Home Blog Page 133

പാക് ഡി.ജി.എം.ഒ വെടി നിർത്തലിനായി രണ്ട് തവണ ഇന്ത്യയെ വിളിച്ചു; ഇസ്ലാമാബാദിന്റെ തീരുമാനങ്ങൾക്ക് ആത്മാർത്ഥയില്ലായിരുന്നു; പുതിയ വെളിപ്പെടുത്തൽ

0

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ ഇന്ത്യൻ സായുധ സേന ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിന് ഒരു ദിവസത്തിന് ശേഷം, സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) യുടെ ഔദ്യോഗിക സന്ദേശം ഉൾപ്പെടെ, ശത്രുത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഇന്ത്യയുമായി രണ്ടുതവണ ബന്ധപ്പെട്ടുവെന്ന് ഉന്നത വൃത്തങ്ങൾ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

എന്നിരുന്നാലും, ഈ കൈമാറ്റത്തെക്കുറിച്ച് അറിവുള്ളവരുടെ അഭിപ്രായത്തിൽ, ഇസ്ലാമാബാദിന്റെ തീരുമാനങ്ങളുടെ ആത്മാർത്ഥത സംശയാസ്പദമായിരുന്നു, കാരണം ആ ദിവസം തന്നെ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു.മെയ് 10 ന് ഉച്ചകഴിഞ്ഞ് 3:35 ന് ഡിജിഎംഒ തലത്തിലുള്ള ഒരു സംഭാഷണം നടന്നു, ഇരുപക്ഷവും വെടിനിർത്തൽ ധാരണയെക്കുറിച്ച് ചർച്ച നടത്തി. സ്ഥാപിതമായ സൈനിക ആശയവിനിമയ മാർഗങ്ങളിലൂടെയാണ് കരാർ സാധ്യമാക്കിയത്, കൂടാതെ രണ്ട് ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

മുമ്പ്, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു പത്രസമ്മേളനത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്, “പാകിസ്ഥാൻ താവളങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണങ്ങൾ” കാരണം പാകിസ്ഥാൻ ഡിജിഎംഒ തന്റെ ഇന്ത്യൻ എതിരാളിയുമായി ചർച്ച നടത്താൻ അഭ്യർത്ഥിച്ചപ്പോൾ വെടിനിർത്തൽ നിർദ്ദേശിക്കപ്പെട്ടതായി പ്രസ്താവിച്ചിരുന്നു. അതേസമയം, പഹൽഗാമിലെ മാരകമായ ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ എണ്ണം പാകിസ്ഥാനിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തി കടന്നുള്ള കൃത്യതയുള്ള ആക്രമണങ്ങളിൽ തീവ്രവാദികളും അവരുടെ സഹായികളും പാകിസ്ഥാൻ സൈനികരും ഉൾപ്പെടെ 160 ലധികം വ്യക്തികൾ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

Pakistan DGMO called India twice for ceasefire

നിസ്സാൻ മാഗ്നെറ്റ് ഇനി സി.എൻ.ജി രൂപത്തിൽ; അതിശയിപ്പിക്കുന്ന മൈലേജും ; അറിയാം ഫീച്ചർ

0

പരിസ്ഥിതി സൗഹൃദ മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി, നിസ്സാൻ മോട്ടോർ ഇന്ത്യ അവരുടെ ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവിയായ നിസ്സാൻ മാഗ്നൈറ്റിന് സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്‌മെന്റ് കിറ്റ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. 74,999 രൂപ വിലയുള്ള ഈ സിഎൻജി കിറ്റ് മെച്ചപ്പെട്ട ഇന്ധനക്ഷമതയും പെട്രോളിന് പകരം പരിസ്ഥിതി സൗഹൃദ ബദലും വാഗ്ദാനം ചെയ്യുന്നു.

സർക്കാർ അംഗീകൃത മൂന്നാം കക്ഷി വെണ്ടറായ മോട്ടോസെൻ വികസിപ്പിച്ചതും ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതുമായ സിഎൻജി റിട്രോഫിറ്റ്‌മെന്റ് കിറ്റ് കിറ്റ് ഘടകങ്ങൾക്ക് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത്. പ്രാദേശിക നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, സർക്കാർ അംഗീകൃത ഫിറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ഇൻസ്റ്റാളേഷൻ നടത്തുക.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനും ജോടിയാക്കിയാൽ മാത്രമേ സിഎൻജി ഓപ്ഷൻ ലഭ്യമാകൂ. ആദ്യ ഘട്ടത്തിൽ, ഡൽഹി-എൻസിആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കർണാടക എന്നീ ഏഴ് സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പിന്നീട് പരിപാടി രാജ്യവ്യാപകമാക്കും.

നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു, “പുതിയ നിസ്സാൻ മാഗ്നൈറ്റ് ഞങ്ങൾക്ക് ഒരു അസാധാരണ ഉൽപ്പന്നമാണ്, കൂടാതെ ഇന്ത്യയിലെ വിജയഗാഥയ്ക്ക് നേതൃത്വം നൽകി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, നിസ്സാൻ ഡീലർമാർ സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റിന്റെ രൂപത്തിൽ ഒരു ഇതര ഇന്ധന ഓപ്ഷൻ നൽകും, ഇത് ഉപഭോക്താക്കൾക്കായി അംഗീകൃത ഫിറ്റ്മെന്റ് കേന്ദ്രങ്ങളിൽ നടപ്പിലാക്കും. ഈ നീക്കം ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയുടെ മൂല്യ നിർദ്ദേശവും പ്രായോഗികതയും വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”- കമ്പനി പ്രതികരിച്ചു.

nissan magnite CNG

വിഷു ബമ്പർ അടിച്ചത് പാലക്കാടിന്; ആരായിരിക്കും ആ ഭാ​ഗ്യവാൻ

0

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിവിഷു ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ വിജയ നമ്പരുകൾ

VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046

മൂന്നാം സമ്മാനം നേടിയ വിജയ നമ്പരുകൾ
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186

ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.

vishu bumber result

പാക് സ്പോൺസേഡ് ഭീരാക്രമണങ്ങൾ അവസാനമായെന്ന് ഞങ്ങൾ കരുതുന്നില്ല; പക്ഷേ പ്രധാനമന്ത്രി തക്കതായ മറുപടി നൽകി; ഓപ്പറേഷൻ സിന്ദൂരിൽ ശശി തരൂർ

0

പനാമ സിറ്റി: ഭാരതത്തിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടിയാണ് നൽകിയതെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ സിന്ദൂറിന്റെ ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നൽകി പ്രതിനിധി സംഘത്തിനൊപ്പം പാനമയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകൾ.പനാമ അസംബ്ലി പ്രസിഡന്റ് ഡാന കാസ്റ്റനേഡയും സംഘവുമായുള്ള കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ നടപടി തുടരുമെന്നും ശശി തരൂർ വ്യക്തമാക്കി.ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരർ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യയുടെ മറുപടി വ്യക്തമായെന്നും എം പി പറഞ്ഞു.

“ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ടാായിരുന്നില്ല, എന്നാൽ ഒരു ഭീകരവാദി പോലും ശിക്ഷിക്കപ്പെടാതിരിക്കരുതെന്ന് ഞങ്ങൾ നിർബന്ധമുണ്ടായിരുന്നു. പാക് സ്പോൺസേഡ് ഭീരാക്രമണങ്ങൾ അവസാനമായെന്ന് ഞങ്ങൾ കരുതുന്നില്ല. നാളെ നിർഭാ​ഗ്യവശാൽ വീണ്ടുമൊരു ആക്രമണമുണ്ടായാൽ പനാമ ‍ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇത്തരം വിഷയങ്ങളിൽ പനാമയുമായി ധാരണയുണ്ടാക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നു. ” തരൂർ പറഞ്ഞു.“ഞങ്ങൾ ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവരാണ്, വ്യത്യസ്ത രാഷ്‌ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. പക്ഷേ ദേശീയ താൽപ്പര്യത്തിന് മുന്നിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. ഏപ്രിൽ 22-നാണ് പഹൽഗാം ഭീകരാക്രമണം നടന്നത്. കുറ്റവാളികൾക്കെതിരെ പാക് സർക്കാറിന്റെ നടപടിക്കായി ഞങ്ങൾ കാത്തിരുന്നു. എന്നാൽ അവർ ഒന്നു ചെയ്തില്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം മെയ് 7-ന്, പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ ആസ്ഥാനം ഞങ്ങൾ ആക്രമിച്ചു,” ശശി തരൂർ വിശദീകരിച്ചു.” ഇന്ത്യയെ തൊട്ടുകളിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഭീകരർക്ക് മനസ്സിലായ വർഷങ്ങളാണ് കടന്നുപോയത്. കാർഗിൽ യുദ്ധസമയത്ത് പോലും ഞങ്ങൾ നിയന്ത്രണ രേഖ കടന്നിരുന്നില്ല. 2015 ൽ ഉറിയിൽ നിയന്ത്രണ രേഖ ലംഘിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019 ജനുവരിയിൽ നിയന്ത്രണ രേഖ മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയും കടന്ന് ബാലകോട്ടിലെ തീവ്രവാദ ആസ്ഥാനം ആക്രമിച്ചു. ഇത്തവണ നിയന്ത്രണ രേഖയും അന്താരാഷ്‌ട്ര അതിർത്തിയും അതിനപ്പുറവും കടന്നാണ് പാകിസ്താന്റെ ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചത്” രാജ്യത്തി നിലപാട് ശശി തരൂർ വ്യക്തമാക്കി.

