Home Blog Page 134

ഹ്യൂണ്ടായിയുടെ i20 ശ്രേണിയിൽ പുതിയ മാഗ്ന എക്സിക്യൂട്ടീവ് വേരിയന്റ് അവതരിപ്പിച്ചു

0

ഹ്യൂണ്ടായിയുടെ i20 ശ്രേണിയിൽ പുതിയ മാഗ്ന എക്സിക്യൂട്ടീവ് വേരിയന്റ് അവതരിപ്പിച്ചു. 8.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള മാഗ്ന സിവിടി പുറത്തിറക്കി ഓട്ടോമാറ്റിക് പതിപ്പ് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കി. ഇത് i20 ഓട്ടോമാറ്റിക്കിന്റെ പ്രാരംഭ വിലയിൽ 9.47 ലക്ഷം രൂപയായിരുന്നത് മുതൽ ഏകദേശം 58,000 രൂപ വരെ കുറവുണ്ടാക്കി. മോഡലിന് ലഭിച്ച എല്ലാ അപ്‌ഡേറ്റുകളുടെയും ഒരു ദ്രുത വീക്ഷണം ഇതാ. 7.51 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള മാഗ്ന എക്സിക്യൂട്ടീവ് വേരിയന്റിൽ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട സുരക്ഷാ വല സുരക്ഷയുണ്ട്. ഇതിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. മുന്നോട്ട് പോകുമ്പോൾ, പുതുതായി അവതരിപ്പിച്ച മാഗ്ന സിവിടിയിൽ സാധാരണ മാഗ്ന മാനുവൽ വേരിയന്റിനേക്കാൾ ഇലക്ട്രിക് സൺറൂഫ് ഉണ്ട്. ഇതിനുപുറമെ, ദക്ഷിണ കൊറിയൻ കാർ നിർമ്മാതാവ് ബോസ് 7-സ്പീക്കർ ഓഡിയോ സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള സ്മാർട്ട് കീ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ പ്രീമിയം സവിശേഷതകളോടെ ഉയർന്ന സ്‌പോർട്‌സ് (O) ട്രിം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഒടുവിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പിൻ ക്യാമറ എന്നിവയുള്ള 25.55 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഹ്യുണ്ടായി ഇപ്പോൾ ഒരു യഥാർത്ഥ ആക്‌സസറിയായി വാഗ്ദാനം ചെയ്യുന്നു. ഈ കോംബോയുടെ വില 14,999 രൂപയാണ്, കൂടാതെ 3 വർഷത്തെ വാറന്റിയും ഉണ്ട്, ഇത് i20 ശ്രേണിയിൽ ലഭ്യമാണ്.1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ നിന്നാണ് ഹ്യുണ്ടായി i20 അതിന്റെ ശക്തി സ്വീകരിക്കുന്നത്, മാനുവൽ ഗിയർബോക്‌സിൽ 83 bhp പവറും CVT യിൽ 88 bhp പവറും നൽകുന്നു.

hyundai i20 magna details and price

ആ കണ്ടൈനറുകൾ തൊട്ടാൽ സംഭവിക്കുക പ്രവചാനീതമായ അപകടം; കേരള തീരത്തുള്ളവർ അതിജാ​ഗ്രത; ചരക്കുകപ്പലിൽ മറിഞ്ഞത് എന്താകും?

