ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നീലാകാശം പോലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് നിത്യ മാമൻ എന്നിവരാണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് വനു തമഎസ്ന്ന ആണ് സംഗീതം നൽകുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.
അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.
എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.’ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ബോബൻ സാമുവൽ, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
എസ്സാ ഗ്രൂപ്പ് കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ് സംരംഭകരാണ്. നിലവിൽ ഹോട്ടലുകൾ, റിസോർട്സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ് എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് ‘എസ്സ എന്റർടൈൻമെന്റ്സ്’ എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളിൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിന്റെ പണിപ്പുരയിലുമാണ്.
ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. എഡിറ്റർ: റിയാസ് കെ ബദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മ്യൂസിക്: നിഹാൽ സാദിഖ്, , ആർട്ട്: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ് സുഹൈൽ പി പി, ഷാഫിൽ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, പ്രൊജക്റ്റ് ഡിസൈനർ: നിധിൻ പ്രേമൻ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, ഫിനാൻസ് കൺട്രോളർ: മിധുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: റിചാർഡ് ആന്റണി, ഡിസൈൻ: ജിസ്സൻ പോൾ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
ഒരു മണിരത്‌നം സിനിമയിൽ പ്രവർത്തിക്കുമ്പോൾ, തന്റെ എല്ലാ കഥാപാത്രങ്ങളെയും പ്രാധാന്യം ഉള്ള രീതിയിൽ അവതരിപ്പിക്കുന്നതിനാൽ സ്‌ക്രീൻ സമയം ഒരു പ്രശ്‌നമല്ലെന്ന് നടി തൃഷ കൃഷ്ണൻ പറയുന്നു. 2004ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് തൃഷ ആദ്യമായി മണിരത്നത്തിനൊപ്പം പ്രവർത്തിച്ചത്. പൊന്നിയിൻ സെൽവൻ-I എന്ന മഹത്തായ ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിച്ചു, അതിൽ തൃഷ ചോള രാജകുമാരി കുന്ദവായിയുടെ വേഷം അവതരിപ്പിക്കുന്നു. എസ്എസ് രാജമൗലിയുടെ ബാഹുബലി സിനിമകൾ, ആർആർആർ, കെജിഎഫ് പരമ്പരകൾ എന്നിവ സ്ത്രീകഥാപാത്രങ്ങളുടെ സ്‌ക്രീൻ സമയക്കുറവിന്റെ പേരിൽ വിമർശിക്കപ്പെട്ടു.
തൃഷയെ സംബന്ധിച്ചിടത്തോളം, അവരുടെ കഥാപാത്രത്തിന്റെ ദൈർഘ്യത്തെക്കാൾ പ്രാധാന്യം കഥാപാത്രത്തിന്റെ ആഴമാണ്. “കഥാപാത്രങ്ങൾ എത്രമാത്രം സ്വാധീനവും ശക്തവുമാണെന്ന് എനിക്കറിയാം. സ്ക്രീൻ സമയം ഒരു പ്രശ്നമല്ല. സ്‌ക്രീൻ സമയത്തേക്കാൾ, നിങ്ങളുടെ സീനുകൾക്കും നിങ്ങൾ ഒരു സിനിമയിൽ ചെയ്യുന്ന കാര്യങ്ങൾക്കും ശക്തിയും സ്വാധീനവും ഉണ്ടായിരിക്കണം. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു വിജയിയാണ്. നിങ്ങളുടെ കഥാപാത്രം ഒരു വിജയിയാണ്, തൃഷ പറയുന്നു.
ചിയാൻ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ എന്നിവരുൾപ്പെടെയുള്ള ഒരു താരനിരയാണ് പൊന്നിയിൻ സെൽവൻ-I എന്ന ചരിത്ര സിനിമയിൽ വേഷമിടുന്നത്.
എന്നാൽ വർഷം, ഗില്ലി, വിണ്ണൈത്താണ്ടി വരുവായ, 96 തുടങ്ങിയ തമിഴ്, തെലുങ്ക് ഹിറ്റുകളിലൂടെ ശ്രദ്ധനേടിയ തൃഷ, മണിരത്നത്തിന്റെ കാഴ്ചപ്പാടിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞു.
“ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയാം, ഡബ്ബിംഗിനിടെയുള്ള തിരക്കുകൾ ഞാൻ കണ്ടു. മണി സാർ കുന്ദവയെ വിഷ്വലൈസ് ചെയ്ത രീതി എനിക്കറിയാം
“സ്‌ക്രീൻ സ്‌പെയ്‌സും സ്‌ക്രീൻ സമയവും ഉള്ളതിനാൽ, നിങ്ങൾക്ക് അന്തിമ ഔട്ട്‌പുട്ട് അറിയില്ല. മണി സാറിന് മാത്രമേ അറിയൂ, പക്ഷേ ഞാൻ ചെയ്തതെല്ലാം വളരെ ഫലപ്രദമാണെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, ”അവർ കൂട്ടിച്ചേർത്തു.
മണിരത്‌നത്തിനൊപ്പം പ്രവർത്തിക്കുക എന്നത് ഒരു അഭിനേതാവിന്റെ എക്കാലത്തെയും സ്വപ്നമാണെന്നും തൃഷ പറഞ്ഞു. 20 വർഷം മുമ്പുള്ള ഒരു സ്വപ്നമായിരുന്നു അത്, ഇന്നും എല്ലാ നടന്മാരും അദ്ദേഹത്തോടൊപ്പം മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
English Summary : Screen time is not a problem, Trisha Krishnan
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 1 വെള്ളിയാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ , ചിത്രം എത്തുന്നതിന് മുൻപ് തന്നെ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റ് . ചിത്രത്തിന്റെ ഭാവി തീരുമാനമാകാത്ത കാത്തിരിപ്പിനിടയിൽ, ‘ഓവർസീസ് സെൻസർ ബോർഡ് അംഗം’ എന്ന് സ്വയം പ്രഖ്യാപിതനായ ഉമൈർ സന്ധു ചിത്രത്തെ കുറിച്ച് വിധി പറഞ്ഞെങ്കിലും ഉടൻ തന്നെ സുഹാസിനി മണിരത്നം ആ പോസ്റ്റിന് മറുപടി നൽകി,
ഉമൈർ സന്ധു ട്വിറ്ററിൽ കുറിച്ചതിങ്ങനെ , “ആദ്യ അവലോകനം PS1 ! മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗും VFX ഉം ഉള്ള അതിശയിപ്പിക്കുന്ന സിനിമാറ്റിക് സാഗ! ചിയാൻ വിക്രമും കാർത്തിയും ഷോ മുഴുവൻ കൊണ്ടുപോകും. ഐശ്വര്യ റായ് ബച്ചൻ തിരിച്ചെത്തി, അതിശയകരമായി കാണപ്പെടുന്നു! മൊത്തത്തിൽ, ചില ട്വിസ്റ്റുകളും കയ്യടിയും യോഗ്യമായ നിമിഷങ്ങളുള്ള ഒരു മാന്യമായ ചരിത്ര സാഗ. ചിത്രത്തിന് മൂന്ന് സ്റ്റാറും നൽകി.
ആ ട്വീറ്റിന് സുഹാസിനി മറുപടി നൽകി, “ദയവായി ഇത് ആരാണ്? ഇനിയും റിലീസ് ചെയ്യാനിരിക്കുന്ന ഒരു സിനിമയിലേക്കുള്ള നിങ്ങളുടെ ആക്സസ് എന്താണ്?
ഉമൈർ സന്ധുവിനോടും ഇതേ ചോദ്യങ്ങളായിരുന്നു തങ്ങൾക്കുണ്ടായിരുന്നതെന്ന് നെറ്റിസൺസ് സുഹാസിനിയുടെ ട്വീറ്റിന് നൽകിയ മറുപടിയിൽ സൂചിപ്പിക്കുന്നു. “അവൻ വ്യാജനാണ്” എന്നായിരുന്നു ഒരു ട്വീറ്റ്. “ഓവർസീസ് സെൻസർ ബോർഡ് എന്നൊന്നില്ല” എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
“മികച്ച മറുപടി . ഈ വ്യക്തിക്ക് സിനിമകളിലേക്ക് നേരത്തേ പ്രവേശനമില്ല. ഒരു വലിയ സിനിമ റിലീസ് ചെയ്യുമ്പോഴെല്ലാം വെറും വ്യാജന്മാരും കുപ്രചരണങ്ങളും,” എന്നായിരുന്നു മറ്റൊരു ട്വീറ്റ്
ഉമൈർ സന്ധു എന്ന ട്വിറ്റർ ഉപയോക്താവ് റിലീസുകൾക്ക് മുന്നേ തന്റെ വിധി പുറപ്പെടുവിക്കുന്നുണ്ട്, പലരും അദ്ദേഹത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്വിറ്റർ ബയോയിൽ അയാൾ ഒരു ‘ഓവർസീസ് സെൻസർ ബോർഡ് അംഗമാണെന്നാണ് പറയുന്നത് . ഏറ്റവും വിവാദപരമായ ടോപ്പ് സൗത്ത് & ഹിന്ദി ഓവർസീസ് ഫിലിം ക്രിട്ടിക്’ ആണ് താനെന്നും പറയുന്നു, കൂടാതെ താൻ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.
