കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി.കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്.കുന്ദമംഗലം സ്വദേശിയായ സുന്ദരന്റെ കുടുംബത്തിന് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശിനി കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ്.മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി സുന്ദരന്റെ ബന്ധുക്കൾ ശ്മശാനത്തിൽ സംസ്കരിച്ചു.കൗസല്യയുടെ ബന്ധുക്കൾ മോർച്ചറിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.എന്നാൽ തെറ്റ് പറ്റിയതാണെന്നും , സുന്ദരന്റെ മൃതദേഹം സ്വന്തം ചിലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.ഞായറാഴ്ചയാണ് സംഭവം.
എച്ച്.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റുമ്പോൾ മാറിയതാണ് എന്നാണ് ഫോറൻസിക് മേധാവി ഡോ. പ്രസന്നന്റെ വിശദീകരണം.20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു.ഉച്ചക്ക് രണ്ടിനും മൂന്ന് മണിക്കിടയിലാണ് സംഭവം.കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു പാണരുകണ്ടിയിൽ സുന്ദരൻ (62).ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.