സിദ്ദാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ കുറ്റപത്രവുമായി സി.ബി.ഐ; 21 പ്രതികൾ; കൊലക്കുറ്റം അന്വേഷണ പരിധിയിൽ

വയനാട്: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ മരിച്ച പൂക്കോട് വെറ്റിനറി സർവകാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ എഫ്‌ഐആറുമായി സി.ബി.ഐ.‌കേസ് ഏറ്റെടുത്ത് മൂന്നാം നാളാണ് സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസിൽ ആകെ 21 പ്രതികളാണ് കേസിലുള്ളത്.

‌മൊത്തം 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ. മുഹമ്മദ് ഡാനിഷ്, റഹാന്‍ ബിനോയ്, ആകാശ് എസ്.ഡി, അഭിഷേക് എസ്, ശ്രീഹരി ആര്‍.ഡി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വാ തണ്ണിക്കോട്, അഖില്‍ കെ, കാശിനാഥന്‍ ആര്‍, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അമില്‍ ഇഹ്‌സാന്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇ.കെ, ആദിത്യന്‍ വി, നസീഫ് വി, അഭി എ, പേര് രേഖപ്പെടുത്താത്ത ഒരാള്‍ എന്നിവരാണ് പ്രതികള്‍.

സിബിഐ ഡൽഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക.

കഴിഞ്ഞ മാർച്ച് 5 നായിരുന്നു സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിദ്ധാർത്ഥിന്റെ കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ സർക്കാർ നിർബദ്ധതിരാകുകയായിരുന്നു. പിന്നാലെയാണ് അതിവേ​ഗ വിജ്ഞാപനം എത്തിയത്. വിജ്‌ഞാപനം പുറപ്പെടുവിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.പിന്നാലെ ഉത്തരവിനെ സ്വാ​ഗതം ചെയ്ത് കുടുംബം രം​ഗത്തെത്തുകയും ചെയ്തു.

admin:
Related Post