shashi tharoor about operation sindoor

ഹാരി പോട്ടറിന്റെ റീബൂട്ട് സിനിമയെത്തുന്നു ; കാസ്റ്റിങ്ങിൽ വിമർശനവുമായി സോഷ്യൽ മീഡിയ? കാരണം ഇതാണ്

0

ഹാരി പോട്ടറിന്റെ റീബൂട്ട് സിനിമയെത്തുന്നു എന്നത് മുമ്പ് വലിയ വാർത്തയായിരുന്നു. അതിനായി കഴിഞ്ഞ വർഷം മാസങ്ങൾ നീണ്ട ഗ്ലോബൽ കാസ്റ്റിങ് കോളുകൾ വിളിച്ചിരുന്നു. ഇപ്പോൾ ഈ സിനിമയിലെ കാസ്റ്റിങ് പുറത്തുവിട്ടിരിക്കുകയാണ് എച്ച്.ബി.ഒ.ഡൊമിനിക് മക്ലോഗിൻ ഹാരി പോട്ടറായും അറബെല്ല സ്റ്റാന്റൺ ഹെർമാനിയായും അലിസ്റ്റർ സ്റ്റൗട്ട് റോൺ വീസ്ലിയായും വേഷമിടും. ഓഡീഷനെത്തിയ 30,000 കുട്ടികളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത്. റോൺ വീസ്ലിയായി വേഷമിടുന്ന അലിസ്റ്റർ സ്റ്റൗട്ട് ആദ്യമായാണ് അഭിനയിക്കുന്നത്. ഡൊമിനിക് മക്ലോഗിനും അറബെല്ല സ്റ്റാന്റനും മുമ്പ് ഓരോ സീരീസുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കാസ്റ്റിങ് പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ കാസ്റ്റിങ്ങിനെ വിമർശിച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എച്ച്.ബി.ഒ കമന്റ് സെക്ഷനുകൾ ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം കുട്ടി അഭിനേതാക്കളെ സപ്പോർട്ട് ചെയ്തു കൊണ്ടും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. രണ്ട് മാസത്തിനകം പുതിയ പരമ്പരയുടെ ചിത്രീകരണം ആരംഭിക്കും. ഹാരി പോട്ടർ പരമ്പരയിലെ പ്രധാന വില്ലൻ കഥാപാത്രമായി വോൾഡ്മോർട്ടായി ഇനി ആരെത്തും എന്ന് മാത്രമാണ് അറിയാനുള്ളത്. ഹാരി പോട്ടർ സിനിമയിൽ റെയ്ഫ് ഫൈൻസായിരുന്നു വോൾഡ്മോർട്ട് ആയി വേഷമിട്ടത്.

harry potter reboot casting

മനുഷ്യ-വന്യജീവി സംഘര്‍ഷം നാടന്‍ കുരങ്ങുകളുടെ നിയന്ത്രണത്തിന് വനം വകുപ്പ്: ശില്പശാല