വരാനിരിക്കുന്ന ട്രെയിലറുകളെക്കുറിച്ചും ടീസറുകളെക്കുറിച്ചും ഉമൈർ പതിവായി പോസ്റ്റുചെയ്യുകയും തന്റെ വിധി പറയുകയും ചെയ്യുന്നു. സ്ഥിരീകരിക്കാത്ത ഗോസിപ്പുകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
മമ്മൂട്ടിയും അമല പോളും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്രിസ്റ്റഫറിന്റെ പൂർത്തീകരണത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംവിധായകൻ നന്ദി പറഞ്ഞു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ , “ഞങ്ങൾ ഇന്ന് പുലർച്ചെ 2 മണിക്ക് ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂർത്തിയാക്കി. 79 ദിവസത്തെ ഷൂട്ട്. മമ്മുക്ക 65 ദിവസം ക്രിസ്റ്റഫറായി കളിക്കുകയായിരുന്നു. നന്ദി, മമ്മുക്ക. എന്റെ ഓരോ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും വലിയ നന്ദി. ”
നടി അമല പോളിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത് മമ്മൂട്ടിയ്‌ക്കൊപ്പം പ്രവർത്തിക്കുക എന്ന സ്വപ്നം ക്രിസ്റ്റഫർ എന്ന ചിത്രത്തിലൂടെ അമലാപോൾ നിറവേറ്റി എന്നാണ്.
മമ്മൂട്ടിയോടും അമലാപോളിന്റെ ഈ ആഗ്രഹത്തെപ്പറ്റി പറഞ്ഞിരുന്നു , “അമല മമ്മൂക്കയുടെ വലിയ ആരാധികയാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ശരിയായ അവസരത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു. മമ്മൂക്കയോടൊപ്പം പ്രവർത്തിക്കുക എന്നത് അവളുടെ സ്വപ്നമായിരുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്ന ഓരോ നിമിഷവും അവൾ നന്നായി ആസ്വദിച്ചു.
എഴുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയാണ് ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുന്നു എന്നാണ് അദ്ദേഹം പോസ്റ്ററിന് അടിക്കുറിപ്പ് നൽകിയത്. .” ഒരു വിജിലൻറ് പോലീസിന്റെ ജീവചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ചിത്രത്തിന്റെ രചന ഉദയ്കൃഷ്ണ , നിർമ്മാണം ആർഡിഇല്യൂമിനേഷൻസ്.
English Summary : Christopher fulfills Amala Paul’s dream of working with Mammootty, finished filming Christopher
കാര്‍ത്തി നായകനാകുന്ന ചിത്രം ‘സര്‍ദാര്‍’ ടീസര്‍ പുറത്തിറങ്ങി.കാര്‍ത്തി ‘സര്‍ദാര്‍’ എന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നുവന്ന് ടീസര്‍ വ്യക്തമാക്കുന്നു. പി എസ് മിത്രനാണ് ചിത്രം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.ചിത്രത്തില്‍ റാഷി ഖന്ന,മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു.
എസ് ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മിക്കുന്നത്. ‘പ്രിൻസ്’ പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 24ന് ആണ് റിലീസ് ചെയ്യുക.
ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്റർ റിലീസായി. നായകനായ ഗോകുൽ സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അലൻ പോൾ വലംപറമ്പിൽ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.’സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ,പി ആർ ഒ-എ എസ് ദിനേശ്.
സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ സെപ്റ്റംബര്‍ മുപ്പതിന് പ്രദർശനത്തിനെത്തുന്നു. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിശാലമായ ക്യാന്‍വാസ്സിൽ,ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെ ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീന്‍ എന്റര്‍ടൈനർ ചിത്രമാണ്.
മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്.കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വ്വഹിക്കുന്നു. തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി,ഷബില്‍, സിന്റോ,സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂർ,പി ആര്‍ ഒ- എ എസ് ദിനേശ്.
മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാ കാവ്യണ് ” പൊന്നിയിൻ സെൽവൻ “. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആർ, കമലഹാസൻ എന്നിവർ ഈ ചരിത്ര നോവൽ സിനിമയാക്കാൻ പല സന്ദർഭങ്ങളിലും ശ്രമിച്ചിട്ടും നടക്കാതെ പോയത് തമിഴ് സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ടതാണ്. അവർക്ക് നിറവേറ്റാൻ കഴിയാതെ പോയത് ഇന്ന് മണിരത്നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ ചരിത്ര നോവൽ സിനിമയായാൽ അതിൽ ഒരു നിഴൽ വേഷമെങ്കിലും ചെയ്യാൻ ആഗ്രഹിക്കാത്ത നടീ നടന്മാർ ഉണ്ടാവില്ല. മണിരത്നം താര നിർണ്ണയം പൂർത്തിയാക്കിയ ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നൽകി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്നം അദ്ദേഹത്തെ നിരുത്സാഹ്‌പ്പെടുത്തിയ സംഭവം ശ്രദ്ധേയമാണ്. അത്ര മാത്രം ഒരോരുത്തരും മനസിൽ കൊണ്ട് നടന്ന് താലോലിക്കുന്ന, കോടിക്കണക്കിന് വായനക്കാരെ നേടിയ ഇതിഹാസ കഥയാണ് ” പൊന്നിയിൻ സെൽവൻ”. അതിൻ്റെ ദൃശ്യാവിഷ്‌ക്കാരം കാണാൻ ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. അതിനു മുന്നോടിയായി കഥയിലെ മുഖ്യ കഥാപാത്രങ്ങളെ കുറിച്ച് നോവലിനെ ആസ്പദമാക്കി ഒരു ആമുഖം.
പത്താം നൂറ്റാണ്ടിലാണ് പൊന്നിയിൻ സെൽവൻ കഥ നടക്കുന്നത്. ചോള സാമ്രാജ്യത്തിൻ്റെ രാജാവ് കണ്ടരാദിത്തൻ. പത്നി സെമ്പിയൻ മാദേവി. ഇവരുടെ ഏക മകൻ മധുരാന്തകൻ . കണ്ടരാദിത്തൻ്റെ കാല ശേഷം അനുജൻ സുന്ദര ചോളൻ. രാജാവായി വാഴിക്കപ്പെടുന്നു. സുന്ദര ചോളന് മൂന്നു മക്കൾ മൂത്തവൻ ആദിത്ത കരികാലാൻ , അടുത്തത് മകൾ കുന്ദവൈ, ഏറ്റവും ഇളയവൻ അരുൾമൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവൻ.
ആദിത്ത കരികാലൻ (വിക്രം):
ആദിത്ത കരികാലൻ (വിക്രം): സുന്ദര ചോളൻ്റെ മൂത്ത മകൻ. ചോള സാമ്രാജ്യത്തിൻ്റെ കിരീട അവകാശിയായ രാജ കുമാരൻ. തൻ്റെ പന്ത്രണ്ടാം വയസ്സിൽ ചേവൂർ പടക്കളത്തിൽ യുദ്ധത്തിനിറങ്ങിയവൻ. ശത്രുക്കളെ വിരട്ടിയോടിച്ചു കാഞ്ചിയിൽ ചോള കൊടി നാട്ടിയവൻ. കാഞ്ചീപുരത്ത് തൻ്റെ മാതാ പിതാക്കൾക്ക് പൊന്മാളിക പണിത്, അവരുടെ സന്തോഷം കണ്ട് സായൂജ്യമടഞ്ഞവൻ. പാണ്ഡ്യ രാജാവ് വീരപാണ്ടിയൻ്റെ തല കൊയ്തെടുത്ത കോപ കേസരി . സമാനതകളില്ലാത്ത വീര ശൂര പരാക്രമി. നന്ദിനിയുമായുള്ള പ്രണയ പരാജയത്തിൽ വെറി പിടിച്ച് യുദ്ധം ചെയ്തു.