0

സ്വന്തം ലേഖകൻ

കൊച്ചി: കേരളം ഒരുപക്ഷേ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വാർത്തയാണ് ഇന്നലെ ഉച്ചയോടെ കേട്ടത്. അസാധാരണമായ വാർത്ത അറബിക്കടലിനോട് ചേർന്ന് ജീവിക്കുന്ന മലയാളികൾക്ക് ആശങ്ക വർദ്ധിപ്പിക്കുന്നതായിരുന്നു. അറബിക്കടലിൽ കൊച്ചിത്തീരത്തേക്ക് പുറപ്പെട്ട ഒരു കപ്പൽ മുങ്ങിയിരിക്കുന്നു. അശങ്ക പരത്തുന്ന രീതിയിൽ ഏറ്റവും അപകടകരമായ രാസവസ്തു കപ്പലിൽ നിന്ന് ചോർന്നിട്ടുണ്ട്. പിന്നീടാണ് വാർത്തകൾ‍ കൂടുതൽ ആഴത്തിൽ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോസ്റ്റ് ​ഗാർഡിന്റെ ഔദ്യോ​ഗിക വിശദീകരണങ്ങളും വാർത്താ കുറിപ്പുകലുമമെത്തി. അതെ തിരുവനന്തപരം വഴിഞ്ഞം തീരത്ത് നിന്ന് പുറപ്പെട്ട ചരക്ക് കപ്പൽ യാത്ര മാധ്യേ ചരിഞ്ഞിരിക്കുന്നു. ഇന്ധനവും രാസവസ്തുവും ചോർന്നു. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലായിരുന്നു മുങ്ങിയത്. ഒരു ദിനരാത്രം നീണ്ട അഹോരശ്രമത്തിനൊടുവിൽ ജീവനക്കാരെയെല്ലാം ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും രക്ഷപ്പെടുത്തി. പക്ഷേ കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെയാണ് കപ്പലിൽനിന്നു മാറ്റിയത്.

തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണ് കപ്പൽ ചെരിഞ്ഞത്. കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പൽ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ ചിലതു കടലിൽ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ ലഭിച്ചത്. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.

ശക്തമായ കാറ്റിനെത്തുടർന്നാണ് അപകടമെന്നു കരുതുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. ഇന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അതിനിടെ ടഗ് ബോട്ട് ഉപയോഗിച്ച് കപ്പൽ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം കാലാവസ്ഥ മോശമായതിനാൽ പാളിപ്പോയിരുന്നു.കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി.

ഇന്നലെ കടലിൽ വീണ കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തുടർന്നത് കപ്പൽ നിവർത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. 26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാർഡ് എത്തുമ്പോൾ. കപ്പൽ ഉയർത്താൻ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാൽ കപ്പൽ കൂടുതൽ ചരിയുകയും കൂടുതൽ കണ്ടെയ്‌നറുകൾ വീണ്ടും കടലിൽ പതിക്കുകയും ചെയ്തതോടെ നിവർത്തൽ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലിൽ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്‌നറുകൾ പൂർണമായും കടലിൽ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്.

cargo ship sinks of kerala

ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് കുളിമുറിയിൽ അത്മഹത്യാ ശ്രമം; വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ​ഗുരുതരാവസ്ഥിൽ

0

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയപ്പോഴാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് അഫാൻ.ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സ നൽകുകയാണിപ്പോൾ. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു.

Venjaramoodu murder case accuse afan, attempted suicide inside the Poojappura Central Jail

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്

0

റെഡ് അലർട്ട് (അതിതീവ്ര മഴ: 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ)

  • 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ: 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ)

  • 25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
  • 27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 28/05/2025: കണ്ണൂർ, കാസറഗോഡ്
  • 29/05/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

മഞ്ഞ അലർട്ട് (ശക്തമായ മഴ: 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ)

  • 27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
  • 28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 29/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജാഗ്രതാ നിർദേശങ്ങൾ

  • താഴ്ന്ന പ്രദേശങ്ങൾ: വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
  • നദീതീരങ്ങൾ: ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുക.
  • മലയോര മേഖലകൾ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക.
  • മത്സ്യത്തൊഴിലാളികൾ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്: വോട്ടെണ്ണൽ ജൂൺ 23-ന്

0

മലപ്പുറം, മെയ് 25, 2025 – മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് 2025 ജൂൺ 19-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും. പി. വി. അൻവർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഈ ഉപതിരഞ്ഞെടുപ്പ്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒരേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ

  • ഗസറ്റ് വിജ്ഞാപനം: മെയ് 26, 2025
  • നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 2, 2025
  • നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി: ജൂൺ 5, 2025
  • തിരഞ്ഞെടുപ്പ് തീയതി: ജൂൺ 19, 2025
  • വോട്ടെണ്ണൽ: ജൂൺ 23, 2025

പശ്ചാത്തലം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ പി. വി. അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വൈകിയാൽ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജി മൂലം ഒഴിവുവന്ന സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ തയ്യാറെടുപ്പുകൾ

കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല എ. പി. അനിൽകുമാർ എംഎൽഎയ്ക്ക് നൽകിയിട്ടുണ്ട്. സിപിഐഎമ്മിന്റെ പ്രവർത്തനങ്ങൾ എം. സ്വരാജ് ആണ് നിലമ്പൂർ മണ്ഡലത്തിൽ ഏകോപിപ്പിക്കുന്നത്. മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനും പ്രചാരണത്തിനുമുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ പ്രചാരണം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Nilambur by-election on June 19

സ്വപ്നത്തിൽ ഇറങ്ങി നടന്നാൽ എന്ത് സംഭവിക്കും; സമൂഹമാധ്യങ്ങളിൽ ചർച്ചയായി കേസിയ ; വിനീത് ശ്രീനിവാസന്റെ പാട്ടും വൈറൽ

0

കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ഹ്രസ്വചിത്രമായ കേസിയ. വിനീത് ശ്രീവിവാസൻ ആലപിച്ച മനോഹരമായ ​ഗാനം കൂടി ഉൾപ്പെട്ടതോടെ കേസിയ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നവാ​ഗതനായ ശ്യാം കുമാർ ഇ.വി സംവിധാനവും ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നത്. കഥയും തിരക്കഥയും അഭിനയവും കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്നത് ശരത് കുമാർ ഇ.വി തന്നെയാണ്. നടി ശീതൾ ജോസഫാണ് ഹ്രസ്വചിത്രത്തിൽ നായികയായി എത്തുന്നത്.

വിനീത് ശ്രീനിവാസൻ ആലപിച്ച പറന്നുയരാം എന്ന ​ഗാനം ഇതിനോടം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേസിയ” ഒരു ലൂസിഡ് ഡ്രീമിലൂടെയുള്ള യാത്രയാണ്. രാരീഷ് എന്ന യുവാവ് അഞ്ജാതമായ സ്വപ്നത്തിൽ കയറുന്നു, അവിടെ കേസിയയെ കാണുന്നു. ഇവിടെ സംഭവിക്കുന്ന ചില വഴിത്തിരുവകളാണ് കഥ പങ്കുവയ്ക്കുന്നത്. ഇവർ ഒരുമിച്ചുള്ള യാത്രയിൽ അവർ കാണുന്നത് യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണ്, പക്ഷേ ആരും അവരെ കാണുന്നില്ല—കാരണം അത് സ്വപ്നമാണ്. ഇത്തരത്തിൽ യാഥാർത്ഥ്യവും സ്വപ്നവും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. റിലീസിന് പിന്നാലെ തന്നെ കേസിയ സോഷ്യൽ മീഡിയയുടെ പ്രശംസ നേടിക്കഴിഞ്ഞു. ജാം​ഗോ ബോയിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേസിയ പുറത്തുവിട്ടിരിക്കുന്നത്.

kesiya song out now

പുതിയ കിയ കാരൻസ് ക്ലാവിസ് എംപിവി പുറത്തിറക്കി

0

കിയ ഇന്ത്യ ഒടുവിൽ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് എംപിവി പുറത്തിറക്കി, വില 11.5 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു. പുതിയ ക്ലാവിസിനായുള്ള ബുക്കിംഗുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായോ അടുത്തുള്ള കിയ ഡീലർഷിപ്പ് സന്ദർശിച്ചോ ഇത് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക 25,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കിയ ക്ലാവിസ് കിയ കാരൻസിന്റെ കൂടുതൽ പ്രീമിയം പതിപ്പാണ്, കൂടാതെ വളരെയധികം പരിഷ്കരിച്ച എക്സ്റ്റീരിയർ ഡിസൈൻ, ഷാർപ്പ് ലുക്കുകൾ, പുതിയ ഇന്റീരിയർ, അധിക സവിശേഷതകൾ, അധിക സുരക്ഷ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നു.

HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നീ ഏഴ് വേരിയന്റുകളിലാണ് കാരെൻസ് ക്ലാവിസ് ലഭ്യമാകുക. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ. മുൻവശത്ത് പ്രത്യേക ഊന്നൽ നൽകി പുനർരൂപകൽപ്പന ചെയ്ത പുറംഭാഗമാണ് എംപിവി പ്രദർശിപ്പിക്കുന്നത്, കിയയുടെ ആഗോള EV5 സ്റ്റൈലിംഗ് സൂചനകളിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു. ഗ്രിൽ ഏരിയ കൂടുതൽ കാര്യക്ഷമവും മിനിമലും ആയി കാണപ്പെടുന്നു, ആംഗുലർ എൽഇഡി ഹെഡ്‌ലാമ്പുകളും ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. വശങ്ങളിൽ, വാഹനം പുതിയ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളിലാണ് സഞ്ചരിക്കുന്നത്, ഒരു സ്റ്റാർബർസ്റ്റിനെ അനുസ്മരിപ്പിക്കുന്ന ഒരു പാറ്റേണിൽ ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