0

നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്ന
പ്രശ്‌നമാണ് മനുഷ്യരും നാടന്‍ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘര്‍ഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം വകുപ്പ് ‘മിഷന്‍ ബോണറ്റ് മക്കാക്ക്’ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ക്ഷേമവും നാടന്‍ കുരങ്ങുകളുടെ സംരക്ഷണവും ലക്ഷ്യം വച്ച് നൂതനവും ശാസ്ത്രീയവും ഫലപ്രദവുമായ ദീര്‍ഘകാല മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിത് സംസ്ഥാന വനം വകുപ്പ് മെയ് 28 ന് തിരുവനന്തപുരം പി.ടി.പി. നഗറിലെ ഫോറസ്റ്റ് കോപ്ലക്‌സില്‍ ശില്പശാല സംഘടിപ്പിക്കുന്നു.

സംസ്ഥാന വനം മേധാവി രാജേഷ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.
മനുഷ്യനും നാടന്‍ കുരങ്ങുകളുമായുള്ള സംഘര്‍ഷത്തിന് മാനുഷികവും സുസ്ഥിരവും ശാസ്ത്രീയവുമായ സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രമുഖ വന്യജീവി വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ദ്ധര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും.
മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രൊഫ. മേവാസിംഗ്, കോയമ്പത്തൂര്‍ ടഅഇഛച ലെ ശാസ്ത്രജ്ഞന്‍ ഡോ. എച്ച്.എന്‍. കമാര, CCMB ഹൈദരാബാദില്‍ നിന്നുള്ള ഡോ. ജി. ഉമാപതി, ഹിമാച്ചല്‍ പ്രദേശിലെ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സന്ദീപ് രത്തന്‍, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് ആര്‍ എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ആവാസ വ്യവസ്ഥയുടെ ശിഥിലീകരണം, നഗരവത്ക്കരണം, കാര്‍ഷിക വിളകളുടെ സ്വാധീനം തുടങ്ങി പലവിധ കാരണങ്ങളാല്‍ സംജാതമാകുന്നതും വര്‍ദ്ധിച്ചു വരുന്നതുമായ മനുഷ്യ-നാട്ടു കുരങ്ങ് സംഘര്‍ഷം ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന ശാസ്ത്രീയ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ശില്‍പ്പശാലയുടെ ഉദ്ദേശം.
കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് വനം വകുപ്പ് ‘മിഷന്‍ ബേണറ്റ് മക്കാക്ക’് രൂപം നല്‍കിയിട്ടുള്ളത്. ഇതിലൂടെ നാടന്‍ കുരങ്ങുകള്‍ മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ കാരണങ്ങളും, പൊതുവായും പ്രാദേശിക പ്രതേ്യകതകള്‍ക്ക് അനുസരിച്ച് പ്രതേ്യകമായും പ്രതിവിധി സ്വീകരിക്കാവുന്ന നടപടികള്‍ ഉള്‍ക്കൊള്ളിച്ചും വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.

ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.പി. പുകഴേന്തി,  ചന്ദ്രശേഖര്‍,ജസ്റ്റിന്‍ മോഹന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ് ലൈഫ് പ്രമോദ് പി എന്നിവരും സെമിനാറില്‍ ( രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.00 മണിവരെ) .പങ്കെടുക്കും.

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ അപകടം പതിയിരിപ്പുണ്ട്; അശ്രദ്ധമായി ഓടിച്ചാൽ പണി കിട്ടും; അറിഞ്ഞിരിക്കാം ഇവയെല്ലാം

0

തിരുവനന്തപുരം: മഴക്കാലത്താണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ പെരുകുന്നത്,. ട്രാക്കിൽ നിന്ന് വാഹനം തെന്നിമാറിയും കുഴിയിൽ വീണും വെള്ളക്കെട്ടിലേക്ക് അലക്ഷ്യമായി ഓടിച്ചുമെക്കെയാണ് അപകടത്തിൽപ്പെടുന്നത്. അവയിൽ നിന്ന് എങ്ങനെ മാറി നടക്കാം. അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ. വാഹനം ഓടിക്കുമ്പോൾ പ്രത്യേകിച്ച് മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം .

