Home Blog Page 132

പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി

0

കൊച്ചി: എറണാകുളത്ത് പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ ഒരു കോളേജിലെ വിദ്യാർഥികളാണ് ഇവർ എന്നാണ് വിവരം. ഞാറയ്ക്കൽ വളപ്പിൽ ബീച്ചിലാണ് ഇരുവരും കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ വിദ്യാർഥികൾ ഇങ്ങോട്ടേക്കെത്തുകയായിരുന്നു.ജബ്രാൻ, അബ്ദുൾ സലാം എന്നിവരെയാണ് അപകടത്തിൽ പെ‌ട്ടത്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർഥികൾ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നെങ്കിലും ഇവർ കുളിക്കാനിറങ്ങുകയായിരുന്നു.ഭാഷാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാകാം ഇവർക്ക് കാര്യം മനസ്സിലാകാതിരുന്നതെന്ന് വാർഡ് മെമ്പർ പറഞ്ഞു. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലിൽ കാണാതായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരിൽ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാർഡും നാവികസേനയും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നുണ്ട്.

yemeni people missing kerala

കാവസാക്കി നിൻജ 300 പുതിയ പതിപ്പെത്തി

0

കാവസാക്കി തങ്ങളുടെ ജനപ്രിയ എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്കായ നിൻജ 300 ന്റെ 2025 പതിപ്പ് പുറത്തിറക്കി, എക്സ്-ഷോറൂം വില 3.43 ലക്ഷം രൂപ. വിലയിൽ മാറ്റമില്ല എന്നത് ശ്രദ്ധേയമാണ്, പക്ഷേ ഇപ്പോൾ മോഡലിൽ ചില സ്റ്റൈലിംഗും ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, മെക്കാനിക്കലുകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. ഈ അപ്‌ഡേറ്റ് ചെയ്ത ജാപ്പനീസ് മെഷീൻ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമുക്ക് പെട്ടെന്ന് നോക്കാം.

ഈ അപ്‌ഗ്രേഡിന്റെ ഭാഗമായി, മോട്ടോർസൈക്കിളിന് ഇപ്പോൾ പുതിയ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. ഈ ഇല്യൂമിനേഷൻ യൂണിറ്റ് അതിന്റെ മുൻ ZX-6R ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കൂടാതെ, മികച്ച കാറ്റ് സംരക്ഷണത്തിനായി ഇപ്പോൾ ഒരു വലിയ വിൻഡ്‌സ്‌ക്രീനും ഇതിലുണ്ട്. 2025 ആവർത്തനത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്, ഇത് മൂന്ന് പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ് എന്നതാണ്: 2025 KRT-പ്രചോദിത ലൈം ഗ്രീൻ, മഞ്ഞ-പച്ച ഹൈലൈറ്റുകളുള്ള ഒരു കാൻഡി ലൈം ഗ്രീൻ ഓപ്ഷൻ, കറുപ്പും മഞ്ഞയും ആക്‌സന്റുകളുള്ള മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ ഓപ്ഷനാണ് പ്രത്യേക്ത.

kawasaki ninja 300 details

വാർഡുകളുടെ എണ്ണം കൂടി; കേരളത്തിൽ ഇനി മെമ്പറുമാരും കൗൺലിലർമാരും കൂടും; മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ

0

തിരുവനന്തപുരം:സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ. ആറു കോർപറേഷനുകളിൽ ഏഴു വാർഡുകൾ വർദ്ധിച്ച് 421 ആയി. 86മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ വർദ്ധിച്ച് 3241വാർഡുകളായി. എട്ടു മുനിസിപ്പാലിറ്റികളിൽ വാർഡുകളിൽ മാറ്റമില്ല.മുനിസിപ്പാലിറ്റികളിലേയും, കോർപറേഷനുകളിലേയും വാർഡുകൾ പുതിയ ജനസംഖ്യാ കണക്കനുസരിച്ച് പുനർ നിർണയിച്ച് അന്തിമ വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. ഇതോടെ വാർഡുകളുടെ അതിർത്തികളിലും മാറ്റം വന്നു. പഞ്ചായത്ത് വാർഡുകൾ പുനർവിഭജിച്ചുള്ള അന്തിമ വിജ്ഞാപ നം 20ന് പുറത്തിറങ്ങിയിരുന്നു. ഇതോടെ തദ്ദേശ വാർഡ് വിഭജനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. അടുത്ത ഘട്ടം ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തുകളുടെയും വാർഡ് വിഭജനം നടക്കും.സംസ്ഥാനത്തെ 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കഴിഞ്ഞ നവംബർ 18നാണ് വാർഡ് വിഭജനത്തിന്റെ കരട് വജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26 ഉം ,കൂടിയത് 53 വാർഡുകളുമുണ്ടാകണം.

കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. 2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. 2011 ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലിമിറ്റേഷൻപ്രക്രിയയിൽ നിന്നൊഴിവാക്കിയിരുന്നു. ആദ്യഘട്ടം പുനർ വിഭജനം പൂർത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും, ആറ് കോർപ്പറേഷനുകളിൽ 421 വാർഡുകളുമുണ്ടാവും.ഒന്നര മാസത്തിനുള്ളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കും.

Kerala election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർത്ഥി

0

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരിൽ സ്ഥാനാർ

രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞുത്ഥിയാക്കുന്നത്.

in nilambur m swaraj as ldf candidate

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

0

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കുന്ന സ്വരാജിനെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചത്, സ്വതന്ത്ര സ്ഥാനാർഥികളുമായി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ്.

നിലമ്പൂർ സീറ്റ് നിലനിർത്താൻ ശക്തമായ ഒരു പാർട്ടി സ്ഥാനാർഥിയെ നിർത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞതായി വിവരം. തിരുവനന്തപുരത്തെ എകെജി സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

2025 ജൂൺ 19-ന് നടക്കാനിരിക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ്, 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന് നിർണായകമായ ഒരു പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

0

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ലക്കി ഭാസ്കറിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറഞ്ഞത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്.

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറൈ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 5, 2025 റിലീസ്

0

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യുടെ ടീസർ പുറത്ത്. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുക. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി തേജ സജ്ജ എത്തുകയാണ്. ഒരു സൂപ്പർ യോദ്ധാവ് ആയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്. ഒൻപത് പുസ്തകങ്ങൾ, നൂറു ചോദ്യങ്ങൾ, ഒരു ദണ്ഡ് എന്നീ കുറിപ്പോടെയാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. വമ്പൻ ശാരീരിക പരിവർത്തനമാണ് ചിത്രത്തിലെ നായക വേഷം ചെയ്യാനായി തേജ സജ്ജ നടത്തിയിരിക്കുന്നത്.

റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സ്‌ക്രീനിൽ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിൻ്റെ ടീസറിൽ പ്രകടമായി കാണാൻ സാധിക്കും. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി

കനത്ത മഴ: കേരളത്തിലെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0

തിരുവനന്തപുരം, മേയ് 29, 2025 — സംസ്ഥാനത്ത് തുടർച്ചയായ അതിതീവ്ര മഴയും കാലാവസ്ഥ മുന്നറിയിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ജില്ലാ കളക്ടർമാർ ഈ തീരുമാനം എടുത്തത്.

ബാധകമായ സ്ഥാപനങ്ങൾ

അവധി ബാധകമാകുന്നവ:

  • അങ്കണവാടികൾ
  • പ്രൊഫഷണൽ കോളജുകൾ
  • സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ
  • നഴ്സറികളും ട്യൂഷൻ സെന്ററുകളും
  • കലാ-കായിക-മതപാഠശാലകൾ
  • മദ്രസകളും പരിശീലന കേന്ദ്രങ്ങളും

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും ഷെഡ്യൂൾ പ്രകാരം നടക്കും.

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.

0

പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 29, 30 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ/ അതിശക്തമായ മഴയ്ക്കും സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

weather update

ആ വാർത്തകളെല്ലാം ഊഹാപോഹങ്ങൾ മാത്രം; ഇന്ത്യയിൽ തുടരുമെന്ന് നിസാൻl കരുത്തന്മാരെ ഇറക്കും

0

ഇന്ത്യയിലെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, നിസ്സാൻ മോട്ടോർ ഇന്ത്യ , വാസ്തവത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽഉൽപ്പാദനത്തിനും കൂടുതൽ വിപുലീകരണത്തിനും തയ്യാറെടുക്കുകയാണ്. 2027 ന്റെ തുടക്കത്തിൽ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്, കൂടാതെ ആഭ്യന്തര, കയറ്റുമതി അളവിൽ ഗണ്യമായ വർദ്ധനവ് ലക്ഷ്യമിടുന്നു.