അരുൾമൊഴി വർമ്മൻ (ജയം രവി)
അരുൾമൊഴി വർമ്മൻ (ജയം രവി): സുന്ദര ചോളൻ്റെ ഇളയ മകൻ. കഥയിലെ പൊന്നിയിൻ സെൽവൻ എന്ന പേരിൻ്റെ അവകാശി. ചോള ദേശത്തിൻ്റെ തെൻ ദിശയുടെ മാദണ്ന്ധ നായകൻ (സേനാ മേധാവി). പിൽക്കാലത്ത് ചോള നാടിൻ്റെ രാജാവായി രാജ രാജ ചോളനായി പ്രസിദ്ധി നേടി. ചോള ദേശ ജനതയുടെ ഓമന പുത്രൻ. ആനകളെ മെരുക്കുന്നതിൽ അരുൾമൊഴി വർമ്മൻ്റെ നൈപുണ്യം പ്രസിദ്ധമാണ്. സഹോദരി കുന്ദവൈയുടെ വാക്കിന് അങ്ങേയറ്റം മതിപ്പു കൊടുക്കുന്ന അനുജൻ. അനുരാധപുരത്തെ രാജാവ് അഞ്ചാം മഹിന്ദനെ യുദ്ധത്തിൽ തോൽപ്പിച്ച് അയാളെ പതുങ്ങി ജീവിക്കാൻ അവസരം ഒരുക്കി. കല, സാഹിത്യം, കെട്ടിട കല ഇത്യാതികളിൽ അതീവ തൽപരൻ. മികച്ച യോദ്ധാവ്.
കുന്ദവൈ (തൃഷ):
കുന്ദവൈ (തൃഷ): സുന്ദര ചോളൻ്റെ പുത്രി. അതീവ സുന്ദരി. ഇളയ തമ്പുരാട്ടി എന്നാണ് എല്ലാവരും കുന്ദവൈയെ വിളിക്കുന്നത്. അതീവ രാഷ്ട്രീയ ജ്ഞാനമുള്ളവൾ. ചോള രാജ കുടുംബത്തിൽ തന്നെ ബുദ്ധി കൂർമ്മത ഉള്ളവൾ. കൊച്ചു ദേശത്തിൻ്റെ രാജാക്കന്മാർ തുടങ്ങി മഹാരാജാക്കന്മാർ, എല്ലാവർക്കും ഇവളോട് വളരെ അധികം ബഹുമാനമാണ്. രാജ രാജ ചോളൻ്റെ ഭരണ കാലത്ത് അയാൾക്ക് ഭരണ നിർവഹണത്തിനുള്ള നിർദേശങ്ങൾ നൽകിയിരുന്നത് കുന്ദവൈയായിരുന്നു. തൻ്റെ സ്വന്തം ഭൂമിയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ജനങ്ങൾക്ക് വേണ്ടി ആതുരാലയങ്ങൾ (ആശുപത്രികൾ) പണിത് സന്നദ്ധ സേവകയായും ഇവൾ ജന ഹൃദയങ്ങളിൽ സ്ഥാനം നേടി.
നന്ദിനി (ഐശ്വര്യാറായ് ബച്ചൻ)
നന്ദിനി (ഐശ്വര്യാറായ് ബച്ചൻ): നാഗത്തിന് സമാനമായ സ്വഭാവത്തോടു കൂടിയവൾ. നന്ദിനിയുടെ സൗന്ദര്യത്തിൽ മയങ്ങാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇവളുടെ പകയിലൂടെയാണ് കഥാ സഞ്ചാരം. ചതിയുടെ തന്ത്രങ്ങൾ മെനയുന്നത്തിൽ അതി വിദഗ്ദ്ധയും സമർഥയുമാണിവൾ. ചോളൻമാർക്ക് എതിരായ എല്ലാ ചതികളുടെയും തലച്ചോറ് നന്ദിനിയാണ്. ആദിത്ത കരികാലൻ്റെ പൂർവ കാമുകി. സാഹചര്യത്താൽ വഞ്ചിതയായവൾ. ചോളൻമാരോടുള്ള പക വിഷ സർപ്പത്തെ പോലെ ഉള്ളിൽ പേറി നടക്കുന്നവൾ. പ്രതികാരം വീട്ടാൻ തൻ്റെ പിതാവിൻ്റെ പ്രായമുള്ള പെരിയ പഴുവേട്ടയരെ വിവാഹം ചെയ്തു.
