 2025-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളും കലാകാരന്മാരും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.

മികച്ച ചിത്രം
ഹിന്ദി ചിത്രം 12ത്ത് ഫെയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. വിദ്യാർത്ഥി ജീവിതത്തിന്റെ പ്രചോദനാത്മക കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

മികച്ച സംവിധാനം
ദി കേരള സ്റ്റോറി (ഹിന്ദി) സംവിധാനം ചെയ്ത സുദീപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നടനും നടിയും

  • ഷാരൂഖ് ഖാൻ (ജവാൻ, ഹിന്ദി), വിക്രാന്ത് മാസി (12ത്ത് ഫെയിൽ, ഹിന്ദി) എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
  • മിസിസ് ചാറ്റർജി വേഴ്സസ് നോർവേ (ഹിന്ദി) എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയ്ക്ക് അംഗീകാരം
മലയാള ചിത്രങ്ങൾക്കും കലാകാരന്മാർക്കും ഈ വർഷം ശ്രദ്ധേയമായ അംഗീകാരം ലഭിച്ചു:

  • ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി.
  • പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി.
  • പൂക്കാലം ചിത്രത്തിന്റെ എഡിറ്റിംഗിന് മിഥുൻ മുരളിക്കും, 2018 എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിന് മോഹന്ദാസിനും പുരസ്കാരം ലഭിച്ചു.

മറ്റ് പ്രധാന പുരസ്കാരങ്ങൾ

  • മികച്ച ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കി പ്രേം കഹാനി (ഹിന്ദി).
  • മികച്ച തമിഴ് ചിത്രം: പാർക്കിംഗ്.
  • മികച്ച തെലുങ്ക് ചിത്രം: ഭഗവന്ദ് കേസരി.
  • മികച്ച കന്നഡ ചിത്രം: കണ്ടീലു- ദി റേ ഓഫ് ഹോപ്പ്.
  • മികച്ച അനിമേഷൻ/വിഷ്വൽ എഫക്ട്സ്: ഹനുമാൻ (തെലുങ്ക്).
  • മികച്ച ഗായകൻ: പിവിഎൻ എസ് രോഹിത് (പ്രേമിസ്തുനാ, ബേബി, തെലുങ്ക്).
  • മികച്ച ഗായിക: ശിൽപ റാവു (ചലിയ, ജവാൻ, ഹിന്ദി).

പ്രത്യേക പരാമർശം
അനിമൽ (ഹിന്ദി) എന്ന ചിത്രത്തിന്റെ റീ-റെക്കോർഡിംഗ് മിക്സറായ എം ആർ രാജാകൃഷ്ണന് പ്രത്യേക പരാമർശം ലഭിച്ചു.

By admin