സ്റ്റാൻഡേർഡ് കാരൻസിനെ അപേക്ഷിച്ച് ക്ലാവിസിന്റെ ഉൾഭാഗം നിരവധി മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നു. മൂന്ന്-വരി ലേഔട്ട് നിലനിർത്തുന്നു, രണ്ടാം നിര സീറ്റുകൾ സ്ലൈഡ്, റീക്ലൈൻ ഫംഗ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പിന്നിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി ഒരു ഇലക്ട്രിക് വൺ-ടച്ച് ടംബിൾ സവിശേഷതയും ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് നിയന്ത്രണങ്ങളും സംയോജിപ്പിക്കുന്ന വിശാലമായ 26.62 ഇഞ്ച് ഇന്റഗ്രേറ്റഡ് സ്‌ക്രീൻ സാങ്കേതിക നവീകരണങ്ങളിൽ ഉൾപ്പെടുന്നു. മുന്നിൽ വായുസഞ്ചാരമുള്ള സീറ്റുകൾ, ഫോർ-വേ കൺട്രോളുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എട്ട് സ്പീക്കറുകളുള്ള ബോസിന്റെ ഓഡിയോ സിസ്റ്റം എന്നിവ സുഖകരമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡ്യുവൽ-പാന പനോരമിക് സൺറൂഫ് ഉയർന്ന നിലവാരം നൽകുന്നു.

kia carens clavis on roads

ദൂർഘകാല ബാറ്ററി പരീക്ഷണവുമായി ഹോണ്ട; ഇത് കലക്കും

0

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന കവിപണി ശക്തമായ വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ, ഈ മേഖലയിൽ വൈകിയെത്തിയ ഹോണ്ട പ്രായോഗികവും ജാഗ്രതയുമുള്ള ഒരു പാത സ്വീകരിക്കുകയാണ്. നിലവിൽ ഏകദേശം 1.2 ദശലക്ഷം യൂണിറ്റുകളായി ഈ സെഗ്‌മെന്റ് പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, യഥാർത്ഥ വെല്ലുവിളി ദീർഘകാല ബാറ്ററി പ്രകടനത്തിലാണെന്ന് ഹോണ്ട വിശ്വസിക്കുന്നു. ഒരു ദശാബ്ദത്തിലധികം നീണ്ടുനിൽക്കുന്ന പെട്രോൾ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, EV-കൾ 5 വർഷത്തിനുള്ളിൽ ബാറ്ററി ശോഷണം നേരിടാൻ തുടങ്ങുമെന്നും ഇത് ഉപയോക്താക്കളെ ബാറ്ററി അല്ലെങ്കിൽ വാഹനം മാറ്റിസ്ഥാപിക്കാൻ പ്രേരിപ്പിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു. ഇത് മനസ്സിലാക്കിയ ഹോണ്ട, ആക്ടിവ e: ഉപയോഗിച്ച് ബാറ്ററി സ്വാപ്പിംഗിനെ ഇപ്പോൾ പിന്തുണയ്ക്കുന്നു, അതേസമയം വിപണി ആവശ്യകതയെ അടിസ്ഥാനമാക്കി ഹോം-ചാർജിംഗ് മോഡലുകൾക്കായി വാതിൽ തുറന്നിടുകയും ചെയ്യുന്നു .