പതുക്കെ പോയാൽ മതി ധൃതി വേണ്ട

മഴക്കാലത്ത് പലതവണ നിങ്ങൾക്ക് വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത്യന്തം ശ്രദ്ധയോടെ മാത്രം ഇത്തരം സാഹചര്യത്തിൽ പെരുമാറുക. അമിത ആവേശം നിങ്ങളെ കുഴിയിൽ ചാടിച്ചേക്കാം. വെള്ളക്കെട്ടിലേക്ക് ഇറങ്ങും മുൻപ് മുന്നിലെ വാഹനങ്ങൾ പോവുന്നതും വരുന്നതും ശ്രദ്ധിക്കുക. ഇത് എത്രത്തോളം വെള്ളം മുന്നിലെ റോഡിലുണ്ടെന്നത് തിരിച്ചറിയാൻ സഹായിക്കും. വാഹനത്തിന്റെ പകുതി വരെ മുങ്ങാൻ വെള്ളമുണ്ടെങ്കിൽ മുന്നോട്ട് എടുക്കരുത്. സുരക്ഷിതമെന്നു കരുതുന്ന വെള്ളക്കെട്ടിലേക്ക് വാഹനം എടുക്കുകയാണെങ്കിൽ തന്നെ താഴ്ന്ന ഗിയറിൽ ഇട്ട് ഒരേ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുക.

ഹസാർഡ് ലൈറ്റ് വേണ്ട

മഴ കനക്കുമ്പോൾ ഹസാർഡ് ലൈറ്റ് ഇട്ടുകൊണ്ട് വാഹനങ്ങൾ പോവുന്നത് സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ട്. മറ്റു വാഹനങ്ങൾക്ക് എളുപ്പം കാണുകയെന്ന ലക്ഷ്യത്തിലാണ് പലരും ഇതു ചെയ്യുന്നത്. എന്നാൽ ഇത് മണ്ടത്തരമാണെന്നാണ് വിദഗ്ധാഭിപ്രായം. എന്തെങ്കിലും സാഹചര്യത്തിൽ വാഹനം റോഡരികിൽ നിർത്തിയിടേണ്ടി വരുമ്പോൾ മാത്രമാണ് അപകടം ഒഴിവാക്കാൻ ഹസാർഡ് ലൈറ്റ് ഇടേണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഹസാർഡ് ലൈറ്റ് ഇടുന്നത് മറ്റു വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി അപകടമുണ്ടാവാനും ഇടയാക്കും. ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റുകളും ഫോഗ് ലൈറ്റുമെല്ലാം ശരിയായി ഉപയോഗിക്കുക മാത്രമാണ് പരിഹാരം.

കുഴി ശ്രദ്ധിക്കുക

മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികൾ മറ്റൊരു അപകട സാധ്യതയാണ്. കുഴിയുടെ ആഴം ചെളി വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തിരിച്ചറിയുക അസാധ്യമാണ്. കുഴി ശ്രദ്ധയിൽ പെട്ടാൽ വഴി മാറി പോവുകയോ ബ്രേക്ക് പിടിച്ച് സാവധാനം പോവുകയോ മാത്രമാണ് സുരക്ഷിതം. സ്ഥിരം പോവുന്ന വഴിയാണെങ്കിലും മഴക്കാലത്ത് വെള്ളം നിറഞ്ഞിരിക്കുകയാണെങ്കിൽ സുരക്ഷിതമായ വേഗതയിൽ പോവുന്നതാണ് ഉചിതം. വെള്ളം കെട്ടി കിടക്കുന്നിടത്ത് വേഗത കൂട്ടി വെള്ളം തെറിപ്പിക്കുന്നതും മാന്യതക്ക് നിരക്കുന്ന പ്രവൃത്തിയല്ല. മാത്രമല്ല പ്രതീക്ഷിക്കുന്നതിലും ആഴം ഈ വെള്ളക്കെട്ടിനുണ്ടെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം.

