മലയാള സിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ ‘പി ജെ ആന്റണി’യുടെ ഓർമ്മകളിൽ

pj antony film actor.

മലയാള സിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ… നാടകാചാര്യൻ, ചെറുകഥകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ,തിരക്കഥക്കാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തിയ ബഹുമുഖപ്രതിഭയായ പി ജെ ആന്റണിയുടെ നാല്പാത്തിനാലാം ചരമദിനം. 1973 ൽ രാഷ്ട്രപതിയുടെ സ്വർണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡു നേടിയ പി ജെ ആന്റണി അഭിനയ രംഗത്ത് തന്റെതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാപ്രതിഭയായിരുന്നു.

1925 ജനുവരി 1 നാണ് പി ജെ ആന്റണിയുടെ ജനനം. ചെറുപ്പകാലത്തു തന്നെ കമ്മ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പിജെ തിയേറ്റേഴ്സ് എന്ന നാടക കമ്പനി രൂപവത്ക്കരിച്ചു. മലയാള നാടക വേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ പി ജെ ആന്റണി വഹിച്ച പങ്കു വളരെ വലുതാണ്. നാല്പത്തിൽ പരം നാടകങ്ങളാണ് അദ്ദേഹം എഴുതിയത്. അദ്ദേഹം നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ൽ തകഴിയുടെ ” രണ്ടിടങ്ങഴി ” എന്ന സിനിമയിൽ നായികയായി അഭിനയിക്കുവാനുള്ള അവസരം ലഭിക്കുന്നത്. കർഷകസമരവും അതിജീവനുമായി നടക്കുന്ന പച്ചയായ കഥാപാത്രമായിരുന്നു രണ്ടിടങ്ങഴിയിൽ പി ജെ ക്ക് ലഭിച്ചത്.

നിണമണിഞ്ഞ കാൽപാടുകൾ, അതിഥി, ആദ്യകിരണങ്ങൾ, കാവാലം ചുണ്ടൻ, മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, റോസി, ഭാർഗവി നിലയം, കാക്കത്തമ്പുരാട്ടി, ക്രോസ്സ് ബെൽറ്റ്‌, കാട്ടു കുരങ്ങ്, മുടിയനായ പുത്രൻ,അമ്മയെ കാണാൻ, പുന്നപ്ര വയലാർ തുടങ്ങി ഒത്തിരി സിനിമകൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തു വന്നു. ‘പെരിയാർ’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ചലച്ചിത്ര സംവിധായകനുമായി. തിലകനായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. തിലകനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടു വന്നത് പി ജെ ആന്റണിയാണ്. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ്‌ അസോസിയേഷന്റെ അഞ്ച് അവാർഡുകൾ പി ജെ ആന്റണിക്ക് ലഭിച്ചിട്ടുണ്ട്. 1974 ൽ നിർമ്മാല്യത്തിലൂടെയാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. 

admin:
Related Post