വന്തിയത്തേവൻ (കാർത്തി)
വന്തിയത്തേവൻ (കാർത്തി): കഥയിലെ നായകൻ. വാണർ കുല രാജകുമാരൻ. ആദിത്ത കരികാലൻ്റെ ഉറ്റ സുഹൃത്ത്. പ്രസരിപ്പുള്ള യുവത്വം. സ്ത്രീകളിൽ അധികം ആകൃഷ്ടനാവുന്ന സ്വഭാവം.ആദിത്ത കരികാലൻ്റെ ചാരനായും പ്രവർത്തിക്കും. പ്രശ്നങ്ങളെ തേടി പിടിച്ച് വിലയ്ക്ക് വാങ്ങുന്ന ശീലക്കാരൻ. നല്ല സമർഥൻ, മികച്ച യോദ്ധാവ് .
മധുരാന്തകൻ (റഹ്മാൻ)
മധുരാന്തകൻ (റഹ്മാൻ): രാജാവായ കണ്ടരാദിത്യൻ മരിക്കുമ്പോൾ കിരീട അവകാശി ഏക മകൻ മധുരാന്തകനാണ്. ആ സമയത്ത് അവൻ കൈ കുഞ്ഞായിരുന്നത് കൊണ്ട് തൻ്റെ സഹോദരൻ, മധുരാന്തകൻ്റെ ഇളയച്ഛൻ സുന്ദര ചോളനെ രാജാവാക്കുന്നു. മരിക്കുമ്പോൾ സുന്ദര ചോളൻ്റെ മക്കൾ മാത്രമേ അടുത്ത രജ്യാവകാശികൾ ആവാൻ പാടുള്ളൂ എന്നും തൻ്റെ മകൻ മധുരാന്തകന് അധികാര മോഹം ഒരിക്കലും ഉണ്ടാവരുതെന്നും, അവനെ ഒരു പൂർണ്ണ ശിവ ഭക്തനായി വളർത്തണം എന്നും പറഞ്ഞു മരിക്കുന്നു. ശിവ യോഗിയായി അജ്ഞാത വാസം നടത്തി വന്ന മധുരാന്തകൻ നന്ദിനിയുടെ പ്രലോഭനങ്ങളിൽ വശംവദനായി തൻ്റെ അവകാശം പറഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ നാട്ടിലും ചോളൻമാർക്കിടയിലും പ്രതിസന്ധി സംജാതമാവുന്നു.
ആഴ് വാർ കടിയാൻ (ജയറാം)
ആഴ് വാർ കടിയാൻ (ജയറാം) : പൊന്നിയിൻ സെൽവനി അതി പ്രധാനമായ മറ്റൊരു കഥാ പാത്രം. ചോള സാമ്രാജ്യത്തിൻ്റെ മുഖ്യ മന്ത്രിയാണ് അനിരുദ്ധ ബ്രമ്മരായൻ. ബുദ്ധി രാക്ഷസൻ. ഇയാളോട് ചർച്ച ചെയ്ത ശേഷം മാത്രമേ രാജാവ് പോലും പ്രാധാന തീരുമാനങ്ങൾ എടുക്കൂ.ഇയാളറിയാതെ നാട്ടിൽ ഒന്നും നടക്കില്ല. ഒരു ഇല അനങ്ങിയാൽ പോലും അനിരുദ്ധ ബ്രമ്മരായൻ അറിയും. അതിനു കാരണക്കാരൻ ആഴ് വാർ കടിയാനാണ്. ദൂതൻ, ചാരൻ എന്നിങ്ങനെ പല മുഖങ്ങൾ ആഴ് വാർ കടിയാനുണ്ട്. അത് തൽക്കാലം സസ്പെൻസ്.