റെനോ-നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ആർ‌എൻ‌എ‌ഐ‌പി‌എൽ) സംയുക്ത സംരംഭത്തിലെ ഓഹരികൾ വിറ്റഴിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെത്തുടർന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഇന്ന് നേരത്തെ മാധ്യമങ്ങളോട് സംസാരിച്ച നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ, ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകാൻ വാഹന നിർമ്മാതാക്കൾക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി.

“ഞങ്ങൾ എവിടേക്കും പോകുന്നില്ല,” വത്സ ഉറച്ചു പറഞ്ഞു. “അഭ്യൂഹക്കച്ചവടങ്ങൾ പ്രചരിക്കുന്നുണ്ട്, നിസ്സാൻ ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”ആർ‌എൻ‌എ‌ഐ‌പി‌എല്ലിലെ 51% ഓഹരികൾ നിസ്സാൻ റെനോയ്ക്ക് വിറ്റെങ്കിലും, ഈ നീക്കം ബ്രാൻഡിന്റെ ഉൽ‌പാദന ശേഷി ഉറപ്പാക്കുന്നുവെന്നും ഇന്ത്യയിലെ അതിന്റെ പ്രവർത്തനങ്ങളെയോ ഭാവിയെയോ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, മാഗ്നൈറ്റ് എസ്‌യുവി പ്രാദേശികമായി ഉൽ‌പാദിപ്പിക്കുകയും ഒന്നിലധികം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

Nissan Confirmed to stay india

ടാറ്റ അൾട്രോസിന്റെ സിഎൻ.ജി , ഡീസൽ വേരിയന്റുകൾ എത്തി; താരതമ്യം നോക്കാം; ബെലോനോയെ കടത്തി വെട്ടുമോ

0

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കിയത്, എക്സ്-ഷോറൂം വില 6.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അപ്‌ഡേറ്റ് ചെയ്ത ഹാച്ച്ബാക്കിൽ കോസ്മെറ്റിക്, ഫീച്ചർ മെച്ചപ്പെടുത്തലുകൾ മാത്രമല്ല, പെട്രോൾ, ഡീസൽ, സിഎൻജി എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക മോഡലായി അരങ്ങേറ്റം കുറിക്കുന്നു. വാങ്ങുന്നവരുടെ തീരുമാനങ്ങളിൽ ഇന്ധനക്ഷമത ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ, പുതിയ ആൾട്രോസിന്റെ ഡീസൽ, സിഎൻജി വകഭേദങ്ങളുടെ മൈലേജ് കണക്കുകൾ ടാറ്റ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു, ഇത് മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി ഐ20 എന്നിവയുമായി താരതമ്യം ചെയ്ത് നോക്കിയാലോ.

അൾട്രോസും ബലേനോയും

സിഎൻജി വിഭാഗത്തിൽ, 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്രോസിന് കരുത്തേകുന്നത്. ഇത് 72.4 ബിഎച്ച്പിയും 103 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ പവർട്രെയിനിന്റെ സിഎൻജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്റർ മൈലേജ് നൽകുന്നു, കൂടാതെ ബൂട്ട് സ്ഥലം ശൂന്യമാക്കാൻ സഹായിക്കുന്ന 60 ലിറ്റർ ഡ്യുവൽ സിലിണ്ടർ സിഎൻജി ടാങ്കും ഉണ്ട്.
മറുവശത്ത്, ബലേനോയും ഗ്ലാൻസയും 76.4 ബിഎച്ച്പിയും 98.5 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ 4-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്, രണ്ടും 30.61 കിലോമീറ്റർ/കിലോ എന്ന സെഗ്‌മെന്റിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്നു, എന്നിരുന്നാലും 55 ലിറ്റർ സിംഗിൾ-സിലിണ്ടർ സിഎൻജി ടാങ്ക് അല്പം ചെറുതാണ്. ഹ്യുണ്ടായി നിലവിൽ i20 നിരയിൽ ഒരു സിഎൻജി വേരിയന്റ് വാഗ്ദാനം ചെയ്യുന്നില്ല, ഇത് ആൾട്രോസിനും അതിന്റെ ജാപ്പനീസ് എതിരാളികൾക്കും ഈ വിഭാഗത്തിൽ ഒരു മുൻതൂക്കം നൽകുന്നു.