സുരക്ഷിത അകലം

മഴക്കാലത്ത് മറ്റു വാഹനങ്ങളുമായി കൂടുതൽ അകലം പാലിക്കുന്നതും നല്ലതാണ്. മഴ പെയ്യുമ്പോൾ മുന്നിലെ കാഴ്ച്ചകളും പിന്നിലേയും വശങ്ങളിലേയും കാഴ്ച്ചകളും മങ്ങലോടെയാവും കാണുക. ഇത് പ്രതികരിക്കാനുള്ള സമയം പിന്നെയും കുറക്കും. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ട സാഹചര്യമുണ്ടായാൽ അത് അപകടത്തിൽ അവസാനിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വേനലിൽ പാലിക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷിത അകലം മറ്റു വാഹനങ്ങളുമായി മഴക്കാലത്ത് പാലിക്കാൻ ശ്രദ്ധിക്കുക.

monsoon starts, take care of driving

ടൊവിനോ ചിത്രത്തെ പ്രശംസിച്ചതിന് ഉണ്ണിമുകുന്ദന്റെ മർദ്ദനം; മാർക്കോയ്ക്ക് ശേഷം നിരാശൻ; കൊന്ന് കളയുമെന്ന് ഭീഷണിമുഴക്കി; പരാതിയുമായി മാനേജർ

0

ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതി പുറത്ത്. ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിൻ പറയുന്നത്. ‘മാർക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാൽ ഉണ്ണി മുകുന്ദൻ സിനിമയിലെ അണിയറപ്രവർത്തകരോടും നായികയോടും അസ്വാരസത്തിലാണ്. സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിുന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടൻ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മർദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നൊക്കയാണ് വിപിൻ പരാതിയിൽ പറയുന്നത്.

വിപിൻ കുമാറിന്റെ പരാതി

കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തു വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് ുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്‌നങ്ങൾ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ അന്നൗൻസ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിൽ നിന്നും പിൻമാറി. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗൺസ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണി മുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞാണ് തീർത്തത്.

Unnimukundan Manager case

അൻവറിന് തുറുപ്പ്ചീട്ടായി നിലമ്പൂർ; യു.ഡി.എഫ് സീറ്റ് തന്നില്ലെങ്കിൽ തൃണമൂൽ ഒറ്റയ്ക്കിറങ്ങും; നിലമ്പൂരിൽ കുഴങ്ങി കോൺ​ഗ്രസും

0

മലപ്പുറം: മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഉപാധിവെച്ച പി.വി. അൻവറിനോട് കടുത്ത നിലപാട് എടുത്ത് കോൺഗ്രസ്. പി.വി. അൻവറിന്റെ നീക്കങ്ങൾ യുഡിഎഫിനെ സമ്മർദ്ദത്തിലാഴ്ത്തുന്നതാണെന്നും ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്ന നിലപാട് എത്തിയിരിക്കുകയാണ് കോൺഗ്രസ്. അങ്ങോട്ടുപോയി അൻവറിന് കീഴടങ്ങേണ്ടതില്ലെന്നും അൻവർ വേണമെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. നിലമ്പൂരിൽ‌ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തന്നെ പരി​ഗണിക്കണമെന്നായിരുന്നു ആവശ്യം. കോൺ​ഗ്രസ് ഇതിന് വഴങ്ങാത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.

മുന്നണി പ്രവേശത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി.വി.അൻവറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് കഴിഞ്ഞദിവസം യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെക്കുറിച്ച് ആരോപണം ഉയർത്തി അൻവർ നടത്തിയ പ്രസ്താവനകളെന്ന വിലയിരുത്തലുകൾ കോൺഗ്രസിൽ ശക്തമാണ്. അവമതിപ്പും ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് വിള്ളൽ വരുത്തുന്ന രീതിയിലുള്ള കാര്യമാണ് കഴിഞ്ഞദിവസം അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോൺഗ്രസിന്റെ വാദം.

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി പി വി അൻവർ അപമാനിച്ചെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

PV Anwar Nilambur election

കൊല്ലത്ത് അടിഞ്ഞ ബഹുഭൂരിപക്ഷം കണ്ടൈനറും കാലി; ശേഷിച്ചവയിൽ തുണിയും , ​ഗ്ലാസും ന്യൂസ് പ്രിന്റും, കരുനാ​ഗപ്പള്ളിയിൽ കണ്ടൈനർ കാണാൻ നാട്ടുകാരുടെ ഒഴുക്ക്; കാവൽ ശക്തമാക്കി പൊലീസ്