പെരിയ പഴുവേട്ടയർ (ശരത് കുമാർ)
പെരിയ പഴുവേട്ടയർ (ശരത് കുമാർ) : കൊച്ചു ദേശമായ പഴുവൂരിൻ്റെ ഭരണാധിപൻ. ചോള സൈന്യത്തിൻ്റെ ധനാധികാരി. വേളക്കാര പട എന്ന വംശത്തിൽ പെട്ടയാൾ. (രാജ കുടുംബത്തെ സംരക്ഷിക്കാൻ ശപഥം എടുത്ത വംശമാണ് ഇവരുടേത്). യുദ്ധ വേളയിൽ അറുപത്തി നാലു പരിക്കുകൾ ഏറ്റവൻ. വാർദ്ധക്യ കാലത്ത് സൗന്ദര്യ റാണിയായ നന്ദിനിയെ വിവാഹം കഴിച്ചു. വൃദ്ധനെങ്കിലും കായ ബലമുള്ള വീര യോദ്ധാവ്. പക്ഷെ നന്ദിനിയുടെ മോഹ വലയിൽ വീണ് പെരിയ പഴുവേട്ടയർ സൽപേര് കളങ്കപ്പെടുത്തി.
പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി):
പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി): കഥയിലെ സഹസികഥയാർന്ന സുന്ദരിയായ വള്ളക്കാരി കഥാപാത്രം. സമുദ്ര കുമാരി എന്നാണ് വിശേഷിപ്പിക്കുന്നത്. വള്ളം തുഴയുന്നതിൽ പൂങ്കുഴലിയുടെ നൈപുണ്യം പ്രസിദ്ധം. നായകൻ വന്തിയ തേവൻ്റെ സഹായിയും തോഴിയും. വല്ലവരായൻ വന്തിയ തേവനെ കണ്ടു മുട്ടുമ്പോൾ മുതലാണ് ഇവളുടെ സാഹസികത വെളിപ്പെടുന്നത്. വന്തിയ തേവൻ അരുൾ മൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവനുമായി ലങ്കയിൽ നിന്നു മടങ്ങവേ സമുദ്രത്തിൽ വെച്ച് കൊടുങ്കാറ്റിൽ പെട്ട് പോകുമ്പോൾ അവരെ സാഹസികമായി രക്ഷിച്ചു കരയ്ക്ക് എത്തിക്കുന്നത് ഇവളാണ്. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സമുദ്ര കുമാരി പൂങ്കുഴലി. “കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ” എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു. പൊന്നിയിൻ സെൽവനിലെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമാണിത്.
വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ” പൊന്നിയിൻ സെൽവൻ “. മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും ,സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ( പി എസ് 1) സെപ്റ്റംബർ 30 ന് നാളെ ലോകമെമ്പാടും പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റീലീസ് ചെയ്യുക. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് ഇരുന്നൂറ്റി അമ്പതിൽ പരം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നത്. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് “പൊന്നിയിൻ സെൽവൻ”. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. മണിരത്നം, ജയ മോഹൻ, കുമാര വേൽ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത് രവി വർമ്മൻ്റെ ഛായഗ്രഹണം കാണികൾക്ക് മനോഹര ദൃശ്യ വിരുന്നൊരുക്കുമ്പോൾ ഏ.ആർ.റഹ്മാൻ്റെ സംഗീതം ആസ്വാദകർക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു.
കൊച്ചി: ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ അൻമോൾ രത്‌ന അവാർഡിന് അർഹനായി. അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങി. കല്യാൺ ജൂവലേഴ്‌സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്‍റെ ബിസിനസിനോടുള്ള മാർഗദർശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്.
ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ ആശിഷ് പേത്തേ, വൈസ് ചെയർമാൻ സായം മെഹ്‌റ, കണ്‍വീനർ നിതിൻ ഖണ്ഡേൽവാൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
തന്‍റെ പിതാവിന് വേണ്ടി ഈ പ്രത്യേക ആദരവ് ഏറ്റുവാങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറഞ്ഞു. കൂടാതെ ബ്രാൻഡിന്‍റെ വിജയം രേഖപ്പെടുത്തുന്നതിൽ സമാനതകളില്ലാത്ത പങ്ക് വഹിച്ച കല്യാൺ ജൂവലേഴ്‌സ് കുടുംബത്തിന് ഇത് സമർപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രാദേശിക ബ്രാൻഡ് എന്നതിൽ നിന്ന് ആഗോള ബ്രാൻഡായുള്ള കമ്പനിയുടെ പരിണാമം വിശ്വാസമെന്ന അടിസ്ഥാന മൂല്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.ഈ വിശ്വാസമാണ് ഞങ്ങളുടെ ഉപഭോക്താക്കളിൽ പ്രതിധ്വനിച്ചത്. പ്രാദേശിക സംസ്‌കാരത്തിനനുസരിച്ചുള്ള അഭിരുചികളും തിരഞ്ഞെടുപ്പുകളും പരിഗണിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരുന്നു കല്യാണ്‍ ബ്രാൻഡിന്‍റെ ഉപയോക്താക്കളുമായുള്ള ആശയവിനിമയം. ഈ സമീപനമാണ് ഇന്ത്യയിലെ വ്യത്യസ്തമായ വിപണികളിലും വിദേശ വിപണികളിലും വിജയിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 30ന് ബോക്‌സോഫീസിൽ രണ്ട് സിനിമകൾ ഏറ്റുമുട്ടും, ഗായത്രി-പുഷ്‌കറിന്റെ വിക്രം വേദ, മണിരത്‌നത്തിന്റെ പീരിയഡ് ഡ്രാമയായ പൊന്നിയിൻ സെൽവൻ 1. രണ്ട് ചിത്രങ്ങളുടെയും ബജറ്റും സ്കെയിലും ടാർഗെറ്റ് പ്രേക്ഷകരും വ്യത്യസ്തമാണെങ്കിലും, വരാനിരിക്കുന്ന ബോക്സ് ഓഫീസ് യുദ്ധത്തെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നു.