ടാറ്റ ആൾട്രോസും എതിരാളികളും: ഡീസൽ മൈലേജ് താരതമ്യം

ഡീസലിന്റെ കാര്യത്തിൽ, കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം മറ്റുള്ളവർ ഈ ശ്രേണിയിൽ നിന്ന് പിന്മാറിയതിന് ശേഷം, ഡീസൽ മോട്ടോർ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്. ആൾട്രോസിലെ 1.5 ലിറ്റർ ഡീസൽ മോട്ടോർ 88.7 bhp കരുത്തും 200 Nm ടോർക്കും നൽകുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇത് ഇണചേരുന്നു. ഈ വേരിയന്റിന് 23.60 കിലോമീറ്റർ മൈലേജ് ടാറ്റ അവകാശപ്പെടുന്നു.

tata altroz vs maruti baleno

ഒരു മഴക്കാലം തീർത്ത ഹിറ്റ്: പ്രേമം റിലീസായിട്ട് പത്ത് വർഷം

0

മലയാളികളുടെ മനസിലേക്ക് ഒരു ചിത്രശലഭം ചിറകടിച്ച് പറന്നു വന്നിട്ട് ഇന്ന് 10 വർഷം. നിവിൻപോളിയെ സൂപ്പർഹിറ്റ് താരമാക്കിയ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിന് ഇന്ന് പത്ത് വയസു തികയുകയാണ്. അൽഫോൻസ് എന്ന സംവിധായകന്റെയും എഡിറ്ററിന്റെയും ക്രാഫ്റ്റ് പ്രകടമാക്കിയ ചിത്രം കൂടിയായിരുന്നു ‘പ്രേമം’. 17 പുതുമുഖങ്ങൾ അരങ്ങിലേക്ക് എത്തി വിസ്മയിച്ചത് ഒരു മഴക്കാലത്തിന്റെ ആരംഭത്തിൽ തന്നെ. നിവിൻപോളി, സിജു വിൽസൻ, ​ഗിരിരാജൻ കോഴിയായി എത്തിയ നടൻ ഷെറഫുദ്ധീൻ, അനുപമ പരമേശ്വരൻ, സായി പല്ലവി തുടങ്ങി പ്രേമത്തിലെ താരനിര എല്ലാം ഹിറ്റായി. ജാവ സിംപിളാണ്- പവർഫുൾ എന്ന റോളിലെത്തിയ നടൻ വിനയ് ഫോർട്ട് അധ്യാപക റോളിൽ അതിശയിപ്പിച്ച പ്രകടനം കാഴ്ചവച്ചു.

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിവിൻ പോളിയെ ബ്ലോക്ക്ബസ്റ്റർ സ്റ്റാറാക്കി മാറ്റിയ ചിത്രമാണ് ‘പ്രേമം’. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കായി പ്രേമം മാറി. മൂന്നു കാലഘട്ടത്തിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ പ്രേമകാലം നിവിൻ സ്ക്രീനിലേക്ക് പകർത്തി. ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു ജോർജിന്റേത്. പ്രണയവും വിരഹവും നിരാശയും കലിപ്പുമൊക്കെ അനായാസമായി നിവിൻ പകർന്നാടി. നിവിൻ പോളിയെന്ന നടന്റെ താരമൂല്യം കുത്തനെ ഉയർത്താനും ‘പ്രേമ’ത്തിനായി. സെൻസർ കോപ്പി ലീക്കായില്ലായിരുന്നെങ്കിൽ ആ വർഷത്തെ ഇൻ‍ഡസ്ട്രി ഹിറ്റായി മാറേണ്ടിയിരുന്ന ചിത്രമായിരുന്നു ‘പ്രേമം’. സെൻസർ കോപ്പി വിവാദം പിന്നീട് തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യിലെ പ്രധാനപ്പെട്ട ഒരു പ്ലോട്ടായി മാറുകയും ചെയ്തു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റേയും അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റേയും സ്‌കൂള്‍ കാല പ്രണയമായിരുന്നു ഈ ഗാനത്തിന്റെ പശ്ചാത്തലം. ചുരുണ്ട മുടി മുന്നിലേക്കിട്ടു നടക്കുന്ന മേരിയുടെ പിന്നാലെയായിരുന്നു അന്ന് യുവത്വം മുഴുവനും.

ten years since the release of Premam