0

സ്വന്തം ലേഖകൻ

കൊല്ലം: അറബിക്കടലില്‍ മുങ്ങിത്താണ എം.എസ്.സി എല്‍സ 3 ചരക്കുകപ്പലില്‍നിന്നു കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിതമായി നീക്കംചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി 32 കണ്ടെയ്‌നറുകളാണു വന്നടിഞ്ഞത്. ഇതിൽ പകുതിയിലേറെയും കാലിയെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. കരുനാ​ഗപ്പള്ളി ചെറിയഴിക്കൽ ബീച്ചിൽ അടിഞ്ഞ കണ്ടൈനർ കാലിയായിരുന്നു. ആദ്യം അധികൃതർ അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അപകടമില്ലെന്ന് ഉറപ്പുവരുത്തി. കണ്ടൈനർ കാണുവാനായി കരുനാ​ഗപ്പള്ളിയുടെ വിവിധ പ്രദേശത്ത് നിന്ന് നാട്ടുകാർ ഒഴുകിയെത്തുന്നുണ്ട്. സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി കരുനാ​ഗപ്പള്ളി പൊലീസ് ഇവിടെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളാണ് ആ​ദ്യം കണ്ടൈനർ കണ്ടത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ക്രെയിന്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലാണ് ബഹുഭൂരിപക്ഷം കണ്ടെയ്‌നറുകളും. ഇവയെ കടല്‍ മാര്‍ഗം വലിച്ചുകൊണ്ടുപോയി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനാണു ശ്രമം. ഇപ്പോള്‍ മോശം കാലാവസ്ഥ ആയതിനാല്‍ വേലിയിറക്ക സമയത്ത് കണ്ടയ്‌നറുകള്‍ മാറ്റാനാണ് അധികൃതരുടെ നീക്കം. 32 കണ്ടെയ്‌നറുകളില്‍ നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കാലിയായിരുന്നു. ചൈനീസ് നിര്‍മിത ഗ്രീന്‍ ടീ, വസ്ര്തങ്ങള്‍, ന്യൂസ് പ്രിന്റ്,ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഗ്ലാസുകള്‍ എന്നിവയായിരുന്നു ഉള്ളില്‍.

കണ്ടെയ്‌നറുകളില്‍ മിക്കവയും തകര്‍ന്ന നിലയിലാണ്. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയ ഭാഗങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അപകടത്തില്‍പെട്ട കപ്പലിന്റെ ഉടമകളായ എം.എസ്.സി. കമ്പനി കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി വാട്ടര്‍ ലൈന്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. തകരാറിലായ കണ്ടെയ്‌നറുകളും തീരത്തടിഞ്ഞ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി.ആന്‍ഡ് ടി സാല്‍വേജ് കമ്പനിയുടെ പ്രതിനിധികളും എത്തി. ഇവരുടെ നേതൃത്വത്തില്‍ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ ശാസ്ര്തീയമായി ശേഖരിച്ച്, സംസ്‌കരിക്കുന്ന പ്രവര്‍ത്തികള്‍ ഇന്ന് രാവിലെ ആരംഭിക്കും.

രാസവസ്തുക്കളോ ഇന്ധനമോ കടലില്‍ കലര്‍ന്നെന്ന ആശങ്ക ശക്തമാണ്. തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ തീരത്താകെ വ്യാപിച്ച് കിടക്കുകയാണ്. ചില കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ബണ്ടിലുകള്‍ പുറത്തേക്ക് ചിതറി. ഇവയില്‍ കോട്ടണ്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ബണ്ടിലുകളില്‍ സോഫി ടെക്‌സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ ഒഴുകി നടന്ന കണ്ടെയ്‌നറുകള്‍ കയര്‍ കെട്ടി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. കപ്പലില്‍ സൂക്ഷിക്കുന്ന റെസ്‌ക്യൂ ബോട്ടും കൊല്ലം തീരത്തടിഞ്ഞിട്ടുണ്ട്.