ക്രൈം ത്രില്ലറായ വിക്രം വേദയിൽ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു, പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് ബച്ചൻ, തൃഷ, വിക്രം, കാർത്തി, ജയo രവി തുടങ്ങിയവരും ഉൾപ്പെടുന്നു. കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി, രാജരാജ ഒന്നാമന്റെ ഭരണകാലത്തെ ചോള സാമ്രാജ്യത്തിലെ പ്രക്ഷുബ്ധമായ ദിവസങ്ങളുടെ സാങ്കൽപ്പിക വിവരണമാണ് PS1.
വിക്രം വേദയുടെ സംവിധായകരായ പുഷ്‌കറും ഗായത്രിയും ഏറ്റുമുട്ടലിനെ ഒരു ബോക്‌സ് ഓഫീസ് പോരാട്ടമായി കാണുന്നില്ല. ഒരു പത്രസമ്മേളനത്തിൽ പുഷ്കർ പറഞ്ഞു, “പൊന്നിയിൻ സെൽവൻ ഒരു ക്ലാസിക് ഗ്രന്ഥമാണ്, ചോള സാമ്രാജ്യത്തിന്റെ കാലത്തെ ഗൂഢാലോചനയുടെ കഥയാണ്. നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയില്ല. ആറു വാല്യങ്ങളുള്ള ഒരു പുസ്തകമാണ് ഞാൻ അന്ന് വായിച്ചത്. ചെന്നൈയിൽ നിന്ന് വരുന്ന ഓരോ എഴുത്തുകാരനും ആ വാചകം ഒരു പ്രചോദനമാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, അവർ അവരുടേത് ചെയ്തു. രണ്ട് സിനിമകളും ആളുകൾ പോയി കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വെള്ളി-ശനി അല്ലെങ്കിൽ ശനിയാഴ്ച-ഞായർ എന്ന് ഞാൻ കരുതുന്നു. ഞാൻ തീർച്ചയായും പോയി ആ സിനിമ കാണും.” രണ്ട് സിനിമകളും കാണണമെന്ന് സെയ്ഫ് പ്രേക്ഷകരോട് അഭ്യർത്ഥിച്ചപ്പോൾ താൻ തന്റെ സിനിമയിൽ ശ്രദ്ധിക്കുമെന്ന് ഹൃത്വിക് കൂട്ടിച്ചേർത്തു.
വിക്രം വേദ ഹൃത്വിക് റോഷൻ ഗ്യാങ്സ്റ്റർ വേദയായും, അതേസമയം സെയ്ഫ് അലി ഖാൻ വേദയെ ട്രാക്ക് ചെയ്യേണ്ട വിക്രം എന്ന പോലീസുകാരന്റെ വേഷവും ചെയ്യുന്നു. അതേ പേരിൽ തമിഴിൽ ഹിറ്റായ ചിത്രത്തിന്റെ റീമേക്ക് ആയ ഈ ചിത്രത്തിൽ രാധിക ആപ്‌തേയും രോഹിത് സരഫും അഭിനയിക്കുന്നു.
English Summary : Vikram Vedha vs Ponniyin Selvan1 box office clash