“ഇന്ത്യയിൽ, ICE മോട്ടോർസൈക്കിളുകൾ, ഉപഭോക്താവ് 10 വർഷത്തിൽ കൂടുതൽ, അല്ലെങ്കിൽ ചിലപ്പോൾ 15 വർഷത്തേക്ക് അവ സ്വന്തമാക്കും. നേരെമറിച്ച്, ഒരു ICE പോലെ 15 വർഷത്തേക്ക് EV പരിപാലിക്കാൻ കഴിയില്ല,” HMSI പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി ഒരു മാധ്യമ വൃത്താന്ത മേശയിൽ പറഞ്ഞു. “5 വർഷത്തിനുശേഷം ബാറ്ററി പ്രകടനം മോശമാകാൻ തുടങ്ങുന്നു. തുടർന്ന് ഉപഭോക്താക്കൾ ആ EV-കൾ പുതിയ EV-കൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണം… അല്ലെങ്കിൽ അവർക്ക് ബാറ്ററി മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ.”തുടർന്ന് സ്മാർട്ട്‌ഫോണുകളുടെ ഉദാഹരണത്തിലൂടെ വളർച്ചയ്ക്കുള്ള സാധ്യത അദ്ദേഹം വിശദീകരിച്ചു, “അല്ലെങ്കിൽ അവർക്ക് (ഉപഭോക്താക്കൾക്ക്) ബാറ്ററി മാത്രമേ മാറ്റിസ്ഥാപിക്കാൻ കഴിയൂ. ഉപഭോക്താക്കൾ ആ മാറ്റിസ്ഥാപിക്കൽ ചെലവ് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ, EV വിപണി വളരുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Honda ev scooter

പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി ; ക്രിസ്ത്യൻ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ പാർട്ടി ; കേരള ഫാർമേഴ്സ് പാർട്ടി പിറന്നു

0

കോട്ടയം: പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി(NFP) എന്ന പേരില്‍ രൂപവത്കരിച്ച സംഘടനയുടെ ചെയര്‍മാന്‍ കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യുവാണ്. പി.എം. മാത്യു ജനറല്‍ സെക്രട്ടറി. കോട്ടയമാണ് പാർട്ടിയുടെ ആസ്ഥാനം

വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യു പറഞ്ഞു. ഏതെങ്കിലും മുന്നണിയോട് ചേരില്ല എന്ന് പറയാനാകില്ല. രണ്ട് മുന്നണികളും കര്‍ഷകരെ കബളിപ്പിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ അവഗണിക്കുകയാണെന്നും ജോര്‍ജ് ജെ. മാത്യു പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് കര്‍ദിനാളിന് അറിയില്ലായിരുന്നു. സഭയുടെ പിന്തുണ ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചനത്തിന് ഉപയോഗിക്കുന്ന സ്പ്രിംഗ്ലര്‍, ഡ്രോണ്‍, റോക്കറ്റ് എന്നിവയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കാനാണ് ആലോചന.

ജോര്‍ജ് ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ ബിജെപി അനുകൂല രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും പുതിയ രാഷ്ട്രീയസംഘടന രൂപവത്കരിക്കുകയെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞദിവസം കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയത്ത് ‘കേരള അവകാശ സംരക്ഷണ സംഗമം’ സംഘടിപ്പിച്ചിരുന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുകയുംചെയ്തു.

kerala christian leaders starts new party

കേരളത്തിൽ കാലവർഷം എത്തി; നേരത്തെ എത്തിയത് 16 വർഷത്തിന് ശേഷം ; മഴയിൽ കനത്ത നാശനഷ്ടം

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്. സാധാരണ ജൂൺ ഒന്നോടു കൂടിയാണ് കാലവർഷം എത്തുന്നത്. 2024ൽ മേയ് 30നും 2023ൽ ജൂൺ എട്ടിനും 2022ൽ മേയ് 29നുമാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 26ന് റെഡ് അലർട്ട് ആയിരിക്കും.

24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം. തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശമുണ്ടായി. നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. മെഡിക്കല്‍ കോളജിനു മുന്നില്‍ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്കു പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 12 വീടുകള്‍ പൂര്‍ണമായും മുപ്പതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നൂറിലധികം സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. രാത്രി തടസപ്പെട്ട വൈദ്യുതി ബന്ധം പലയിടത്തും ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പെരുമ്പഴതൂരില്‍ കുട്ടപ്പന്‍ എന്നയാളിന്റെ വീട്ടിലേക്ക് രണ്ടു മരങ്ങള്‍ ഒടിഞ്ഞുവീണു. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂര്‍, ചാവടിനട, വെങ്ങാനൂര്‍, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.

