കുൽഭൂഷന്‍റെ പുതിയ വീഡിയോ : വ്യാജമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാക്ക് ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്‍റെ പുതിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. ഡിസംബർ 25ന് കുൽഭൂഷണെ കാണാൻ ഭാര്യയ്ക്കും അമ്മയ്ക്കും അനുവാദം നൽകിയിരുന്നു. ഇവരുടെ കൂടികാഴ്ചക്ക് ശേഷം ദിവസങ്ങൾക്കുള്ളിലാണ് പാക്കിസ്ഥാൻ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഭാര്യയും അമ്മയും കുൽഭൂഷണെ കാണാൻ എത്തിയതിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയാണ് പാക്കിസ്ഥാൻ പുറത്തുവിട്ട പുതിയ വീഡിയോയിൽ കുൽഭൂഷണ്‍ പറയുന്നത്. അമ്മയെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്ന ഒപ്പമുണ്ടായിരുന്ന നയന്ത്രണ ഉദ്യോഗസ്ഥന്‍റെ പെരുമാറ്റമെന്ന് കുൽഭൂഷണ്‍ പറഞ്ഞു. ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നത് കാണാമായിരുന്നു. തന്‍റെ ഭാര്യയുടെയും അമ്മയും കണ്ണുകളിൽ ഭയം നിറഞ്ഞിരിക്കുകയായിരുന്നു. എന്തിനാണ് അവർ പേടിക്കുന്നത്. സംഭവിക്കാനുള്ളത് സംഭവിച്ചു. അവരെ ഭയപ്പെടുത്തിയത് പോലെ തോന്നുന്നുവെന്നും കുൽഭൂഷണ്‍ പറയുന്നു. കൂടാതെ കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച പാക്കിസ്ഥാന് കുൽഭൂഷണ്‍ നന്ദി പറയുന്നതും വീഡിയോയിലുണ്ട്.

ഭാര്യയും അമ്മയും കുൽഭൂഷണുമായി സംസാരിക്കുന്ന ചിത്രമാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. ഇവരോടൊപ്പം ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി.സിംഗും ഉണ്ടായിരുന്നു.

എന്നാല്‍ പാക്കിസ്ഥാൻ കുൽഭൂഷന്‍റെ ഭാര്യയോടും അമ്മയോടും അപമര്യാദയായാണ് പെരുമാറിയതെന്നു ഇന്ത്യ ആരോപണം ഉയര്‍ത്തിയിരുന്നു. കുൽഭൂഷന്‍റെ ഭാര്യയുടെ താലിമാല വരെ പാക്കിസ്ഥാൻ ഊരിവാങ്ങിച്ചുവെന്നും ഷൂ പോലും ധരിക്കാൻ അനുവദിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. മാത്യഭാഷയിൽ കുൽഭൂഷണോട് സംസാരിക്കാൻ ഇരുവരെയും പാക്കിസ്ഥാൻ അനുവദിച്ചില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ പരാതിപ്പെട്ടിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാൻ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

admin:
Related Post