എന്‍.ഡി.ആര്‍.എഫ് സംഘവും കൊല്ലത്തെത്തി. കണ്ടയ്‌നറുകള്‍ റോഡ് മാര്‍ഗം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നെന്ന കാരണത്താല്‍ കടല്‍മാര്‍ഗം കൊല്ലം തീരത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തീരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുഫോസിലെ ശാസ്ര്തജ്ഞര്‍ കടലിലെ വെള്ളം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

cargo ship accident kerala

മലയാളം പാട്ട് പാടിയും ഡാൻസ് കളിച്ചും കാണികളെ ഇളക്കിമറിച്ച് മലയാളികളുടെ ഉണ്ണിയേട്ടൻ;ലുലുമാളിൽ അതിഥിയായി എത്തി കിലിപോൾ

0

കൊച്ചി: ലുലുമാളിൽ അതിഥിയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ കിലി പോൾ. മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയ താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകരുടെ ഒഴുക്കായിരുന്നു. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ മാളിൽ തടിച്ചു കൂടി. ആരേയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്തുമാണ് ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലിപോൾ മടങ്ങിയത്. മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ട്രാൻസാനിയ പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലിപോൾ പ്രതികരിച്ചു. ഒപ്പം ലുലുമാളിലേക്ക് തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞു. മലയാളം പാട്ട് പാടി സദസിനെ കൈയ്യിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു, ഇതോടെ മാളിലേക്ക് എത്തിയ മറ്റ് താരങ്ങൾക്കൊപ്പം നൃത്തം ചെയ്തും സദസിനെ കയ്യിലെടുത്താണ് കിലിപോൾ മടങ്ങിയത്. തനിക്ക് ഇഷ്ടപ്പെട്ട കേരള ഭക്ഷണം ബിരിയാണിയാണെന്നും കിലി പോൾ പറഞ്ഞു. ട്രാൻസാനിയൻ വ്ളോ​ഗറായ കിലി പോളിനും സഹോദരിക്കും ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി.

സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും ലുലുമാളിൽ നടന്നു. ഇന്നസെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കിലിപോൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ അൽത്താഫ് സലിം, അനാർക്കലി മരക്കാർ, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരാണ് പ്രധാന താരങ്ങൾ. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

kili paul at lulu kochi

തമിഴ്നാട്ടിൽ ടി.വി.എസിനെ പൊട്ടിക്കുമോ കൊമാക്കി; നൻപകലിലെ മമ്മൂട്ടിയുടെ വാഹനം ഇവി വെർഷനിലെത്തിച്ച് കൊമാക്കി

0

CAT 2.0 Eco പുറത്തിറക്കിയതോടെ, വാണിജ്യ ഇ.വി വിഭാഗത്തിനായുള്ള തങ്ങളുടെ പോർട്ട്‌ഫോളിയോ കൊമാകി വിപുലീകരിച്ചു. മോഡലിന്റെ എക്സ്-ഷോറൂം വില 69,999 രൂപയാണ്. ബിസിനസ്സ്, യൂട്ടിലിറ്റി വാങ്ങുന്നവർക്കുള്ള അവസാന മൈൽ ഡെലിവറി റൈഡ് എന്ന നിലയിലാണ് നിർമ്മാതാവ് ഈ EV-യെ സ്ഥാപിച്ചിരിക്കുന്നത്. കൊമാക്കി CAT 2.0 Eco ഇലക്ട്രിക് സ്കൂട്ടറിൽ ലിഥിയം-അയൺ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ലോഡ് സാഹചര്യങ്ങളെ ആശ്രയിച്ച്, പൂർണ്ണമായും ജ്യൂസുചെയ്‌ത ബാറ്ററിയിൽ മോഡലിന് 110 മുതൽ 120 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ EV മുന്നോട്ട് നയിക്കുന്നത് ഒരു BLDC മോട്ടോറാണ്, ഇത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കും. ലോഡ് കപ്പാസിറ്റിയെക്കുറിച്ച് പറയുമ്പോൾ, നിർമ്മാതാവ് അവകാശപ്പെടുന്ന 200 കിലോഗ്രാം ലോഡ് കപ്പാസിറ്റിയാണ് ഇത് വരുന്നത്. CAT 2.0 Eco പുറത്തിറക്കിയതോടെ വാണിജ്യ EV വിഭാഗത്തിനായുള്ള തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. മോഡലിന്റെ എക്സ്-ഷോറൂം വില 69,999 രൂപയാണ്. ബിസിനസ്സ്, യൂട്ടിലിറ്റി ആവശ്യങ്ങൾക്ക് ടി.വി.എസിന് വെല്ലുവിളി സൃഷ്ടിക്കാനാണ് സാധ്യത.

tvs vs komaki