അടുത്ത ഒരാഴ്ച പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമാകും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക–ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടു. വടക്കോട്ടു നീങ്ങി 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. 27 ന് മധ്യ പടിഞ്ഞാറൻ– വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. 27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 8.30 വരെ 0.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഉയർന്ന തിരയും തുടർന്നു കടലാക്രമണവും ഉണ്ടായേക്കും. 27 വരെ കേരള തീരത്തു മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

kerala weather latest update

മലബാറിന് ഫാഷൻ കാഴ്ചകളൊരുക്കാൻ ലുലു ഫാഷൻ വീക്ക് ഇന്ന് തുടങ്ങും

0

കോഴിക്കോട് :മാറുന്ന ഫാഷന് അഭിരുചികൾ മലബാറിന് സമ്മാനിക്കാൻ ലുലു ഫാഷൻ വീക്ക് ലുലുമാളിൽ മെയ് 24, 25 തീയതികളിൽ നടക്കും. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും.യു എസ് പോളോയാണ് ഫാഷന്‍ വീക്കിന്റെ പ്രധാന സ്പേൺസർ, പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ അമുക്തിയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകള്‍ അരങ്ങേറും. ഫാഷന്‍ ട്രന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ‍ അവതരിപ്പിച്ചു കൊണ്ടായിരിക്കും ഷോ മുന്നേറുക. വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. കൂടാതെ ഷോ സ്റ്റോപ്പേഴ്സായി സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖരും എത്തും. രണ്ട് ദിവസവും വൈകീട്ട് നാലിന് ഫാഷൻ ഷോ തുടങ്ങും.മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന വേറിട്ട അനുഭവമാകും മലബാറിന് ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുക. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്‌റ്റൈലിസ്റ്റുമായ ശ്യാം ഖാനാണ് ലുലു ഫാഷൻ ഷോ ഡയറക്ടര്‍. ഫാഷൻ വീക്ക് നടക്കുന്ന രണ്ട് ദിവസവും ലുലു ഹൈപ്പർമാർക്കറ്റ് , ലുലു കണക്ട്, ലുലു ഫാഷൻ എന്നിവിടെ നിന്ന് 1000 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് 500 രൂപയുടെ ​ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം.

Lulu fashion week kozhikode

കേരളത്തിൽ കാലവർഷം നേരത്തെ എത്തി; കണ്ണൂർ, കാസറഗോഡ് ഇന്ന് റെഡ് അലർട്ട്

0

കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചതനുസരിച്ച്, 2025 മെയ് 24-ന് കേരളത്തിൽ കാലവർഷം എത്തി, ഇത് സാധാരണയിലും 8 ദിവസം മുൻപാണ്. 2009 (മെയ് 23) ന് ശേഷം ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ് ഇത്തവണത്തേത്, 1990 (മെയ് 19)ന് ശേഷം രണ്ടാമത്തെ നേരത്തെയുള്ള കാലവർഷവും.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്ര മഴ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും വെള്ളക്കെട്ടിനും കാരണമായേക്കാം. ഓറഞ്ച് അലർട്ട് (115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, മഞ്ഞ അലർട്ട് (64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ) ശക്തമായ മഴയ്ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ മഴ അലർട്ട് വിവരങ്ങൾ

റെഡ് അലർട്ട് (അതിതീവ്ര മഴ: 24 മണിക്കൂറിൽ 204.4 മി.മീ.ന് മുകളിൽ)

  • 2025 മെയ് 24: കണ്ണൂർ, കാസറഗോഡ്
  • 2025 മെയ് 25: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
  • 2025 മെയ് 26: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ: 24 മണിക്കൂറിൽ 115.6 മി.മീ. മുതൽ 204.4 മി.മീ. വരെ)

  • 2025 മെയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 2025 മെയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 2025 മെയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
  • 2025 മെയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • 2025 മെയ് 28: കണ്ണൂർ, കാസർഗോഡ്

മഞ്ഞ അലർട്ട് (ശക്തമായ മഴ: 24 മണിക്കൂറിൽ 64.5 മി.മീ. മുതൽ 115.5 മി.മീ. വരെ)

  • 2025 മെയ് 27: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
  • 2025 മെയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

അപകട സാധ്യതകളും മുൻകരുതലുകളും

അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് കാരണമായേക്കാം. തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വഴിവെക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ബാധിത ജില്ലകളിലെ ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയും വേണം. അടിയന്തര സേവനങ്ങൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.