സുബിയുടെ വിയോഗം ഉൾകൊള്ളാനകാത്തെ ടിനി ടോം

സിനിമ ടെലിവിഷൻ താരം സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടൽ മാറാതെ സുഹൃത്ത് ടിനി ടോം. സുബിയുടെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയിരുന്നു. ഏറെ സന്തോഷത്തിലായിരുന്നു. തികച്ചും അപ്രതീക്ഷിതമയാണ് രോഗം ബാധിച്ചത്. കരൾ സംബന്ധമായ രോഗമായിരുന്നു. പുറത്ത് അധികം ആരോടും സുബി ഇക്കാര്യം പറഞ്ഞിരുന്നില്ല. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷെ രക്ഷിക്കാനായില്ല. സുബി പോയത് ഉൾകൊള്ളാനാകുന്നിലെന്നും ടിനി ടോം കൂട്ടിച്ചേർത്തു. സുബിയുടെ കരൾ മാറ്റിവെക്കാനുള്ള തയാറെടുപ്പിലായിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ നൽകാൻ മുന്നോട്ട് വന്നിരുന്നു. എട്ട് ദിവസം കൊണ്ട് ചെയ്യണ്ട നടപടികൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കി.

സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ടാണ് ഇകാര്യങ്ങളൊക്കെ വേഗത്തിലാക്കിയത്. ശനിയാഴ്ചയോട് കൂടി കരൾ മാറ്റത്തിനുള്ള നടപടികളൊക്കെ പൂർത്തിയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായതാണ് തിരിച്ചടിയായത്. രക്തസമ്മർദ്ദം കൂടിയതും വ്യക്കയിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടർന്നതും ശാസ്ത്രക്രിയയക്ക് തടസമായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. കഴിഞ്ഞ പതിനേഴു ദിവസത്തോളം ആശുപത്രിയിൽ ചികിത്സായിലായിരുന്നു. തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷയെന്നും ടിനി ടോം പറഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സുബി സുരേഷ് (41) അന്തരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജിവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. 

admin:
Related Post